നടന്നത് കണ്ടോ? വിശ്വസിക്കാനാകാതെ നാട്ടുകാർ..!!!

in News 9,645 views

കാമുകൻ നൽകിയ വിസയിൽ കുഞ്ഞുമായി ഗൾഫിൽ എത്തിയ യുവതി കുട്ടിയെ ഭർത്താവിനെ ഏൽപ്പിച്ച് കാമുകനൊപ്പം പോയ സംഭവത്തിൽ വഴിത്തിരിവ്. കുട്ടിയെ ഭർത്താവിന് നൽകിയ ശേഷം കുട്ടിയുടെ പാസ്പോർട്ടുമായാണ് യുവതി പോയത്. പാസ്പോർട്ട് ഇല്ലാതെ കുട്ടിയെ നാട്ടിലെത്തിക്കാനോ, ബാച്ച്ലർ മുറിയിൽ കഴിയുന്ന യുവാവിന് കുട്ടിയെ ഒപ്പം താമസിക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു. ഒളിച്ചോട്ട വീഡിയോ ദർത്താവ് തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു.

വിഷയവുമായി ബന്ധപ്പെട്ട് ദുബായിലെ സാമൂഹിക പ്രവർത്തകരായ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടലിൽ ലീഗൽ സ്ഥാപനത്തിൽ വച്ച് ഇരു വിഭാഗവുമായി നടത്തിയ ചർച്ചയിൽ നല്ല രീതിയിൽ പ്രശ്നം പരിഹരിക്കാൻ പറ്റും എന്ന വിശ്വാസത്തിലാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. പാസ്പോർട്ട് കൈമാറുമെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോർട്ടുകൾ. കോഴിക്കോട് നാദാപുരം സ്വദേശിനി യുവതിയാണ് വാണിമേൽ സ്വദേശിയായ യുവാവിനൊപ്പം ദുബായിയിൽ ഒളിച്ചോടിയത്. കഴിഞ്ഞദിവസമാണ് രണ്ടര വയസ്സുള്ള കുഞ്ഞുമായി യുവതി ദുബായിലെത്തിയത്. ഭർത്താവിൻ്റെ താമസ സ്ഥലത്തെത്തി കുഞ്ഞിനെ മാറിയശേഷം കാമുകൻ ഫയാസിൻ്റെ കൂടെ പോവുകയായിരുന്നു.

ഫയാസും യുവതിയും ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്ന് പറയുന്നു. കുട്ടി തന്നെ കയ്യിൽ സുരക്ഷിതയാണെന്നും ഭർത്താവ് വീഡിയോയിൽ പറയുന്നുണ്ട്. കാമുകനുമായി നാട്ടിൽ നിന്ന് വരുമ്പോൾ കൊണ്ടുവന്ന യാത്ര ബാഗുമായി യുവതി പോകുന്ന ദൃശ്യവും വീഡിയോയിൽ കാണാം.താൻ ബാച്ചിലർ റൂമിലാണ് താമസിക്കുന്നതെന്നും, ഒരു പെൺകുട്ടിയെ എങ്ങനെ ഞാൻ നോക്കും എന്നും ഭർത്താവ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചോദിക്കുന്നു. നാട്ടിലേക്ക് പോകാൻ ആണെങ്കിൽ പാസ്പോർട്ടും ഇവിടെ പിടിച്ചു വച്ചിരിക്കുകയാണ് എന്ന് ഭാര്യ നഷ്ടപ്പെട്ട യുവാവ് പറയുന്നു. രണ്ടുമാസം മുൻപാണ് ഭാര്യയുടെ മാതാവ് വിളിച്ച് അവളുടെ പോക്ക് റോങ്ങ് ആണെന്നും, ശ്രദ്ധിക്കണമെന്നും വിളിച്ച് പറയുന്നത്. പിന്നാലെ നാട്ടിലെത്തിയ പ്രവാസി യുവാവിനെ നേരിൽകണ്ട് ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് ആണുള്ളത്.

നിങ്ങൾ തമ്മിൽ എന്തു തന്നെയായാലും അത് നിർത്തണം, കുട്ടിയുടെ ഭാവിയെ ബാധിക്കുമെന്നും താക്കീത് നൽകിയിരുന്നു. രണ്ടുമാസം മുൻപ് ഭാര്യയുടെ ഉമ്മ തന്നെയാണ് മറ്റൊരു ബന്ധമുണ്ടെന്ന് വിളിച്ചു പറഞ്ഞതെന്നും ഷരീഫ് പറയുന്നു. കൂടുതൽ സമയം ഭാര്യ സുഹൃത്തുമായി ഫോണിൽ സംസാരിച്ചിരിക്കും. കുട്ടിയെ ഭാര്യ കുറച്ചുകാലമായി ശ്രദ്ധിച്ചിരുന്നില്ല. അതുകൊണ്ട് കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഷരീഫ് ചൂണ്ടിക്കാട്ടുന്നു. വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ നാലുവർഷമായി. നഴ്സിങ്ങിന് യുവതിയെ പഠിപ്പിച്ചതും ഭർത്താവ് തന്നെയാണ്. കുഞ്ഞിൻ്റെ സംസാരത്തിൽ ചെറിയ വിക്കൽ അനുഭവപ്പെട്ടപ്പോൾ ഡോക്ടറെ കൺസെൽട്ട് ചെയ്തിരുന്നു. കുഞ്ഞ് ഒരുപാട് ആശങ്കയിലായത് കൊണ്ടാണ് അങ്ങനെ ഒരു അവസ്ഥ ഉണ്ടായതെന്നും ഡോക്ടർ പറയുന്നു.

ഡ്യൂട്ടി കഴിഞ്ഞ് വന്നാലും ഭാര്യ കുഞ്ഞിനെ ശ്രദ്ധിക്കാതെ ഫോണിൽ ചാർറ്റിൽ മുഴുകിയിരിക്കുമെന്നും ഭാര്യയുടെ മാതാവ് പറയുന്നു. ദുബായിൽ വിമാനം ഇറങ്ങിയ ഭാര്യ കുട്ടിയെ ഭർത്താവിൻ്റെ കയ്യിൽ ഏൽപ്പിച്ച ശേഷം തിരിഞ്ഞു നോക്കാതെ കാമുകനൊപ്പം പോവുകയായിരുന്നു.കൂടെ പോകുന്ന വീഡിയോ ഭർത്താവ് തന്നെ എടുത്ത് പങ്കുവെക്കുകയായിരുന്നു. യുവതിയും കാമുകനും എല്ലാം പറഞ്ഞു ഉറപ്പിച്ച് പദ്ധതിയായിരുന്നു എന്നു വ്യക്തമാണ്. ഭർത്താവ് പുറകിൽ നിന്നും തിരികെ വിളിച്ചിട്ടും യുവതി തിരിഞ്ഞുപോലും നോക്കാതെ കാമുകനൊപ്പം പോകുന്നത് വീഡിയോയിൽ കാണാം.

ഭർത്താവിന് കുട്ടിയെ ഏൽപ്പിച്ചു യുവതി ചതിക്കുകയായിരുന്നു. ഭർത്താവിൻ്റെ അവസ്ഥ പറഞ്ഞു വന്നതോടെ ഭാര്യയ്ക്കും കാമുകനുമെതിരെ രൂക്ഷ പ്രതികരണം ഉയർന്നുവരുന്നുണ്ട്. ദുബായിലെ സാമൂഹ്യപ്രവർത്തകരായ സലാം പാപ്പിനിശ്ശേരി, ഭാര്യയെ നഷ്ടപ്പെട്ട യുവാവിനോടൊപ്പം ഉള്ള ഫോട്ടോ പങ്കുവെച്ച് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിന് നിരവധി പ്രതികരണങ്ങൾ ആണ് ഗൾഫ് മലയാളികൾ നടത്തിയത്. നാലുവർഷം മുൻപാണ് ഷരീഫിൻ്റെയും നാദാപുരം സ്വദേശിയുടെയും പ്രണയ വിവാഹം നടന്നത്. നാട്ടിലേക്ക് കടക്കുന്നതിനു മുൻപ് നിയമപരമായി പോകണം.കുട്ടിയെ ഉപേക്ഷിച്ചതിന് കടുത്ത ശിക്ഷ ദുബായ് കോടതിയിൽ നിന്നും വാങ്ങി കൊടുക്കണം. നാട്ടിൽ അത്ര വലിയ ശിക്ഷ കിട്ടില്ല. എന്തായാലും രണ്ടുപേരെയും ജയിലിലടക്കാനുള്ള വകുപ്പുണ്ട്.പെട്ടെന്ന് തന്നെ അതിനു പിന്നാലെ പോവുക എന്നായിരുന്നു ചില പ്രതികരണങ്ങൾ.

Share this on...