ഗൾഫിലായിരുന്ന മുഹമ്മദ് വിവാഹം കഴിക്കാനായി നാട്ടിലെത്തി. പക്ഷേ സംഭവിച്ചത് മറ്റൊന്ന്.

in News 210 views

സംസ്ഥാനപാതയിൽ കൊരട്ടിക്കരയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് പട്ടാമ്പി കൂട്ടുപാത തെക്കേതിൽ ഉസ്മാൻ ഹാജിയുടെ മകൻ മുഹമ്മദ് ഷാഫി എന്ന 26 വയസുകാരൻ മ.രി.ച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കൊരട്ടിക്കര മസ്ജിദിന് സമീപത്തായിരുന്നു അ.പ.കടം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ കാർ കോഴിക്കോട്- തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ബസ്സുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ അഘാതത്തിൽ പൂർണ്ണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റയാളെ പുറത്തെടുത്തത്.ഉടൻ തന്നെ പെരുമ്പിലാമ്പ് അൻസാർ ആശുപത്രിയിലെത്തിച്ചെങ്കിലും മ.ര.ണം. സംഭവിച്ചു. നിയന്ത്രണം വിട്ട ബസ്സ് സമീപത്ത് കാന നിർമ്മാണ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികൾക്ക് നേരെയാണ് പാഞ്ഞെത്തിയത്.

ഇവർ ഓടി മാറുകയായിരുന്നു. അതുകൊണ്ട് വലിയൊരു അ.പ.കടം ഒഴിവാക്കി. ബസ് ഡ്രൈവർക്കും നിസ്സാര പരിക്ക് സംഭവിച്ചിട്ടുണ്ട്. അബുദാബിയിൽ ജോലിയുള്ള മുഹമ്മദ് ഷാഫി 10 ദിവസം മുൻപ് മാത്രമാണ് അവധിക്ക് നാട്ടിൽ എത്തിയത്. വിവാഹം നടത്താനുള്ള ഒരുക്കത്തിനിടയിലാണ് ദു.ര.ന്തം. ഉമ്മ നബീസ, സഹോദരങ്ങൾ ഷംസുദ്ദീൻ, സുലൈമാൻ, ഷംല, ഷാജിദ, ഷെജി. ഏറെ ദുഃഖത്തിലായിരിക്കുന്നു കുടുംബം. എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വേദനിക്കുകയാണ് അയൽക്കാരും ബന്ധുക്കളും എല്ലാം വിവാഹത്തിനായി ഏറെ സന്തോഷത്തോടെ നാട്ടിലെത്തിയ മുഹമ്മദ് ഷാഫിയെ മ.ര.ണം തട്ടിയെടുത്തിരിക്കുകയാണ്.

All rights reserved News Lovers.

Share this on...