വിസ്മയയുടെ വീട്ടിലെത്തിയാൽ കാണുന്ന കാഴ്ചകൾ നൊമ്പരമാണ്. മുറിയിൽ അവളുടെ പ്രിയപ്പെട്ട എല്ലാമുണ്ട്.

in News 256 views

വിസ്മയയുടെ ചിരി നിറഞ്ഞ ചിത്രങ്ങളാണ് വീട് നിറയെ. സഹോദരൻ വിജിത്തിൻ്റെ ഭാര്യ രേവതി 5 മാസം ഗർഭിണിയായിരിക്കുമ്പോഴാണ് വിസ്മയയുടെ മ.ര.ണം. വിസ്മയ കാണാതെപോയ കുഞ്ഞിനെ വിസ്മയ എടുത്തു നിൽക്കുന്നതായി പർപ്പിച്ചെടുത്ത ഒരു ചിത്രമാണ് വീടിനുള്ളിൽ ഏറ്റവും വലുതായി ഉള്ളത്. സെൽഫി എടുക്കാനും, ചിത്രങ്ങൾക്ക് പോസ്റ്റ് ചെയ്യാനുമൊക്കെ മറ്റാരെക്കാളും ഏറ്റവും കൂടുതൽ ഇഷ്ടമായിരുന്നു വിസ്മയയ്ക്ക്. ഇനി കാണാനാവാത്ത ചിരിയെ ചിത്രങ്ങളായെങ്കിലും കൂടെ നിർത്താനാണ് മ.ര.ണ ശേഷം വിസ്മയയുടെ ഒരുപാട് ചിത്രങ്ങളിൽ ഫ്രെയിം ചെയ്ത് വെച്ചത് എന്ന് പറയുന്നു അച്ഛനുമമ്മയും. മുകൾനിലയിലെ വിസ്മയയുടെ മുറിയിൽ പുസ്തകങ്ങൾക്കും റെക്കോർഡുകൾക്കുമൊപ്പം വിസ്മയ ഉപയോഗിച്ചിരുന്ന സ്തെതസ്കോപ്പും അനക്കാതെ വച്ചിട്ടുണ്ട്.

ഡോക്ടറാവുക എന്ന സ്വപ്നത്തിന് ഇത്തിരി ദൂരം മാത്രം ബാക്കിവെച്ചായിരുന്നല്ലോ വിസ്മയയുടെ അടക്കം. വീടിന് അല്പം മാത്രം മാറിയാണ് വിസ്മയയുടെ കുഴിമാടം. അവിടെ പോയി അൽപനേരം നിൽക്കാൻ പോലും അച്ഛൻ ത്രിവിക്രമൻനായർക്ക് കഴിഞ്ഞിട്ടില്ല. മകൾ ഇടനെഞ്ചിൽ തുടുപ്പായുള്ളപ്പോൾ എങ്ങനെ കഴിയും. സ്ത്രീധന പീ.ഡ.ന.ത്തെ തുടർന്ന് ഭർത്താവിൻ്റെ വീട്ടിൽ ജീ.വ.നൊ.ടു.ക്കിയ കേസിൽ ഭർത്താവ് കിരൺകുമാർ കുറ്റക്കാരനെന്ന് കോടതി പറഞ്ഞു. ശിക്ഷ നാളെ പ്രഖ്യാപിക്കും. സ്ത്രീധ.ന.പീ.ഡ.നം, ആ.ത്മ.ഹ.ത്യ പ്രേ.ര.ണ, ഗാർഹിക പീ.ഢ.നം എന്നീ കുറ്റങ്ങൾ തെളിഞ്ഞു.

കിരണിൻ്റെ ജാമ്യം കോടതി റദ്ദാക്കുകയും ചെയ്തു.323,506 കുറ്റങ്ങൾ കോടതി പറഞ്ഞിട്ടില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. വിധി കേൾക്കാൻ വിസ്മയയുടെ പിതാവും ബന്ധുക്കളും കോടതിയിൽ എത്തിയിരുന്നു. അമ്മ ഉൾപ്പെടെ വീട്ടിൽ ഇരുന്നാണ് വിധി കേട്ടത്. ഒരു മുറി ഇപ്പോഴും വിസ്മയയ്ക്കായി ഒഴിച്ചിട്ടിരിക്കുകയാണ്. അവളുടെ ചിത്രങ്ങളാണ് ആ മുറിക്കുള്ളിൽ മുഴുവൻ. അവളുടെ ഓർമ്മകളും.

അവൾക്ക് ഏറ്റവും പ്രിയപ്പെട്ട മുറിയായിരുന്നു അത്. ആ മുറിയിൽ അവളുടെ ചിത്രങ്ങൾക്ക് മുന്നിൽ അവൾ പഠിച്ച പുസ്തകങ്ങളും റെക്കോർഡുകളുമെല്ലാം അടുക്കി വച്ചിരിക്കുകയാണ് അച്ഛനും, അമ്മയും. അവളുടെ ഓർമ്മകൾ ആണ് ആ വീട്ടിൽ എപ്പോഴും നിറഞ്ഞുനിൽക്കുന്നത്. എപ്പോഴും ചിരിക്കുന്ന വിസ്മയയുടെ ചിത്രങ്ങളാണ് ചുമരുകളിലെല്ലാം.എങ്ങോട്ട് തിരിഞ്ഞാലും വിസ്മയയുടെ മുഖം കാണാൻ ആകുന്ന വിധത്തിൽ ഈ അച്ഛനും അമ്മയും സൂക്ഷിച്ചിരിക്കുകയാണ്.
All rights reserved News Lovers.

Share this on...