ഇന്ന് നമ്മൾ പറയാൻ പോകുന്നത് ഒരു മിണ്ടാപ്രാണിയുടെ കഥയാണ്.മനുഷ്യൻ കാരണം ആയി ഒരുപാട് കഷ്ടപ്പാട് അനുഭവിച്ച ഒരു ആനയുടെ കഥ തന്റെ ജീവിതത്തിന്റെ അമ്പതു വർഷങ്ങൾ മനുഷ്യനാൽ ക്രൂരമായി തടവിൽ അകപ്പെട്ട ആനയാണ് രാജു.ഒരു വന്യജീവി ചാരിറ്റിയാണ് രാജുവിന്റെ രക്ഷയ്ക്കായെത്തിയത്. രാജുവിന്റെ കാലുകള്‍ക്ക് ചുറ്റും പിണഞ്ഞ് കിടന്ന ചങ്ങലകള്‍ മാംസങ്ങളില്‍ അള്ളിപിടിച്ച് കിടക്കുകയായിരുന്നു. ഓരോ തവണയും നടക്കുമ്പോള്‍ മുറിവുകളില്‍ നിന്നും ചലം പുറത്തേക്ക് ഒഴുകുമെന്ന് രാജുവിനെ രക്ഷപ്പെടുത്തിയയാള്‍ പറഞ്ഞു.രാജുവിന്റെ വാലില്‍ നിന്നും ഉടമകള്‍ മുടി, വലിച്ചു കീ,റിയെടുത്തിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ തങ്ങിയിരുന്ന രാജുവിനെ മോചിപ്പിക്കാന്‍ വന്യജീവി എസ്ഒഎസ് ലെ 10 വെറ്റിനറി ഡോക്ടര്‍മാരും വന്യജീവി വിദഗ്ധരും വനം വകുപ്പിലെ 20 ഉദ്യോഗസ്ഥരും ആറ് പോലീസുകാരും ഉള്‍പ്പെടുന്ന സംഘമാണ് എത്തിയത്.കഴിഞ്ഞ അമ്പത് വര്‍ഷത്തോളമായി രാജു 24 മണിക്കൂറും ചങ്ങലയില്‍ ദയനീയമായി ജീവിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ രാജുവിന്റെ കണ്ണില്‍ നിന്നും കണ്ണുനീര് വീഴുന്നുണ്ടായിരുന്നു. ‘ആനകള്‍ ഗാംഭീര്യമുള്ളവര്‍ മാത്രമല്ല, അവ ബുദ്ധിമാന്മാരായ മൃഗങ്ങള്‍ കൂടിയാണ്. അരനൂറ്റാണ്ട് മുഴുവന്‍ അവന് എന്തുമാത്രം പീ,ഡ,നം അനുഭവിച്ചിട്ടുണ്ടെന്ന് രാജുവിന്റെ കണ്ണുകളില്‍ നിന്നും വ്യക്തമായെന്ന്’, രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
രാജുവിനെ രക്ഷപ്പെടുത്തിയതിന് ശേഷം പ്രതീക്ഷിച്ച പോലെ തന്നെ അവന് സുഖം പ്രാപിച്ചു. മയക്കുവെടി വെച്ചതിന് ശേഷമാണ് രാജുവിനെ ആന സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. അങ്ങനെ സ്വാതന്ത്ര്യത്തിന്റെ ആദ്യ രുചി രാജു ആസ്വദിച്ചു. രാജുവിന് കൃത്യമായ വൈദ്യചികിത്സ ലഭിച്ചു. ഇപ്പോള്‍ രാജു വേദനയും ക്രൂരതകളും നിറഞ്ഞ ലോകത്ത് നിന്ന് മോചനം നേടി ജീവിതം ആസ്വദിക്കുകയാണ്.