വരനും വധുവും വഴക്കിട്ട് പിരിഞ്ഞു.ബന്ധുക്കൾ തമ്മിൽ അടിച്ചു.വരന്റെ പിതാവിനു പരിക്ക്.ഈ സംഭവം നടന്നത് മറ്റു എവിടെയും അല്ല നമ്മുടെ കൊല്ലത്തു തന്നെയാണ്.വർഷങ്ങൾ ആയി സ്നേഹിച്ച ശേഷം വിവാഹം ഉറപ്പിച്ച യുവതിയും യുവാവും വിവാഹ തലേന്ന് വഴക്കിട്ടു പിരിഞ്ഞു.തുടർന്ന് ബന്ധുക്കൾ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ വരന്റെ പിതാവിന് പരിക്ക് പറ്റി പാരിപ്പള്ളി സ്വദേശിനി ആയ യുവതിയും നാവായിക്കുളം സ്വദേശി ആയ യുവാവും തമ്മിൽ ഞായറാഴ്ച പാരിപ്പള്ളി സ്വകാര്യ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കാനിരുന്ന വിവാഹമാണ് തർക്കം മൂലം മുടങ്ങിയത്.
ദീർഘ കാലം ആയുള്ള യുവതിയുടെ പ്രണയത്തെ വീട്ടുകാർ എതിർത്ത് എങ്കിലും ഒൻപതു മാസം മുൻപ് ഇരു വീട്ടുകാരുടെയും സമ്മത പ്രകാരം വിവാഹം നിശ്ചയിച്ചു.ഇതിനു ശേഷം വിദേശത്തു പോയ യുവാവ് വെള്ളിയാഴ്ചയാണ് നാട്ടിൽ വന്നത്. വെള്ളിയാഴ്ച മെഹന്തി ഇടൽ ചടങ്ങിനായി വീട്ടിൽ എത്തിയ യുവാവ്മായി യുവതി തർക്കത്തിൽ ആയി. മദ്യസ്ഥ ശ്രമത്തിനായി ഇരു വീട്ടുകാരും അവരുടെ ബന്ധു വീട്ടിൽ ഒത്തു കൂടി കൊണ്ട് ചർച്ച നടത്തി വരവെയാണ് സംഘർഷം ഉണ്ടായത്.യുവാവിന്റെ പിതാവിന് മർദനത്തിൽ പരിക്ക് പറ്റി.ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെക്ക് മാറ്റി.പിന്നീട് അവിടെ നിന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇരു വീട്ടുകാരുടെയും പരാതിയിൽ പാരിപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.