തിരുവനന്തപുരത്ത് മൂന്നു മാസം ഗർഭിണിയായ യുവതിയെ ഭർതൃഗൃഹത്തിൽ തൂ,ങ്ങി മ,രി,ച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഭർത്തൃപീഡനം സഹിക്കാൻ വയ്യാതെയാണ് യുവതി ആ,ത്മ,ഹ,ത്യചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായതോടെയാണ് ഭർത്താവിനെ അറസ്റ്റ് ചെയ്തത്. അട്ടക്കുളങ്ങര ടിസി 39/ 2211 ശ്രീ വള്ളിയിൽ ദേവികയാണ് തൂ,ങ്ങി,മ,രി,ച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിലാണ് ഭർത്താവ് ഗോപീകൃഷ്ണൻ പിടിയിലായത്. പെൺകുട്ടി ഭർതൃവീട്ടിൽ നേരിട്ടിരുന്നത് കൊടിയ പീ,ഡ,ന,മാണ് എന്ന് പോലീസ് പറഞ്ഞു.
ഭർത്താവിൻ്റെ മ,ർ,ദ്ദന,ത്തിൽ യുവതിയുടെ ഒരു ചെവിയുടെ കേൾവി നഷ്ടപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചു. സ്ത്രീധനത്തിൻ്റെ പേരിലും ഭർത്താവ് പീ,ഡി,പ്പി,ച്ചി,രു,ന്നതായാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. ഒരാഴ്ച മുൻപ് ഗോപീകൃഷ്ണൻ ദേവികയെ മുഖത്ത് അ,ടി,ക്കുകയും തുടർന്ന് ദേവികയുടെ ഒരു ചെവിയുടെ കേൾവി 40 ശതമാനത്തോളം നഷ്ടമായതായും പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഗോപിക ഗർഭിണിയായിരുന്നതിനാൽ ഇതിനുള്ള മരുന്നുകൾ കഴിക്കാനും കഴിഞ്ഞിരുന്നില്ല. ഇതോടെ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു യുവതി. വിവാഹ ശേഷം ഗോപീകൃഷ്ണൻ ദേവികയെ ദേ,ഹോ,പ,ദ്ര,വം ഏൽപ്പിക്കുന്നത് പതിവായിരുന്നുവെന്ന് ഫോർട്ട് പോലീസ് പറഞ്ഞു.
സ്ത്രീധനപീ,ഡ,ന നിയമപ്രകാരം ഉൾപ്പെടെ കേസെടുത്ത ഫോർട്ട് പോലീസ് ഗോപീകൃഷ്ണന് അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ദേവികയെ കിടപ്പുമുറികളിൽ തൂ,ങ്ങി,യ നിലയിൽ കണ്ടെത്തിയത്. തുടർന്ന് വീട്ടുകാർ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മ,ര,ണം സംഭവിക്കുകയായിരുന്നു. ഇതിനുപിന്നാലെ മകളുടെ മ,ര,ണ,ത്തി,ൽ അസ്വാഭാവികതയുണ്ടെന്നും, ഭർതൃവീട്ടുകാരുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ദേവികയുടെ അച്ഛൻ ഷാജി ഫോർട്ട് പോലീസിൽ പരാതി നൽകിയിരുന്നു. ഗോപീകൃഷ്ണൻ്റെയും ദേവികയുടെയും വിവാഹം 2021 സെപ്റ്റംബർ 16 നാണ് നടന്നത്. മ,രി,ക്കു,മ്പോ,ൾ ദേവിക 3 മാസം ഗർഭിണിയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഫോർട്ട് സി ഐ രാഗേഷിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഭർത്താവിൻ്റെ പങ്കു മനസ്സിലാക്കി അറസ്റ്റ് ചെയ്തത്.