മുട്ടയും പഴങ്ങളും വിറ്റ് ജീവിതം… കഷ്ടപ്പാടിലൂടെ വളര്‍ത്തിയ മാതാപിതാക്കള്‍… എയര്‍ഹോസ്‌റ്റെസ് എന്ന സ്വപ്‌നം…

in News 42 views

മോഡലിംഗിലൂടെയും എഴുത്തിലൂടെയും ശ്രദ്ധേയയായിക്കൊണ്ട്
മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ താരമാണ് ജിലു ജോസഫ്. മുലയൂട്ടുന്ന കവർ ഫോട്ടോ വന്നത് മുതലാണ് ജിലുവിനെ പ്രേക്ഷകർക്ക് കൂടുതൽ അറിയാൻ തുടങ്ങിയത്. തുറിച്ചു നോക്കരുത് ഞങ്ങൾക്കും മുലയൂട്ടണം എന്ന തലക്കെട്ടോടെയാണ് കവർപേജിൽ കുഞ്ഞിന് മുലയൂട്ടുന്ന ചിത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നത്, ഈ വിഷയത്തിൽ എതിർത്തും അനുകൂലിച്ചും നിരവധി പേർ അന്ന് രംഗത്തെത്തുകയും ചെയ്തിരുന്നു.

1990 മാർച്ച് 14 ന് കർഷകരായ ജോസഫിൻ്റെയും അന്നക്കുട്ടിയുടെയും മകളായി ഇടുക്കിയിലെ കുമളിയിലാണ് ജിലുവിൻ്റെ ജനനം. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ജില്ല ജോസഫ് എയർലൈൻ കമ്പനിയായ ഫ്ലൈ ദുബായിൽ ക്യാബിൻ ക്രൂ വായി ജോലിക്കു ചേർന്ന് ദുബായിൽ താമസമാക്കുകയും ചെയ്തു. 2009 മുതൽ ബ്ലോഗിൽ സാന്നിധ്യം അറിയിക്കുകയും ചെയ്തിരുന്നു. 2008 മുതൽ പ്രവാസി സി എൽ എസ് ബുക്സ് വഴി ഇതൾ കൊഴിഞ്ഞൊരു നിശാഗന്ധി, വേനൽ പൂക്കൾ, ചില കാത്തിരിപ്പുകൾ എന്നെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ലൈലാ ഹോ ലൈല എന്ന സിനിമയ്ക്കുവേണ്ടി 2015-ൽ ഗാനം രചിച്ചുകൊണ്ട് ജിലു ജോസഫ്സിനിമ മേഖലയിലേക്കും തൻ്റെ ചുവടുവെപ്പ് നടത്തുകയും ചെയ്തു.

തുടർന്ന് രണ്ട് പെൺകുട്ടികൾ ഹെയർ വി ഗോ, ഒറ്റമുറി വെളിച്ചം എന്നിവയുൾപ്പെടെയുള്ള 7 സിനിമകൾക്ക് ജിനു ഗാനങ്ങൾ രചിക്കുകയും ചെയ്തു. 2016ൽ ജേക്കബിൻ്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് ജി ലു ജോസഫ് അഭിനയരംഗത്തേക്ക് തന്നെ എത്തുന്നത്. ഇതിലൂടെ പ്രേക്ഷകർ താരത്തെ തിരിച്ചറിയുകയും ചെയ്തു. തുടർന്ന് പതിനഞ്ചോളം മലയാള സിനിമകൾ താരം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. തൃശ്ശിവപേരൂർ ക്ലിപ്തം, അബ്രഹാമിൻ്റെ സന്തതികൾ, രണം, അഞ്ചാം പാതിരാ, ബ്രമം എന്നിങ്ങനെ ജിലു ജോസഫ് അഭിനയിച്ച ചിത്രങ്ങൾ ഏറെയാണ്.

അഭിനയം, എഴുത്ത് എന്നിവ കൂടാതെ മോഡലിങിലുമെല്ലാം താരം സജീവമാണ്. അതേസമയം ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ജിനുവിന് ഒരുപാട് പ്രതിസന്ധികളെയും വിമർശനങ്ങളെയും നേരിടേണ്ടി വന്നിട്ടുണ്ട്. എയർഹോസ്റ്റസ് എന്ന പദം പോലും കുമളിക്കാർ കേൾക്കാതിരുന്ന കാലത്താണ് എയർഹോസ്റ്റസ് ആകാൻജിനു തീരുമാനിക്കുന്നത്. നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നെങ്കിലും ചില ഉയരങ്ങൾ കീഴടക്കുകയും ചെയ്തു എന്ന് .അത്രയേറെ കഷ്ടപ്പെട്ടാണ് മാതാപിതാക്കൾ ജിലുവിനെ വളർത്തിയത്. ചെറുപ്പം മുതൽ തന്നെ ജിലുവിന് ഫേൻസി ഐറ്റംസ് വലിയ ക്രേസ് നൽകിയത്.

എന്നാൽ ജി ലു വിൻ്റെ എല്ലാ ആഗ്രഹങ്ങളും പൂർണമാക്കാൻ അവരുടെ മാതാപിതാക്കൾക്ക് സാധിക്കുകയും ചെയ്തിരുന്നില്ല. എന്നാൽ ജിലുവിൻ്റെ സന്തോഷം കാണുന്നതിനായി അവർ എന്തും ചെയ്യുമായിരുന്നു. മുട്ടയും പഴങ്ങളുമൊക്കെ വിറ്റ് ജിലുവിൻ്റെ ആഗ്രഹങ്ങൾ മാതാപിതാക്കൾ നിറവേറ്റുന്നത്. ഗൃഹലക്ഷ്മിക്ക് വേണ്ടി മുലയൂട്ടുന്ന ഒരു കവർ ഫോട്ടോ ചെയ്തതോടെയാണ് ജിലുവിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ചർച്ചയായത്. പ്രശസ്തിക്ക് വേണ്ടി എന്തും ചെയ്യുക, കുടുംബത്തിന് ചോദിക്കാനും പറയാനും ആരുമില്ലാത്തതിൻ്റെ കുഴപ്പമായ ഇതൊക്കെ തുടങ്ങി പല വിമർശനങ്ങളും ജിലു കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ താൻ ഇതൊന്നും കേട്ട് കൂസുന്ന ആളല്ല തന്നെ നിലപാടിലുറച്ച് നിൽക്കുന്ന കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുകയാണ് പ്രകൃതം. മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്ന് വിചാരിച്ച് വിഷമിക്കുന്ന ശീലവും ജിലുവിനില്ല.

അതുകൊണ്ട് അമ്മയും സഹോദരിയും വിമർശിക്കുമ്പോഴും തെല്ലും കുലുങ്ങുന്നില്ല എന്നുതന്നെയാണ് ജിലു പറയാറുള്ളത്.തൻ്റെ മനസ്സാക്ഷിക്ക് ശരിയെന്ന് പൂർണ ബോധ്യമുള്ള കാര്യങ്ങൾ ചെയ്യാറുള്ളൂ. ഇതും അങ്ങനെ തന്നെ ആയിരുന്നു. എന്തിൻ്റെ പോസിറ്റീവ് വശം കാണാൻ ആഗ്രഹിക്കുന്ന ആളാണ് താൻ. ഇതിനെ പണത്തിനും പ്രശസ്തിക്കും വേണ്ടി ശരീരപ്രദർശനം നടത്തി എന്ന് പറഞ്ഞ് പഴയരീതിയിൽ ചിന്തിക്കുമ്പോഴും തെറ്റായി തോന്നുവെന്ന് ജിനു ഒരുവേള തുറന്നു പറയുകയും ചെയ്തിട്ടുണ്ട്

Share this on...