വീടിന് തീ,പി,,ടിച്ച് എട്ടു മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ അഞ്ചു പേർ മ,രി,ച്ച സംഭവത്തിൽ ആദ്യത്തെ കുറെ സമയം അയൽക്കാർക്ക് പുറത്തുനിന്നു ബ,ഹ,ളം കൂട്ടാനല്ലാതെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഗേറ്റ് അകത്തുനിന്നു പൂട്ടിക്കിടന്നതും വീട്ടിലെ വളർത്തു നായയെ അഴിച്ചുവിട്ടിരുന്നതുമാണ് നാട്ടുകാർക്കു അകത്തുകടക്കാൻ തടസമായത്. പോർച്ചിലെ ബൈക്കുകളിൽ തീയാളുന്നതു കണ്ട് ആദ്യമൊക്കെ നാട്ടുകാർ ഉച്ചത്തിൽ വീട്ടുകാരെ വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും പ്രതികരണം ഒന്നും തിരികെ ലഭിച്ചില്ല. ഇതോടെ നാട്ടുകാരിൽ ഒരാൾ കല്ലെറിഞ്ഞ് മുകളിലത്തെ നിലയിലുള്ള ഒരു ജനൽ ഗ്ലാസ് പൊട്ടിച്ചു.
ഗ്ലാസ് പൊട്ടിയ ഉടനെ ഇതിലൂടെ കറുത്ത പുക പുറത്തേക്കു വന്നു.ഇതോടെ വീടിനുള്ളിലും തീ,യും പുകയും നിറഞ്ഞിരിക്കുകയാണെന്നു നാട്ടുകാർക്കു മനസിലായി. ഇതോടെയാണ് ഇവർ വീടിന് അകത്തേക്കു കടന്നു രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചത്. ഒടുവിൽ വീട്ടുവളപ്പിൽ എത്തിയെങ്കിലും വീടിനു ഗ്രിൽ പിടിപ്പിച്ചിട്ടുള്ളതിനാൽ വീണ്ടും അകത്തേക്കു കയറുന്നതിനു ബുദ്ധിമുട്ട് നേരിട്ടു. മുകളിലത്തെ ഒരു വാതിൽ ഏറെ കഷ്ടപ്പെട്ട് നാട്ടുകാർ ചവിട്ടിത്തുറന്നെങ്കിലും ക,റു,ത്ത പുക നിറഞ്ഞിരുന്നതിനാൽ അകത്തേക്കു കയറാൻ കഴിയുന്ന സ്ഥിതിയിൽ ആയിരുന്നില്ല. അതുപോലെ അകത്തുനിന്നു രക്ഷിക്കണേയെന്നുള്ള വിളിയും പുറത്തേക്കു വന്നു. വാതിൽ തുറന്നു പുറത്തേക്കു വരാൻ പുറത്തിനിന്നവർ ആവശ്യപ്പെട്ടെങ്കിലും കറുത്ത പുക നിറഞ്ഞിരുന്നതിനാൽ വാതിൽ എവിടെയാണെന്നു കണ്ടെത്താൻ അവർക്കു കഴിഞ്ഞില്ല.