വിവാഹം കഴിഞ്ഞു കൈകളിലെ മൈലാഞ്ചി അഴക് മായും മുമ്പ് പ്രിയപെട്ടവനെ തനിച്ചാക്കി മണവാട്ടി യാത്ര പറഞ്ഞ സങ്കടകരമായ വാർത്ത ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പ്രണയ വിവാഹം കഴിഞ്ഞു പതിനൊന്നു ദിവസം പിന്നിടുമ്പോൾ ആണ് ഫഹ്മിധ ആലത്തെ തനിച്ചാക്കി ലോകത്തോട് വിടപറഞ്ഞത്. കാമുകനോ കാമുകിയോ രോഗി ആണ് എന്ന് അറിയുമ്പോഴേക്കും പ്രണയത്തോടു ബൈ പറഞ്ഞു പുതിയ ജീവിതത്തിലേക്ക് പോകുന്നവർക്ക് ഇടയിൽ ആണ് മഹ്മൂദുൽ ആലം എന്ന യുവാവും ജീവിക്കുന്നത്. എന്നാൽ പ്രണയിനി ഫഹ്മിധ കാൻസർ പിടിയിൽ ആണ് എന്ന് അറിഞ്ഞിട്ടും, അവളെ വിവാഹം ചെയ്തു അവൾക്കു നൽകിയ വാക്കു പാലിക്കുക ആയിരുന്നു ബംഗ്ലാദേശ് കാരനായ ആലം.
യൂണിവേഴ്സിറ്റി പഠന കാലത്തു ആണ് ഫഹ്മിധയും ആലമും കണ്ടു മുട്ടുന്നതും പ്രണയത്തിൽ ആവുന്നതും. ഒന്നിച്ചുള്ള ജീവിത സ്വപ്നങ്ങൾ നെയ്യുമ്പോൾ ആണ് രണ്ടായിരത്തി ഇരുപത്തി ഒന്നിൽ ധാക്ക എവർ കെയർ ഹോസ്പിറ്റലിൽ നടത്തിയ പരിശോധനയിൽ ഫഹ്മിഥക്കു ക്യാൻസർ ആണ് എന്ന് തിറിച്ചറിഞ്ഞത്. പിന്നീട് ചികിത്സക്ക് ആയി ഇന്ത്യയിലേക്ക് എത്തിച്ചു എങ്കിലും വൈകിപ്പോയി എന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് ഫഹ്മിധ നാട്ടിലേക്ക് മടങ്ങുക ആയിരുന്നു. ശാരീരിക അസ്വാസ്ഥ്യത്തിനു മാറ്റം ഒന്നും ഉണ്ടായില്ല എങ്കിലും മാസമായി അവർ മെഡിക്കൽ സെന്ററിൽ ചികിത്സയിൽ ആയിരുന്നു. രോഗം ബാധിച്ചു എങ്കിലും പ്രണയിനിയെ കൈവിടാൻ ആലം തയ്യാറായിരുന്നില്ല.
ക്യാന്സറിന്റെ മൂര്ധന്യാവസ്ഥയിൽ തന്നെ വിവാഹം കഴിക്കുകയും ചെയ്തു. പരമ്പരാഗത വിവാഹ വെസ്റഷത്തിൽ ഇരിക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു. വധുവിന്റെ എല്ലാ ചികിത്സാ ചിലവുകളും വരൻ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ സ്വപ്ന ജീവിതത്തിലേക്ക് കാൽ എടുത്തു വെച്ച് പതിനൊന്നു ദിവസം കഴിഞ്ഞപ്പോഴേക്കും ഈ ലോകത്തോട് വിട പറയാനായിരുന്നു ഇരുപത്തി അഞ്ചു കാരിയായ ഫഹ്മിധയുടെ വിധി.