മലപ്പുറത്ത് സിസിടിവിയില്‍ തെളിഞ്ഞത് നടുക്കുന്ന കാഴ്ച; പിന്നീട് പുറത്തുവന്നത്…

in News 1,077 views

പ്രണയത്തിനൊടുവിൽ ഇരുവരുടേയും വീട്ടികാർ ഇടപെട്ട് നിക്കാഹ് ചെയ്ത യുവാവ് ഉപേക്ഷിക്കുമെന്ന് പറഞ്ഞതോടെ 16കാരി ട്രെയ്നിന് മുന്നിൽചാടി ആത്മഹത്യക്ക് ശ്രമിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തതിനു ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസ്. ആത്മ.ഹ.ത്യ.യിലേക്ക് തള്ളിവിട്ടതും അന്വേഷിച്ച് പൊലീസ്. സംഭവം തിരൂരിലാണ്. പെൺകുട്ടി മ.ര.ണ.ത്തി.ൽനിന്നും രക്ഷപ്പെട്ടത് ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ്. മലപ്പുറം തിരൂരിലാണു സംഭവം. ട്രെയിനിന് മുന്നിൽ ചാടി ആ.ത്മ.ഹത്യ.യ്ക്കൊ.രുങ്ങിയ പതിനാറുകാരിയെ തിരൂർ റെയിൽവേ സ്റ്റേഷനിലെ ആർ.പി.എഫ് ഉദ്യോഗസ്ഥരാണ് രക്ഷപ്പെടുത്തിയത്.

റെയിൽവേ സ്റ്റേഷനിലെ സി.സി ടി.വിയിൽ അസ്വാഭാവിക രീതിയിൽ പെൺകുട്ടിയെ കണ്ടയോടെ ഉദ്യോഗസ്ഥർ ഇവരെ നിരീക്ഷിക്കുകയായിരുന്നു. അടുത്ത ട്രെയിൻ വരുന്നതു കാത്തുനിൽക്കുകയായിരുന്നു പെൺകുട്ടി.പെൺകുട്ടിയുടെ നീക്കങ്ങൾ ശ്രദ്ധിച്ചതോടെ ട്രെയിനിന് മുന്നിൽ ചാടാൻനിൽക്കുകയാണെന്നും ഇതിനു തെയ്യാറെടുപ്പുകൾ നടത്തുന്നതും ഉദ്യോഗസ്ഥർ സി.സി.ടി.വി ദൃശ്യത്തിലൂടെ മനസ്സിലാക്കി. ട്രെയിൻ വരുന്നതിനു തൊട്ടുമുമ്പെ ആർ.പി.എഫ് ഉദ്യോഗസ്ഥർ ഓടിയെത്തി പെൺകുട്ടിയെ ട്രാക്കിൽനിന്നും മാറ്റി രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്നാണു കരഞ്ഞുകൊണ്ട് കുട്ടിയുടെ കാര്യങ്ങൾ അറിഞ്ഞത്. തിരൂർ സ്വദേശിനിയായ പെൺകുട്ടി തിരൂർ സ്വദേശിയായ 23കാരനുമായി പ്രണയത്തിലായതിനെ തുടർന്ന് ഒരുവർഷം മുമ്പ് വീട്ടുകാർ ഇടപെട്ട് ഇവരുടെ നിക്കാഹ് നടത്തിയതായിരുന്നു. ഇതിനുശേഷം തന്നെ ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞതിനാലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പെൺകുട്ടി പറഞ്ഞത്.

സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി വിവരം അറിയിച്ചതിനെ തുടർന്ന് മലപ്പുറം ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. താനൂർ പൊലീസ് സ്റ്റേഷനിലേക്കും ചൈൽഡ് ലൈൻ പ്രൊഹിബിഷൻ ഓഫീസർക്കും മലപ്പുറം ചൈൽഡ് ലൈൻ ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചു. പെൺകുട്ടിയെ തത്കാലം മലപ്പുറം സ്നേഹിതയിലേക്ക് മാറ്റി. അതേസമയം, പെൺകുട്ടിയുടെയും യുവാവിന്റെയും വീട്ടുകാർക്കെതിരെ കേസെടുക്കണമെന്ന് ചൈൽഡ് ലൈൻ റിപ്പോർട്ട് നൽകി. പ്രായപൂർത്തിയാകുന്നതിനു മുൻപ് പെൺകുട്ടിയെ വിവാഹത്തിനു പ്രേരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുക്കുക. പ്രതിശ്രുത വരനെതിരെയും നടപടി വേണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Share this on...