മകളെ കാണാനില്ലെന്ന് മാതാപിതാക്കളുടെ പരാതി. ഒടുവിൽ അന്വേഷിച്ച് പോലീസ് കണ്ടെത്തിയത്.

in News 711 views

ഭാര്യയെക്കൊ.ന്ന് വെള്ളച്ചാട്ടത്തിൽ തള്ളിയ കേസിൽ യുവാവ് ചെന്നൈയിൽ പിടിയിൽ. ഹണിമൂൺ യാത്രയ്ക്കിടെ ഉണ്ടായ തർക്കത്തിനൊടുവിൽ കു.ത്തി. .കൊ.ന്ന് ആന്ധ്രപ്രദേശിലെ വെള്ളച്ചാട്ടത്തിൽ തള്ളിയ കേസിലാണ് ചെന്നൈ സ്വദേശി മദൻ പിടിയിലായത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ നാലു മാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. ചെന്നൈ പുഴൈൽ കതിർവേട് സ്വദേശി തമിഴ് ശെൽവി ഒരു മാസം മുൻപാണ് കാണാതായത്.തമിഴ് ശെൽവിയും, ഭർത്താവ് മദനും റെഡ് ഹിൽസിന് സമീപം സെഗ്ഗുണ്ടത്ത് ആയിരുന്നു താമസം.

മകളെ ഫോണിൽ വിളിച്ചു കിട്ടാത്തതിനെ തുടർന്ന് തമിഴ് ശെൽവിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയപ്പോഴാണ് കാണാതായ വിവരം പുറത്തറിയുന്നത്. ആന്ധ്രപ്രദേശിലെ കോണിയ പാല സന്ദർശനത്തിനിടെ ഭാര്യ കടന്നുകളഞ്ഞു എന്നായിരുന്നു മതൻ്റെ വാദം. തുടർന്ന് പോലീസ് ആന്ധ്രപ്രദേശ് പോലീസിൻ്റെ സഹായം തേടി. കോണിയ പാലസിലേക്ക് മദനും തമിഴ് സെൽവിയും ബൈക്കിൽ വരുന്നതും, പിന്നീട് ഇയാൾ മാത്രം തിരികെ പോകുന്നതും സിസിടിവി ക്യാമറയിൽ നിന്നും ആന്ധ്ര പൊലീസ് കണ്ടെത്തി.

വെള്ളച്ചാട്ടത്തിൽ നടത്തിയ തിരിച്ചിലിൽ ജീ.ർ.ണി.ച്ച മൃ.ത.ദേ.ഹം. കണ്ടെത്തുകയായിരുന്നു.മദനെ സിഗുഡ്രം പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. യാത്രയ്ക്കിടെ വഴക്കുണ്ടായി എന്നും, കു.ത്തി.ക്കൊ.ന്ന ശേഷം വെള്ളച്ചാട്ടത്തിൽ തള്ളിയെന്നും മദൻ സമ്മതിച്ചു. കൊ.ല.പാ.ത.കം നടന്നത് ആന്ധ്രയിൽ ആയതിനാൽ പ്രതിയെ ആന്ധ്ര പൊലീസിനു കൈമാറും.
All rights reserved News Lvoers.

Share this on...