വിസ്മയ ജീ.വ.നൊ.ടു.ക്കി.യ കേസിൽ ഭർത്താവ് കിരൺകുമാർ കു.റ്റ.ക്കാ.രാ.ണെന്ന് കൊല്ലം രണ്ടാം അഡീഷണൽ സെഷൻസ് കോടതി വിധി പറയുമ്പോൾ വിസ്മയ തൂ.ങ്ങി.മ.രി.ച്ച പോരുവഴി ശാസ്താംനടയിലെ കിരണിൻ്റെ വീട് അടഞ്ഞു കിടക്കുകയായിരുന്നു. രാവിലെ അച്ഛൻ സദാശിവൻപിള്ളക്കൊപ്പമാണ് കിരൺ കോടതിയിലേക്ക് പോയത്. അമ്മ ചന്ദ്രിക മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഗേറ്റും കതകുകളും അടച്ചിട്ട നിലയിലായിരുന്നു. വിധി വന്ന ശേഷവും ആരും ഇവിടേക്ക് എത്തിയില്ല. മാതാപിതാക്കളുടെ പ്രതികരണം അറിയാനായി മാധ്യമസംഘം പുറത്ത് കാത്തു നിന്നിരുന്നു. എന്നാൽ നാട്ടുകാർക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്.
സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് കഴിഞ്ഞ മൂന്നുമാസമായി കിരൺകുമാർ ശാസ്താംനടയിലെ വീട്ടിൽ ആണ് ഉണ്ടായിരുന്നത്. നാട്ടിലെ പഴയ സൗഹൃദങ്ങളിലൊന്നും പോകാതെ വീട്ടിൽ തന്നെ എപ്പോഴും അടച്ചുപൂട്ടി ഇരിക്കുകയായിരുന്നു കിരൺകുമാർ. ക്ഷേത്രങ്ങളിലും കോടതിയിലും പോകാൻ വേണ്ടി മാത്രമാണ് കിരണിനെ പുറത്തേക്ക് കണ്ടിരുന്നതെന്നും നാട്ടുകാരും പറയുന്നു. വിസ്മയ ജീ.വ.നൊ.ടു.ക്കി.യ കേസിൽ കിരണിനെ കു.റ്റ..ക്കാ.ര.നാണെന്ന് കണ്ടെത്തിയ കോടതിവിധി പ്രതീക്ഷിച്ചതല്ലെന്നും, ഉപരി കോടതികളെ ഉൾപ്പെടെ സമീപിച്ച് നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും കിരൺകുമാറിൻ്റെ അച്ഛൻ സദാശിവൻ പിള്ള പറഞ്ഞു.
കിരൺകുമാറും,അച്ഛനും രാവിലെ വിധി തങ്ങൾക്കനുകൂലമായിരിക്കും എന്ന് കരുതി തന്നെയാണ് കോടതിയിലേക്ക് പോയത്. എന്നാൽ കോടതിയിൽ എത്തിയതിനു ശേഷം മാത്രമാണ് അറിയുന്നത് കിരണിന് പ്രതികൂലമായാണ് വിധി വന്നതെന്ന്. ഉടൻ തന്നെ പോലീസ് കിരണിനെ ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തിരികെ സദാശിവൻപിള്ള ഒറ്റയ്ക്കാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്. ആരുമായും ഇപ്പോൾ അധികം സൗഹൃദം ഇല്ല. ആരുമായും അധികം സമ്പർക്കം ഇല്ല. നാട്ടുകാരും അവിടേക്ക് നോക്കാർ പോലും ഇല്ല. ആരും അവിടേക്ക് ചെല്ലാറും ഇല്ല. അതുകൊണ്ട് തന്നെശോകമൂകമായി നിൽക്കുകയാണ് വിസ്മയ ആ.ത്മ.ഹ.ത്യ. ചെയ്ത ഈ വീട്.
All rights reserved News Lovers.