ഇടുക്കി ഗവൺമെൻ്റ് എഞ്ചിനീയറിംങ് കോളേജ് വിദ്യാർത്ഥി ധീരജ് നാട്ടിൽ സജീവ എസ് എഫ് ഐ പ്രവർത്തകൻ ആയിരുന്നില്ല. കുടുംബപരമായും അടുത്ത രാഷ്ട്രീയ പ്രവർത്തനപരിചയമൊന്നും ഇല്ലാത്തതാണ് ധീരജിൻ്റെ കുടുംബം.ക്യാമ്പസിൽ മകൻ എസ് എഫ് ഐ രാഷ്ട്രീയത്തിൽ സജീവമായിരുന്നു എന്നത് പോലും വീട്ടുകാർ കൃത്യമായി അറിവുണ്ടായിരുന്നില്ല .പിതാവ് രാജേന്ദ്രനോ, കുടുംബത്തിനോ എടുത്ത് പറയാവുന്ന രാഷ്ട്രീയ പശ്ചാത്തലമൊന്നുമില്ല. ധീരജും നാട്ടിലെ സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ ഉണ്ടായിരുന്നില്ല. ധീരജ് .കൊ.ല.ക.ത്തിക്ക് ഇരയാകുമ്പോഴും മാതാവ് പുഷ്പകല ആശുപത്രി വാർഡിൽ ഡ്യൂട്ടിയിലായിരുന്നു.
തളിപ്പറമ്പ് ആയുർവേദ ആശുപത്രി നഴ്സാണ് പുഷ്പകല. ധീരജ് കൊ.ല്ല.പ്പെ.ട്ട വിവരം സഹപ്രവർത്തകർ അറിഞ്ഞുവെങ്കിലും മകൻ ദാ.രു.ണ.മായി കൊ.ല്ല.പ്പെ.ട്ട വിവരം അമ്മയെ അറിയിക്കാൻ അവർക്ക് ധൈര്യമുണ്ടായിരുന്നില്ല. ബന്ധുക്കൾ ആശുപത്രിയിലെത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന ശേഷമാണ് മകൻ ന.ഷ്ട.മാ.യ വിവരം ഈ അമ്മ അറിഞ്ഞത്. ആ അമ്മയുടെ വിലാപം ആരുടേയും മനം തകർക്കുന്നതായി മാറി. നീരജിൻ്റെ പിതാവ് എൽഐസി ഏജൻ്റായ രാജേന്ദ്രൻ തിരുവനന്തപുരം പാലോട് സ്വദേശിയാണ്. രാജേന്ദ്രൻ – പുഷ്പല ദമ്പതികളുടെ രണ്ട് ആൺമക്കളിൽ മൂത്തയാൾ ആണ് ധീരജ്.സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാം വർഷ വിദ്യാർത്ഥി അദ്വൈതാണ് സഹോദരൻ.
നേരത്തെ താരോളങ്കരയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബം തളിപ്പറമ്പ് തൃഛംബരം യുപിസ്കൂളിന് സമീപം അദ്വൈതം എന്ന പുതിയ വീടുവെച്ച് താമസം മാറിയത് രണ്ടുവർഷം മുൻപാണ്. പഠനത്തിൽ മിടുക്കനായിരുന്ന ധീരജ് നാട്ടുകാർക്കും, അയൽവാസികൾക്കുമെല്ലാം പ്രിയങ്കരനാണ്. നീരജിൻ്റെ കൊ.ല.പാ.ത.ക വാർത്തയിൽ വിറങ്ങലിച്ചുനിൽക്കുകയാണ് ജന്മനാട്. കോളേജിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ ധീരജ് ഞായറാഴ്ചയാണ് ക്യാമ്പസിലേക്ക് മടങ്ങിയത്.ഇനി ധീരജ് മടങ്ങി വരില്ലെന്ന അറിവ് കുടുംബത്തെ ശരിക്കും തകർത്തു കളഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
കോളേജ് തിരഞ്ഞെടുപ്പുമായി ഇവിടെ എസ് എഫ് ഐ, കെ എസ് യു വിദ്യാർത്ഥി സംഘർഷം ഉണ്ടായിരുന്നു. കോളേജിന് സമീപത്തെ ജില്ലാ പഞ്ചായത്ത് ഓഫീസിനു മുന്നിൽ വച്ചായിരുന്നു ആ.ക്ര.മ.ണം. ജില്ലാ പഞ്ചായത്തിലേക്ക് പോവുകയായിരുന്ന പഞ്ചായത്ത് അംഗവും സിപിഎം നേതാവും ആയിരുന്ന സത്യൻ വിദ്യാർഥികൾ ആക്ര.മി.ക്ക.പ്പെ.ട്ട സ്ഥലത്തെത്തി. അദ്ദേഹമാണ് വാഹനത്തിൽ വിദ്യാർഥികളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
വഴിമദ്ധ്യേയാണ് ധീരജ് മ.ര.ണം. അടയുന്നത്.പുറമെ നിന്നുമെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കൊ.ല.പാ.ത.കം. നടത്തിയതെന്ന് സിപിഎം എസ് എഫ് ഐ സംഘടനകൾ ആരോപിച്ചു.മൃ.ത.ദേ.ഹം. പോ.സ്റ്റ്മോ.ർ.ട്ട.ത്തി.നു. ശേഷം തളിപ്പറമ്പിലേക്ക് കൊണ്ടുവരും. തളിപ്പറമ്പ് തുച്ഛംബരലത്തിനടുത്ത് നിന്നും മൂന്ന് കിലോമീറ്റർ അകലെയുള്ള പാലക്കുളങ്ങരയിലാണ് നീരജിൻ്റെ വീട്.