പ്രഭുലാലിന് കാൻസർ സ്ഥിരീകരിച്ചു. വേദന സഹിക്കാനാകാതെ ലൈവിൽ.

in News 185 views

ശരീരമാസകലം വ്യാപിച്ചുകിടക്കുന്ന മറുകിലൂടെ സോഷ്യൽ മീഡിയയിലൂടെ പരിചിതനായ യുവാവാണ് പ്രഭു ലാൽ.ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ പ്രഭുലാലിൻ്റെ മുഖത്തും ശരീരത്തിലേക്കുമായി വ്യാപിച്ചുകിടക്കുകയാണ് ഒരു മറുക്.ജന്മനാ മറുക് പ്രഭുവിൻ്റെ മുഖത്ത് മാത്രമായിരുന്നില്ല. ബാല്യത്തിലും കൗമാരത്തിലും കൂടിയാണ് അത് പടർന്നുപിടിച്ചത്. സ്കൂളിലെ കൂട്ടുകാർക്കിടയിലും അത് നൽകിയ വേദനകൾ അത്രയേറെ കഠിനമായിരുന്നു. എന്നിട്ടും പ്രഭു ശക്തിയോടെ പോരാടിയ പ്രഭുലാലിൻ്റെ ജീവിതം ഇപ്പോൾ ഒരു വലിയ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ്. തൻ്റെ ജീവിതം ലോകത്തിനു മുന്നിൽ തുറന്നു കാട്ടി തളർന്നു പോയ പലർക്കും ഊർജമേറിയ മീഡിയ പ്രഭുലാൽ സോഷ്യൽ മീഡിയയിലൂടെ ആണ് തൻ്റെ വേദനനിറഞ്ഞ അവസ്ഥ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. പ്രഭു ലാൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയാണ്:

‘ ജനനം മുതൽ എൻ്റെ ശരീരത്തിൽ കാണപ്പെട്ട വലിയ മറുക എൻ്റെ മാതാപിതാക്കൾക്ക് ജീവിതത്തിൽ തന്നെ ഏറ്റവും വലിയ പ്രതിസന്ധി പലപ്പോഴും സൃഷ്ടിച്ചു. ഇച്ഛാശക്തിയും ,മനോധൈര്യവും കൊണ്ട് അതെല്ലാം മറികടന്ന് ഇവിടെ വരെ എത്തിയ ഞാനും എൻ്റെ കുടുംബവും വീണ്ടുമൊരു ദുരിതത്തിൽ അകപ്പെട്ടിരിക്കുകയാണ്.2022 മാർച്ച് മാസം ആദ്യം വലത് തോൾ ഭാഗത്ത് കാണപ്പെട്ട മുഴ പഴുക്കുകയും അസഹനീയമായ വേദനയാൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർച്ചയായി ചെറുതും വലുതുമായ മൂന്നു സർജറികൾക്ക് വിധേയനായിട്ടും വീണ്ടും മുഴ പുറത്തേക്ക് വരികയും എന്നെ അവശനാക്കുകയും വലതു കൈയ്ക്ക് സ്വാധീനം ഇല്ലായ്മ സൃഷ്ടിക്കുകയും ചെയ്തു.

തുടർന്ന് വണ്ടാനത്തെ ചികിത്സ പര്യാപ്തമാകില്ല എന്ന് മനസ്സിലാക്കി വിദഗ്ദ്ധ ചികിത്സ ലഭ്യമാകുന്ന പരുമല ,പുഷ്പഗിരി തുടങ്ങിയ ആശുപത്രികളിൽ എത്തിയെങ്കിലും അവിടെ ഒരിടത്തും എൻ്റെ ഈ അസുഖത്തിന് ചികിത്സ ലഭ്യമല്ല എന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് എൻ്റെ സുഹൃത്തുക്കളുടെ സഹായത്താൽ കോഴിക്കോട് എം വി ആർ ക്യാൻസർ റിസർച്ച് ഇൻസ്റ്റ്യൂട്ട് അഡ്മിറ്റായി. ഇവിടുത്തെ വിദഗ്ധ ഡോക്ടർമാരായ ബഹുമാന്യനാരായണൻകുട്ടി വാര്യാർ സാറിൻ്റെയും, ഡോക്ടർ ദിലീപ് ദാമോദരൻ സാറിൻ്റെയും നിർദ്ദേശപ്രകാരം ബയോപ്സി പരിശോധന പെറ്റ് സ്കാൻ, മോളിക്കുലർ ടെസ്റ്റ് ഇവയ്ക്ക് ശേഷം മാലിഗ്നൻ്റ് മെലോമ എന്ന അപകടകാരിയായ സ്കിൻ ക്യാൻസർ ആണെന്നും, ഇത് എൻറെ വലതുകൈയിലേക്കുള്ള ഞരമ്പുകളെ സാരമായി ബാധിച്ചതിനാൽ കൈകൾക്ക് ചലനശേഷി നഷ്ടപ്പെടാൻ സാധ്യത ഉണ്ടെന്നു കണ്ടെത്തി.

എത്രയും പെട്ടെന്ന് തന്നെ ചികിത്സ അനിവാര്യമാണ് എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ഇതിന് പരിഹാരമെന്നോണം നിർദ്ദേശിക്കുന്നത് ഇമ്മ്യൂണോ തെറാപ്പി എന്ന ചികിത്സാരീതി ആണ്. ഒരു പ്രാവശ്യത്തെ ചികിത്സയ്ക്ക് രണ്ട് ലക്ഷം രൂപയ്ക്ക് മുകളിൽ ആവശ്യമായി വരുന്ന ഈ ചികിത്സ മാസത്തിൽ രണ്ടു പ്രാവശ്യം വീതം തുടർച്ചയായി ആറു മാസം നടത്തുവാൻ എല്ലാ ചെലവുകളും കൂടി ഏകദേശം 35 ലക്ഷം രൂപ വേണ്ടിവരുന്നു. ഹൃദ്രോഗി ആണെങ്കിലും കൂലിപ്പണിക്കാരനായ എൻ്റെ പിതാവിൻ്റെ വരുമാനം മാത്രമാണ് നിലവിൽ ഞങ്ങളുടെ ഏക വരുമാനം.

അമ്മയും സഹോദരനും എന്നോടൊപ്പം ആശുപത്രിയിലാണ്. ഭീമമായ ഈ ചികിത്സാചെലവ് എൻ്റെ കുടുംബത്തിന് താങ്ങാനാവുന്നതിലും വളരെ വലുതാണ്. ഈ പ്രതിസന്ധിഘട്ടത്തിൽ എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ എന്നെ സ്നേഹിക്കുന്ന നിങ്ങളുടെ ഓരോരുത്തരുടെയും കനിവും കാരുണ്യവും എൻ്റെ ചികിത്സാ ചെലവ് കണ്ടെത്താൻ ഉണ്ടാകണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
Prabhulal P
A/c No:67215731087
IFSC: SBIN0070076
Google pay: 9249121768
All rights reserved News Lovers.

Share this on...