ദയാ ഗായത്രിയും, ശ്രുതി സിത്താരയും ഇനി ജീവിതത്തിൽ ഒന്നാവുന്നു. വിവാഹം ഉടൻ.

in News 132 views

ലോകം മാറുകയാണ്. പൂർവ്വകാലത്തെ വിപ്ലവങ്ങളും ഇതിഹാസങ്ങളും നിസ്സംഗമായി കണ്ടും കേട്ടും നിന്ന് ഊറ്റം കൊള്ളുന്നവരല്ല പുതു തലമുറ.ചട്ടങ്ങളും കാലഹരണപ്പെട്ട നിയമങ്ങളും പൊളിച്ചെഴുതുന്ന പുതിയ കാലത്തിൻ്റെ പ്രതിനിധികളായി ഇതാ രണ്ടുപേർകൂടി. കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെന്ഡർ ലെസ്ബിയൻ ജോഡി എന്ന വിപ്ലവ പ്രഖ്യാപനത്തോടെ ഒരാൾ മറ്റൊരാളുടെ കൈ പിടിക്കുന്നു. മിസ് ട്രാൻസ്ഗ്ലോബ്ബൽ പട്ടം നേടി നാടിന് അഭിമാനമായ ശ്രുതി സിത്താരയ്ക്ക് ഇണയും കൂട്ടും ചങ്ങാതിയും ഒക്കെയായി എത്തുന്നത് ദയഗായത്രി.കേളികേട്ട വിപ്ലവ പ്രഖ്യാപനങ്ങളും, നല്ല തുടക്കങ്ങളും കണ്ട ട്രാൻസിലേറ്റ് സമൂഹത്തിൽ നിന്നും മറ്റൊരു ചരിത്രം പിറവിയെടുക്കുമ്പോൾ അവർ മനസ്സ് തുറക്കുകയാണ്, ആശംസകളുടെ പൂച്ചെണ്ടുകൾക്കും മുൻവിധികൾക്കും നടുവിൽ നിന്ന് ശ്രുതിയും ദയയും സംസാരിക്കുകയാണ്.

രണ്ടുവർഷമായി ഉള്ളിൽ കൊണ്ടുനടന്ന ഇഷ്ടം അത് പലവട്ടമായി ഞങ്ങൾ പറയാതെ പറഞ്ഞിട്ടുണ്ട്. വീണുപോയപ്പോഴും സമ്മർദ്ദങ്ങളുടെ കൊടുമുടി കയറിയപ്പോഴും ഞങ്ങൾ പരസ്പരം തണൽമരങ്ങൾ ആയിട്ടുണ്ട്. നാൾ ഇതുവരെ പരസ്പരം പങ്കുവെച്ച ഇഷ്ടങ്ങളുടെ ആകെത്തുകയാണ് ഈയൊരു കൂടിച്ചേരൽ.ഈ ഒരു തീരുമാനം ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. അവളും ഞാനും ഒന്നാവുകയാണ്.ശ്രുതിയുടെ കൈപിടിച്ച് ദയ പറഞ്ഞു തുടങ്ങുന്നു.ഈയൊരു ബ്രേയ്ക്കപ്പിൽ. നിന്നും കരകയറി വന്നവളാണ് ഞാൻ. എൻ്റ പ്രണയം നഷ്ടത്തിൽ എനിക്ക് കരുതലും തുണയുമായി നിന്നവളാണ് ശ്രുതി. ആ സ്നേഹവും കരുതലുമാണ് ഞങ്ങളെ കൂടുതൽ അടുപ്പിച്ചത്. രണ്ടുവർഷമായി ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണ്.ഈ കാലയളവിലെ സ്നേഹ ബന്ധം മറയില്ലാത്ത പ്രണയത്തിന് വഴിമാറി.

ഇതിനിടെ എന്തും പറയാനാവുന്ന ചങ്ങാതി കൂടിയായി എനിക്ക് ശ്രുതി. കൂട്ടിന് ഞങ്ങളുടെ കുഞ്ഞു കുഞ്ഞു വഴക്കുകളും. ഒടുവിൽ ഞങ്ങൾ പരസ്പരം പ്രണയം തിരിച്ചറിയുകയായിരുന്നു. കുറച്ച് ദിവസങ്ങളിലായി ഞങ്ങൾ ലിവിംങ് ടുഗദറലിലായിരുന്നു. അത് ഔദ്യോഗികമായി എല്ലാവരെയും അറിയിക്കുന്നത് ഇപ്പോഴാണെന്ന് മാത്രം. വിവാഹം ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങൾ ഒന്നും തീരുമാനിച്ചിട്ടില്ല. ഒന്നേയുള്ളൂ, ആഗ്രഹം ഈ ലോകത്തെ ബെസ്റ്റ് ട്രാൻസ് കപ്പിളാവുക. ഞങ്ങളുടെ സ്വപ്നങ്ങളിൽ ജീവിക്കുക. അതൊക്കെയാണ് ആഗ്രഹമെന്ന് ദയഗായത്രി പറയുന്നു. സ്വതം സ്വീകരിച്ച് ആണോ പെണ്ണോ ആയി മാറുമ്പോൾ പോലും ഒത്തിരി കുത്തുവാക്കുകളും പരിഹാസങ്ങളും കേൾക്കുന്നവരാണ് ഞങ്ങൾ ട്രാൻസ്ജെൻ്റർമാർ.

ഇത് ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നു എന്ന് അറിയുമ്പോൾ സ്വാഭാവികമായും സദാചാരക്കാർ ഉണരും. ലെസ്ബിയൻ കപ്പിൾ എന്ന് കേൾക്കുമ്പോൾ പലരും അസ്വസ്ഥരാകും. ഇതൊക്കെ മുൻകൂട്ടി കണ്ടുകൊണ്ട് തന്നെയാണ് ഈ ജീവിതം തിരഞ്ഞെടുത്തത്. അവരെയൊന്നും ഞങ്ങൾ കൂട്ടാക്കുന്നില്ല. ഞങ്ങൾക്ക് ഞങ്ങളുടെ ജീവിതമാണ് വലുത്. അവിടെ പുറത്തുനിന്നുള്ളവർക്ക് സ്ഥാനമില്ല. ചീത്ത വിളിക്കുന്നവർ വിളിച്ചോളൂ. പരിഹസിക്കുന്നവർ പരിഹസിച്ചോളൂ. അല്ലെങ്കിലും വിമർശകരുടെ വായ മൂടിക്കെട്ടാൻ ആവില്ലല്ലോ.ശ്രുതി സിത്താരയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. ഞങ്ങൾ ജീവിതം തുടങ്ങിയിട്ടേയുള്ളൂ. മുന്നോട്ടുള്ള ജീവിതം സന്തോഷകരമാക്കണം എന്നാണ് മനസ്സിൽ ആഗ്രഹം. ഒരു കുഞ്ഞിനെ ദത്തെടുക്കുക എന്ന ആഗ്രഹം മനസിൽ അറിയാമല്ലോ. നിയമവും സമൂഹവും ഞങ്ങളെ അംഗീകരിച്ചു വരുന്നതേയുള്ളൂ. എല്ലാം അനുകൂലമാകുമെന്ന് തന്നെയാണ് പ്രതീക്ഷ. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവണം എന്ന് ശ്രുതി പറഞ്ഞു.
All rights reserved News Lovers.

Share this on...