രാത്രി വഴിയരികിൽ നിന്ന അജ്ഞതയായ വയോധികയെന്ന് പോലീസിനെ തെറ്റുധരിപ്പിച്ച് സ്വന്തം അമ്മയെ മകൻ അഗതി മന്ദിരത്തിലാക്കി അടൂരിൽ വാടക്കക് കഴിഞ്ഞിരുന്ന വട്ടപ്പാറ സ്വദേശി എഴുപത്തി ഒന്ന് വയസ്സുള്ള അജിത കുമാറാണ് അമ്മയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്.അടൂർ മഹത്മാ ജനസേവന കേന്ദ്രത്തിൻറെ പരാതിയിൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.പതിനാലാം തിയ്യതി രാത്രിയോടെ അജികുമാർ അമ്മയെ മിത്രപുരം ഭാഗത്ത് വഴിയിൽ കൊണ്ട് നിർത്തി അതുവഴി വന്ന പോലീസ് വാഹനത്തിന് കൈകാണിച്ചു തൻ്റെ പേര് ബിജു എന്നാണെന്നും അജ്ഞതയായ വയോധികയെ വഴിയരികിൽ കണ്ടതാണെന്നും പോലീസിനോട് പറഞ്ഞു.
തുടർന്ന് പോലീസ് വയോധികയെ മഹാത്മാ ജന സേവന കേന്ദ്രത്തിൽ എത്തിച്ചു.പതിനാറിന് അമ്മയുടെ ഫോണിലേക്ക് കോൾ വന്നു വയോധികയെ ജന സേവന കേന്ദ്രത്തിൽ എത്തിക്കാൻ സഹായിച്ച ബിജുവാണെന്നും അവരെ കാണണമെന്നും പറഞ്ഞ് അനുവാദം വാങ്ങി തുടർന്ന് കേന്ദ്രത്തിൽ മദ്യപിച്ചെത്തിയ ഇയാൾ വയോധികയുടെ കയ്യിലുള്ള രേഖകൾ കൈവശപ്പെടുത്താൻ ശ്രമം നടത്തി ഇതിൽ സംശയം തോന്നി നടത്തിയ അന്യോഷണത്തിലാണ് ബിജു എന്ന് പറഞ്ഞ് വന്നയാൾ വയോധികയുടെ മകനാണെന്നും അയാളുടെ യഥാർത്ഥ പേര് അജികുമാർ എന്നാണെന്നും അഗതിമന്ദിരം നടത്തിപ്പുകാർ തിരിച്ചറിഞ്ഞത്.