രചന:രഗു കുന്നുമ്മക്കാട്
നാല്പതാം വയസ്സിലായിരുന്നു അയാളുടെ വിവാഹം.ഒരു വർഷത്തിന് ശേഷം ഭാര്യ പ്രസവത്തിന് വേണ്ടി അവളുടെ വീട്ടിലേക്ക് പോയി.ഒരു ഞായർ പകൽ മുഴുവൻ അവളോടൊപ്പം ചിലവഴിച്ച് വീട്ടിൽ എത്തിയപ്പോൾ രാത്രി പത്ത് മണി കയ്യാറായിരിക്കുന്നു.വരുന്നുണ്ടെന്ന കാര്യം വീട്ടിലേക്ക് വിളിച്ചു പറഞ്ഞിരുന്നുമില്ല.ഇടവയിലിയിലൂടെ നടന്ന് വീട്ടിൽ എത്തി.ഒത്തിരി ഏറെ ജപ്തി നോട്ടീസുകൾ പതിഞ്ഞ ചുവരിൽ ഇപ്പോൾ പുത്തൻ ചായത്തിൽ മിനുങ്ങുന്നു വീടും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെട്ടപ്പോൾ കൗമാരക്കാരനാകും മുമ്പ് വാർക്കപ്പണിക്കാരനായ തന്റെ കൈ തഴമ്പിച്ച് പരുക്കനായത് ഓർത്ത് അയാൾ പുഞ്ചിരിച്ചു
കമ്പി അഴികളുള്ള ഉമ്മറം അടഞ്ഞ് കിടന്നു നേരത്തെ വിവാഹിതനായ സഹോദരന്റെ മക്കളുടെ ഒച്ചയനക്കങ്ങൾ വ്യക്തമാകുന്നു.അപ്പർ പ്രൈമറിക്കാരാണ് ഇരുവരും.പരിചയമുള്ള ഒരു ശബ്ദം വേറിട്ട് കേൾക്കുന്നു.തയെയുള്ള പെങ്ങളും അളിയനും കുട്ടികളും എത്തിയിട്ടുണ്ട്.അയാൾ തഴമ്പിലേക്ക് ശ്രദ്ധിച്ചു അനുജന്റെ പഠനത്തിനും പെങ്ങളുടെ വിവാഹത്തിനും വേണ്ടി അധിക നേരം ജോലി ചെയ്ത കൈത്തലങ്ങൾ ചാർത്തി നിന്നു.അനിയന്റെ ശമ്പളം കൊണ്ട് സുഗമായി ജീവിക്കാനോ ഏട്ടന്റെയും പെണ്ണിന്റെയും ഉദ്ദേശം.കല്യാണം കഴിഞ്ഞാൽ മൂത്തവർ തറവാട്ടിൽ നിന്നും മാറൽ നാട്ട് നടപ്പാ
പഴയ കണക്കും പറഞ്ഞ് നിൽക്ക ഭാര്യയും ഭർത്താവും ഒരു മാസം കഴിഞ്ഞാൽ അംങ്ക സംഖ്യ കൂടും. പെറാൻ പോയേക്കല്ലേ അവൾ.അവൻ ഇക്കാലം പണിയെടുത്ത കാശിന്റെ അത്ര എന്റെ മകന് ഒരു മാസം കിട്ടുന്നുണ്ട്.നാണം വേണ്ടേ ‘അമ്മ തുടരുകയാണ് അയാൾക്ക് സ്വന്തം കാതുകളെ വിശ്വസിക്കാൻ സാധിച്ചില്ല.അനുജത്തിയും അളിയനും അനുജന്റെ ഭാര്യയും സംഭാഷണം തുടരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണൂ