ഞാൻ കറുത്തത് ആണ് അത് പറയാൻ ഒരു വിഷമവുമില്ല .!!

in News 103 views

മുല്ലമൊട്ടു വിതറിയ പോലുള്ള പല്ലുകൾകാട്ടി മന്ദഹാസം. കറുപ്പിൽ അഗ്നിശോഭ തുളുമ്പുന്ന സാരി. എല്ലാത്തിനും മേലെ കണ്ണെടുക്കാതെ നോക്കിയിരിക്കാൻ തോന്നുന്ന ചന്തം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഡെന്റൽ ഡോക്ടറായ ശ്രീക്കുട്ടിയാണ് ആ സുന്ദരിപ്പെണ്ണ്. ചമയങ്ങളുടെ മേലങ്കിയോ ആടയാഭാരണങ്ങളുടെ തിളക്കമോ ഇല്ലാത്ത ആ സൗന്ദര്യം പറയാതെ പറ‍ഞ്ഞ മറ്റൊന്നു കൂടിയുണ്ടായിരുന്നു. അഴകുള്ളതെല്ലാം വെളുത്തു തുടുത്തിരിക്കണമെന്ന അലിഖിത നിയമങ്ങളെ പൊളിച്ചെഴുതുന്ന ശക്തമായ നിലപാട്. ‘കറുപ്പാണങ്കിലെന്താ സുന്ദരിയല്ലേ’

പതിവു വിശേഷണങ്ങളുടെ കുണുക്കു ചാർത്തി അവളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുമ്പോൾ ആ വൈറൽ സുന്ദരിക്കു പറയാനുള്ളത് നിറത്തിന്റെ വേർതിരിവിനെ കുറിച്ചും കറുപ്പിന്റെ രാഷ്ട്രീയത്തെക്കുറിച്ചുമാണ്.ഭിപ്രായം ഉടനെത്തും. ‘ഈ ഡ്രസ് നിനക്ക് ചേരുമോ… ഈ ഡ്രസ് നിന്നെ ഡൾ ആക്കില്ലേ… ഒന്നൂടി നീ കറുത്തു പോകില്ലേ’ എന്നിങ്ങനെ ഉപദേശങ്ങൾ. കുറച്ചു കൂടി ബ്രൈറ്റ് ആയിട്ടുള്ള വസ്ത്രമെടുത്താലുമുണ്ട് അ,പകടം. നിന്നെ കാണില്ല ഡ്രസ് മാത്രമേ കാണുള്ളു. ഇങ്ങനെയുള്ള പരിഹാസമൊളിപ്പിച്ച കമന്റുകൾ.

സ്നേഹം നടിച്ചെത്തുന്ന മറ്റു ചിലരുണ്ട്, ‘കഴിഞ്ഞ പ്രാവശ്യം കണ്ടതിലും നീ ഒന്നൂടി കറുത്തു പോയല്ലോ. കഴിഞ്ഞ പ്രാവശ്യം കണ്ടപ്പോൾ കുറച്ചൂടി കളറുണ്ടായിരുന്നു’ എന്നിങ്ങനെ പോകും ഡയലോഗുകൾ. തീർന്നില്ല ‘കരുതലുകൾ’ ഇനിയുമുണ്ട്, നീ ആ ക്രീം യൂസ് ചെയ്യ്… ഈ എണ്ണ തേയ്ക്ക്… ഇങ്ങനെയൊക്കെ പറഞ്ഞവരോടും ഇനി പറയാനിരിക്കുന്നവരോടും ഒന്നേ പറയാനുള്ളൂ. കൂടിയ കറുപ്പ് കുറഞ്ഞ കറുപ്പ് എന്ന ഡെക്കറേഷനൊന്നും വേണ്ട. കറുപ്പിനെ വെളുപ്പിക്കാനുള്ള ഉപദേശങ്ങളും വേണ്ട.

എന്റെ നിറത്തെ, ശരീരത്തെ ഞാൻ സ്നേഹിക്കുന്നു. അതിന്റെ പേരിൽ എനിക്കില്ലാത്ത വിഷമം വേറെ ആർക്കും വേണ്ട. എന്റെ നിറം ഇതാണ്, ഞാനിങ്ങനെയാണ്.ഞാൻ ആരാണെന്നു പോലും പറയാതെ നിരവധി പേജുകളിലാണ് എന്റെ ചിത്രം നിറഞ്ഞു നിൽക്കുന്നത്. കറുപ്പിന്റെ സൗന്ദര്യം, കറുപ്പിന്റെ ചന്തം എന്നൊക്കെയുള്ള തലക്കെട്ടുകളോടെ ചിത്രം ഷെയർ ചെയ്യപ്പെടുന്നുണ്ട്.

അതിനിടയിൽ മനസു നിറച്ച അഭിനന്ദനങ്ങളും കമന്റുകളുമെത്തി. അതിലൊന്ന്. ‘യൂ ആർ എ റിയൽ ഇൻസ്പിറേഷൻ ടു അസ്’ ശരിക്കും അതു കണ്ടപ്പോള്‍ മനസു നിറഞ്ഞു. നിറം കുറഞ്ഞതിന്റെ പേരിൽ മാറ്റിനിർത്തപ്പെടുന്ന പരിഹസിക്കപ്പെടുന്ന നിരവധി പേർക്ക് എന്നെപ്പോലെ സാധാരണക്കാരിയായ ഒരാൾ പ്രചോദനമാകുന്നു എന്നു കേൾക്കുമ്പോൾ ഒത്തിരി സന്തോഷം… അഭിമാനം. കുറേപേർ എന്റെ കളർ ടോണിനേക്കാളും പറഞ്ഞത് എന്റെ ചിരിയെക്കുറിച്ചായിരുന്നു. നല്ല വാക്കുകളോട് നിറയെ സ്നേഹം. ഇതിനിടയിലും കറുപ്പാണെങ്കിലും സുന്ദരിയാണെന്ന തലക്കെട്ടുകളും കമന്റുകളും സോഷ്യൽ മീഡിയയിലും നിറഞ്ഞു നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു. മുമ്പ് പറഞ്ഞതു തന്നെ അവരോടും ആവർത്തിക്കുന്നു. കറുപ്പിനെ വെളുപ്പിനെ പോലെ എന്തു കൊണ്ട് നോർമലൈസ് ചെയ്തു കൂടാ.

കറുപ്പിൽ മാത്രം കണ്ണുവച്ച് എന്തിനാണ് ഒരു ഫൊട്ടോയുടെ ലൈഫ് കളയുന്നത്. സൗന്ദര്യത്തിന് കറുപ്പിന്റെയോ വെളുപ്പിന്റേയെ നിർവചനങ്ങൾ വേണ്ട. നിറത്തിന്റെ വിശേഷണങ്ങൾ ഇല്ലാതെ മനുഷ്യനെ മനുഷ്യനായും കറുപ്പിനെ കറുപ്പായും കാണുന്ന സൊസൈറ്റിയാണ് നമുക്ക് ആവശ്യം.പോകാന്‍ ഇനിയും ഏറെ ദൂരമുണ്ട്. ആ യാത്രയിൽ എനിക്ക് പിന്തുണ നൽകുന്നത് എന്നെ ചേർത്തു നിർത്തുന്ന കുടുംബാംഗങ്ങളോടാണ്. അച്ഛൻ സുനിൽ കുമാർ നാദസ്വരം കലാകാരനാണ്. അമ്മ സുനന്ദ, സഹോദരൻ വിഷ്ണു സുനിൽ കുമാർ പഠിക്കുന്നു. ഒരാൾ കൂടിയുണ്ട്, എന്റെ മനസറിഞ്ഞ് എന്റെ സ്വപ്നങ്ങൾക്കൊപ്പം കൂട്ടുനിൽക്കുന്ന വുഡ്ബീ വിനിൽ വിശ്വനാഥ്. കൊച്ചി ബിപിസിഎല്ലിൽ ആണ് കക്ഷി വർക് ചെയ്യുന്നത്.

Share this on...