പുറത്തുവരുന്നത് കൂടുതൽ നടുക്കുന്ന വിവരങ്ങൾ. സംഭവം ഇങ്ങനെ.

in News 1,113 views

ജോസ് കെ മാണിയുടെ മകൻ മണിമലയിൽ ഉണ്ടാക്കിയ വാഹനാപകടക്കേസിൽ ആദ്യം നടന്നത് അട്ടിമറി. എഫ്ഐആറിൽ ആദ്യം ഡ്രൈവറുടെ പ്രായമായി നൽകിയത് 45 വയസ്സ്. പിന്നീട് പോലീസ് അത് തിരുത്തി. ജോസ് കെ മാണിയുടെ മകൻ സ്റ്റേഷൻ ജാമ്യം എടുക്കുകയും ചെയ്തു. വാഹനാപകടത്തിൽ കോട്ടയം മണിമലയിൽ ആണ് യുവാക്കൾ ദാ.രു.ണ.മായി മ.രി.ച്ച.ത്. സ്കൂട്ടർ യാത്രക്കാരായ മണിമല കുന്നുംപുറത്ത് താഴെ യോഹന്നാൻ മാത്യുവിൻ്റെ മകൻ ജിൻസ് ജോൺ, സഹോദരൻ ജിസ് എന്നിവരാണ് മ.രി.ച്ച.ത്. അപ.ക.ട.ത്തിന് കാരണമായ ഇന്നോവ ഓടിച്ചിരുന്നത് കേരള കോൺഗ്രസ് നേതാവായ ജോസ് കെ മാണി യുടെ മകനാണ്. 19 കാരനായ കെഎം മാണി ജൂനിയർ എന്നറിയപ്പെട്ടിരുന്ന കൊച്ചു മാണിയാണ് ഇന്നോവ ഓടിച്ചിരുന്നത്.

KL – 7 CC 1711 എന്ന വാഹനമാണ് അപകടമുണ്ടാക്കിയതെന്നാണ് എഫ്ഐആർ. ആദ്യ എഫ്ഐആറിൽ വാഹന നമ്പർ ശരിയാക്കി കൊടുത്ത പോലീസ് ഡ്രൈവറുടെ പ്രായമായി കാണിച്ചിരുന്നത് 45 വയസ്സ് ആയിരുന്നു. അതായത് 19 കാരൻ ഓടിച്ച വാഹനം അപകടമുണ്ടാക്കിയപ്പോൾ എഫ്ഐആറിൽ കു.റ്റാ.രോ.പി.തൻ 45കാരൻ ആകുന്നു. എന്നാൽ പിന്നീട് എഫ്ഐആറിൽ തിരുത്തലുകൾ വരുത്തി. അ.പ.ക.ട.ത്തെക്കുറിച്ച് വസ്തുതാപരമായി തന്നെ എഫ്ഐആറിൽ വിശദീകരിച്ചിരുന്നു. മൂവാറ്റുപുഴ പുനലൂർ റോഡിൽ മണിമല ഭാഗത്തുനിന്നും കരിക്കാട്ടൂർ ഭാഗത്തേക്ക് ഓടിച്ചു പോയ ഇന്നോവ കാറിൻ്റെ ഭാഗത്താണ് തെറ്റ് എന്ന് എഫ്ഐആറിൽ പറയുന്നു. ഉ.ദാ.സീ.നമായി മനുഷ്യ ജീവന് അ.പ.ക.ടം. വരത്തക്കവിധം ഓടിച്ചെന്ന് വിശദീകരിക്കുന്നു.

എട്ടാം തീട്ട് ആറുമണിക്കാണ് അപകടം എന്ന് പറയുന്നു. ബിഎസ്എൻഎൽ ഓഫീസിന് മുൻവശത്ത് പെട്ടെന്ന് കാർ ബ്രേക്ക് ഇട്ടെന്നും,തുടർന്ന് ‘ പിറകെ ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. അതായത് പ്ര.തി.ക്കെ.തി.രെ ന.ര.ഹ.ത്യ കുറ്റം നിലനിൽക്കും വിധമാണ് ചാർജ്.പക്ഷേ, ‘ അതനുസരിച്ചുള്ള വകുപ്പുകൾ ചുമത്തുന്നുല്ല. ഐപിസിയിലെ 279, 337 338 വകുപ്പുകളാണ് ചുമത്തിയത്. എല്ലാം സ്റ്റേഷൻ ജാമ്യം കൊടുക്കാവുന്ന വകുപ്പുകളാണ്. സ്കൂട്ടർ ഓടിച്ചിരുന്ന ജിൻസും, പിറകിലിരുന്ന് യാത്ര ചെയ്ത ജിസും റോഡിൽ തെറിച്ചു വീണ് പരിക്കേറ്റെന്നാണ് എഫ്ഐആർ.

പിന്നീട് രണ്ടു പേരും മ.രി.ച്ചു.. പോലീസിന് അ.പ.ക.ട.ത്തിൽ മ.രി.ച്ച.വ.രുടെ അച്ഛൻ്റെ ചേട്ടനാണ് അ.പ.ക.ട വിവരം അറിയിച്ചതെന്ന് എഫ്ഐആറിൽ വ്യക്തമാണ്.ജിൻസിന് 25 ഉം, ജിസിന് 28 വയസ്സ് ഉണ്ടെന്ന് എഫ്ഐആറിൽ പറയുന്നു. മണിമല പതാലി പ്ലാവ് കുന്നുംപുറത്ത് താഴെ യോഹന്നൻ മാത്യുവിൻ്റെയും, സിസിയമ്മയുടെയും മക്കളാണ് മ.രി.ച്ച ജിൻസും, ജിസും. അങ്ങനെ ഈ കുടുംബത്തിന് രണ്ട് ആശ്രയങ്ങളാണ് നഷ്ടമാകുന്നത്.

അലൂമിനിയം ഫാബ്രിക്കേഷൻ ജോലി ആണ് ഇവർ ചെയ്തിരുന്നത് . ശനിയാഴ്ച വൈകിട്ട് കറിക്കാട്ടൂരിനും മണിമലക്കും ഇടയിലാണ് അ.പ.ക.ട.മുണ്ടായത്. ഇരുവരും സഞ്ചരിച്ച സ്കൂട്ടർ മണിമല ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവയ്ക്ക് പിന്നിലിടിക്കുകയായിരുന്നു. എതിർവശത്ത് കൂടിപ്പോയ ഇന്നോവ ബ്രേക്ക് ചെയ്തതിനെ തുടർന്ന് വട്ടം തിരിയുകയായിരുന്നു. ഇങ്ങനെ വട്ടം തിരിഞ്ഞ കാറിനു പിന്നിൽ സ്കൂട്ടർ ഇടിച്ചുകയറുകയായിരുന്നു. അങ്ങനെയാണ് അപകടമുണ്ടായത്.
All rights resevred News overs.

Share this on...