ഭർത്താവ് ചോക്ലേറ്റ് കൊണ്ടു വന്നില്ല എന്ന കാരണത്തെ ചൊല്ലി 25 വയസുകാരിയായ ഭാര്യ ജീ,വ,നൊ,ടു,ക്കി. മ,ര,ണ,ത്തി,ൽ മറ്റാർക്കും പങ്കില്ല എന്ന് എഴുതിവെച്ച ശേഷമാണ് ജീ,വ,നൊ,ടു,ക്കി,യ,ത്. സലോണിൽ ജോലിക്കാരനായ ഗൗതമും, ഭാര്യ നന്ദനയും കോളേജ് കാലഘട്ടം മുതൽ അറിയുന്നവരാണ്. ദമ്പതികൾക്ക് രണ്ടു കുട്ടികളുണ്ട്.കർണ്ണാടകയിലെ ഹെന്നൂർ ബെന്നയ്ക്കടുത്ത് ഹൊന്നപ്പ ലേ ഔട്ടിൽ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
സംഭവത്തിൽ ഗൗതം ജോലിക്ക് പോകുന്നത് യുവതി തടയുകയും തുടർന്ന് ഇരുവരും ചേർന്ന് വഴക്കിടുകയും ചെയ്തു. ജോലി കഴിഞ്ഞു വരുമ്പോൾ ചോക്ലേറ്റ് കൊണ്ടുവരാൻ നന്ദിനി ആവശ്യപ്പെടുകയും ചെയ്തു. കൊണ്ടുവരാം എന്ന് ഉറപ്പുനൽകി വീട്ടിൽ നിന്നും പോയ ഗൗതം പിന്നീട് നന്ദിയുടെ ഫോൺ കോളുകൾ എടുത്തില്ല എന്നാണ് പോലീസിൻ്റെ കണ്ടെത്തൽ. 11 :45 ഓടെ ഭർത്താവിന് വാർട്സപ്പ് സന്ദേശങ്ങളയച്ചു. താൻ പോവുകയാണെന്നും നേരത്തെ എത്തി മക്കൾക്ക് ഭക്ഷണം കൊടുക്കണമെന്നും, അവരെ നന്നായി നോക്കണം എന്നുമായിരുന്നു സന്ദേശത്തിൽ ഉണ്ടായിരുന്നത്.
സന്ദേശം കണ്ട് ഭയന്ന ഗൗതം നന്ദിനിയെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് വീട്ടിലെത്തിയ ഗൗതം നന്ദിനിയെ തൂങ്ങി മരിച്ച നിലയിലാണ് കാണുന്നത്. സംഭവത്തിൽ നന്ദിനിയുടെ രക്ഷിതാക്കൾ ഗൗതമിനെതിരെ ആരോപണം ഉന്നയിച്ചിട്ടില്ല. ഹന്നൂർ പോലീസ് സ്വാഭാവിക മ,ര,ണ,ത്തി,ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.