ഒടുവിൽ വേദനകൾ ഇല്ലാത്ത ലോകത്തേക്ക് മലയാളികളുടെ പ്രിയ നടൻ ഇന്നസെന്റ് യാത്ര ആയി.മാർച്ചു മൂന്നു മുതൽ കൊച്ചിയിലെ ലേക്ഷോർ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു അദ്ദേഹം.രണ്ടു വട്ടം അർബുദം ബാധിച്ചു എങ്കിലും ജീവിതത്തിലേക്ക് തിരിച്ചു വരാൻ അദ്ദേഹത്തിന് കഴിഞ്ഞു.എന്നാൽ തുടർച്ച ആയി മൂന്നു തവണ കോവിഡ് ബാധിച്ചു.ഇതേ തുടർന്ന് ഉള്ള ന്യുമോണിയ ആണ് സ്ഥിതി വഷളാക്കിയത്.കഴിഞ്ഞ രണ്ടു ദിവസം ആയി നില അതീവ ഗുരുതരം ആയിരുന്നു.താരത്തിന്റെ മ,ര,ണം സ്ഥിരീകരിക്കുന്നതിനു രണ്ടു മണിക്കൂർ ചേർന്ന മെഡിക്കൽ ബോർഡ് മീറ്റിംഗിൽ ഡോക്ടർമാർ പങ്കു വെച്ചത് ഇനി ഇന്നസെന്റിന്റെ കാര്യത്തിൽ പ്രതീക്ഷക്ക് വകയില്ല എന്ന് തന്നെയാണ്.
ജീവിതത്തിലേക്ക് അദ്ദേഹം തിരിച്ചു വരാൻ ഉള്ള സാദ്യത വിരളമാണ് എന്നാണ് മെഡിക്കൽ ബോർഡ് വിലയിരുത്തിയത്.മെഷിന്റെ സപ്പോർട്ടോടെ ആയിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.എന്നാൽ ഒടുവിൽ താരം മ,ര,ണ,ത്തിനു കീഴടങ്ങി.താരത്തിന്റെ നില അതീവ ഗുരുതരം ആണെന്ന് അറിഞ്ഞു മമ്മൂട്ടി,ജയറാം,ദിലീപ്,ഇടവേള ബാബു,തുടങ്ങി പ്രശസ്ത നടന്മാരെല്ലാം ഹോസ്പിറ്റലിൽ എത്തിയിരുന്നു.മ,ര,ണ വാർത്ത പുറത്തു വന്ന ശേഷം ഹോസ്പിറ്റലിൽ നിന്നും ആദ്യം പുറത്തു വന്നത് താരങ്ങളിൽ ഒരാൾ ജയറാം ആയിരുന്നു.അദ്ദേഹം രാവിലെ മുതൽ തന്നെ ഇന്നസെന്റിന്റെ കുടുംബ അംഗങ്ങൾക്ക് ഒപ്പം ഹോസപിറ്റലിൽ ഉണ്ടായിരുന്നു.
മാധ്യമങ്ങളുടെ ക്യമറകൾക്ക് മുന്നിൽ ഒരു വാക്ക് പോലും പറയാൻ ആകാതെ വിങ്ങി പൊട്ടിയാണ് ജയറാം അവിടെ നിന്നും മടങ്ങിയത്.മന്ത്രി പി രാജീവാണു മാധ്യമങ്ങൾക്ക് മുന്നിൽ മ,ര,ണ വാർത്ത സ്ഥിരീകരിച്ചത്.രാത്രി 10 30 നു ആണ് അദ്ദേഹത്തിന്റെ മ,ര,ണം സംഭവിച്ചത് എന്നും രാജീവ് പറഞ്ഞു നടൻ ദിലീപും പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഹോസ്പിറ്റലിൽ നിന്നും പോയത്.