പക്ഷെ ഈ അമ്മയുടെ സ്നേഹം ആ മകൾക്ക് കാണാതെ ഇരിക്കാൻ കഴിഞ്ഞില്ല ഹൃദയത്തിൽ തൊടും ഈ അമ്മയുടെ സ്നേഹം

in News 55 views

സ്ത്രീകളുടെ പ്രചോദനാത്മകമായ കഥകൾ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധേയമാവുകയാണ് ഹുമൺസ് ഓഫ് ബോംബെയുടെ ഫേസ്ബുക്ക് പേജ്. ജനിതക തകരാറുള്ള കുഞ്ഞിന് ജന്മം നൽകിയ ഒരു അമ്മയുടെ അതിജീവനത്തിൻ്റെ കഥ പറയുകയാണ് ഇത്തവ.ഹൃദയസ്പർശിയായ ആ കുറിപ്പ് ഇങ്ങനെ. ” അമ്മയായി രണ്ടു മണിക്കൂർ കഴിഞ്ഞപ്പോഴാണ് മകൾ അമേലിയയ്ക്ക് വ്യത്യസ്തമായ ജനിതക തകരാർ ഉണ്ടെന്ന് അറിയുന്നത്.അൻപതിനായിരത്തിൽ ഒരാൾക്കു മാത്രം കാണുന്ന രോഗാവസ്ഥയെ ആയിരുന്നു അവളുടേത്. ഇനിയുള്ള ജീവിതം എങ്ങനെയായിരിക്കും എന്നോർത്ത് ഞാൻ ഭയപ്പെട്ടു. അമേലിയുടെ ഭാവി എങ്ങനെയായിരിക്കും എന്ന ചിന്ത എന്നെ അലട്ടി.

മെഡിക്കൽ ലോകത്തെ കുറിച്ച് ഒരു ധാരണയും ഇല്ലാത്ത ഒരു പുതിയ അമ്മയായിരുന്നു ഞാൻ. എന്നാൽ അവൾ സാധാരണ കുട്ടി അല്ലാത്തതുകൊണ്ട് ഞാൻ ഒരിക്കലും സങ്കടപ്പെട്ടിരുന്നില്ല. സ്ഥിരമായി ഒരു അനാഥാലയത്തിൽ വൈകല്യമുള്ള കുട്ടികളെ സന്ദർശിച്ചു വളർന്നതുകൊണ്ട് അവരുടെ വ്യത്യാസങ്ങൾ എനിക്കു സർവ്വസാധാരണമായിരുന്നു. അതുകൊണ്ടുതന്നെ അമേലിയയുടെ അവസ്ഥ എനിക്ക് എളുപ്പത്തിൽ അംഗീകരിക്കാൻ കഴിഞ്ഞു. എന്നിട്ടും ഞാനും ഭർത്താവും അവളെ ആദ്യമായി വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ ഭയന്നുപോയി. അവൾക്ക് വേണ്ടി മെഡിക്കൽ ഉപകരണങ്ങളും മറ്റും ഉപയോഗിക്കേണ്ടതായി വന്നു.

ഞങ്ങൾ കുറെ ഡോക്ടർമാരെ കണ്ടു. ഞങ്ങളുടെ ദിവസത്തിലെ ഓരോ സെക്കൻറും അമേലിയയ്ക്ക് വേണ്ടി മാറ്റിവെച്ചു. ഒരുപാട് തെറാപ്പികൾ ചെയ്തു. എനിക്ക് അവളെ മുലയൂട്ടാൻ പോലും കഴിഞ്ഞില്ല. അവൾക്ക് ട്യൂബിലൂടെ വേണം ഭക്ഷണം നൽകാൻ. അവൾക്ക് അലർജിയുണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നത് ഞാൻ നിർത്തി. അവൾക്ക് മുലപ്പാൽ പമ്പ് ചെയ്താണ് എടുത്തിരുന്നത്. മൂന്നോളം മേജർ സർജറികൾക്ക് അമേലിയ വിദേയയായി. മൂന്നു തവണ അവളുടെ ഹൃദയമിടിപ്പ് നഷ്ടപ്പെട്ടു. ഞാനും ഭർത്താവും കൂടി വീട്ടിൽ വച്ച് സിപിആർ നൽകേണ്ടിവന്നു. ജീവിതം കഠിനമായിരുന്നു. പക്ഷേ എൻ്റെ ഭർത്താവിൻ്റെ മനസ്സ് പാറപോലെ ഉറച്ചത് ആയിരുന്നു. പ്രസവാനന്തരം അദ്ദേഹം എന്നെ വളരെ നന്നായി പാലിച്ചു. ആ സമയം എന്ത് സംഭവിച്ചാലും ഞങ്ങൾ ഒരുമിച്ചു മറികടക്കും എന്ന തീരുമാനത്തിൽ ഞാൻ എത്തി.

ലോകത്തെ എൻ്റെ തോളിൽ ചുമന്നു നടക്കുന്ന പോലെ തോന്നി.അമേലിയ ആദ്യമായി എന്നെ നോക്കി പുഞ്ചിരിച്ചപ്പോൾ ഞാൻ ആരാണെന്ന്
തിരിച്ചറിഞ്ഞപ്പോൾ അത്ര വലിയ സന്തോഷമൊന്നും എനിക്ക് തോന്നിയില്ല. എങ്കിലും ആ ഒരു നിമിഷം ഞങ്ങൾക്ക് വലിയ നാഴികക്കല്ലായിരുന്നു. പിന്നീട് വാക്കറില്ലാതെ സ്വന്തമായി ആദ്യ ചുവടു വച്ചപ്പോൾ, ട്യൂബില്ലാതെ ആദ്യമായി വെള്ളം കുടിച്ചപ്പോൾ ഞങ്ങൾ രണ്ടുപേരും കരഞ്ഞുപോയി. അപരിചിതരായ ചിലർ ചോദിക്കും, അവളുടെ ജീവിതം ശരിക്കും വിലമതിക്കുന്നതാണോ എന്ന്.ഞാൻ അവരോടു പറയും. ഓരോ ജീവിതവും ജീവിക്കാൻ യോഗ്യത ഉള്ളവരാണ്. അമേലിയയുടെതും അങ്ങനെ തന്നെ. ആദ്യമൊക്കെ ഞങ്ങളുടെ ബന്ധുക്കൾപോലും ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ ബുദ്ധിമുട്ടി.

കാരണം അവർക്ക് അമേലിയയുടെ രോഗം അംഗീകരിക്കാൻ കഴിയില്ല. അമേലിയയെ മറ്റുള്ളവർ മനസ്സിലാക്കണം എന്ന് ആഗ്രഹിച്ച് ഞാൻ അവളുടെ വീഡിയോകളും ചിത്രങ്ങളും ഒക്കെ നിരന്തരം പങ്കുവെച്ചു. ഒടുവിൽ അവർ അവളുടെ സ്നേഹം തിരിച്ചറിഞ്ഞു. അവളെ മനസ്സിലാക്കി ഇരുകയ്യും നീട്ടി സ്വീകരിച്ചു. യഥാർത്ഥത്തിൽ അമേലിയയുടെ ജീവിതം വിലമതിക്കുന്നില്ലെന്ന ആളുകൾക്ക് തോന്നുന്നത് പരിഹാസ്യമായി എനിക്ക് തോന്നുന്നു. ഇപ്പോൾ അവൾക്ക് രണ്ടുവർഷവും എട്ടുമാസവും. ഏതൊരു മനുഷ്യനേക്കാളും അവൾ എന്നെ പ്രചോദിപ്പിച്ചു.

അവൾക്ക് ഒന്നും എളുപ്പമായിരുന്നില്ല. കസേരയിൽ ഇരിക്കാനും നടക്കാനുമൊക്കെ അവൾ ശ്രമിച്ചുകൊണ്ടിരുന്നു. പരിശീലനങ്ങളിൽ നിന്ന് നടക്കാൻ പഠിച്ചു. അവളെ ഓർത്ത് എനിക്ക് അഭിമാനം തോന്നുന്നു. ഞങ്ങൾക്കിടയിൽ കഠിനമായ ദിവസങ്ങളും നല്ല ദിവസങ്ങളുണ്ട്. അമേലിയയ്ക്ക് ഒപ്പമുള്ള നല്ലൊരു ദിവസം മറെല്ലാ കഠിനമായ ദിവസങ്ങളേക്കാൾ വിലമതിക്കുന്നതാണ്

Share this on...