കൊട്ടാരക്കരയിൽ വീട്ടുകാരുടെ ഉറക്കം കെടുത്തിയ വില്ലനെ കണ്ടെത്തി…!!!

in News 2,972 views

കൊട്ടാരക്കര നെല്ലിക്കുന്നം കാക്കത്താനത്തു ഉള്ള വീട്ടിൽ അസ്വഭാവിക സംഭവത്തിനു പിന്നിൽ എട്ടാം ക്‌ളാസ്‌കാരൻ എന്ന് പോലീസ് കണ്ടെത്തൽ.സൈബർ സെൽ വൈദ്യതി ബോർഡ് ഇലക്ട്രോണിക് വിദക്തർ എന്നിവരുടെ സഹായത്താൽ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ദുരൂഹതക്ക് പിന്നിൽ വീട്ടിലെ കുട്ടി തന്നെയാണ് എന്നുള്ളത് കണ്ടെത്തിയത്.വാട്സ്ആപ് സന്ദേശം എത്തിയ ശേഷം ഇലക്ട്രോണിക് ഉപകരണങ്ങൾ സ്വിച് ബോർഡ് പൊട്ടിത്തെറിക്കുകയും തകരാർ ആവുകയും ചെയ്യുന്നതു ആയിരുന്നു പരാതി.

കൊട്ടാരക്കര നെല്ലിക്കുന്നം കാക്കത്താനത്തു രാജവിലാസത്തിൽ രാജന്റെ വീട്ടിലാണ് സംഭവം നടന്നത്.രാജന്റെ ഭാര്യയുടെ ഫോണിൽ നിന്നുമാണ് മകളുടെ ഫോൺലേക്കു സന്ദേശം എത്തിയത്.വിലാസിനിയുടെ വാട്സാപ്പ് തന്റെ വാട്സാപ്പുമായി ലിങ്ക് ചെയ്ത കുട്ടി തന്നെയാണ് സന്ദേശം അയച്ചത് എന്ന് സൈബർ സെൽ കണ്ടെത്തി ഇതോടെയാണ് ദുരൂഹതയുടെയും കേട്ട് കഥയുടെയും ചുരുൾ അഴിയുന്നത്.വീട്ടുകാരെ അമ്പരപ്പിക്കാൻ വേണ്ടി ചെയ്തത് എന്നാണ് കുട്ടിയുടെ വെളിപ്പെടുത്തൽ.

മറ്റു നമ്പറിലേക്ക് സന്ദേശം അയക്കുക മോട്ടോറിന്റെ സ്വിച് ഇട്ട ശേഷം ഇപ്പോൾ നിറയും എന്ന് സന്ദേശം നൽകുക വൈദ്യതി ഇപ്പോൾ പോകും എന്ന സന്ദേശം നൽകിയ ശേഷം ബ്രൈക്കർ ഓഫ് ചെയ്യുക,സ്വിച് ബോർഡിൽ വയർ ഷോർട്ട് ആക്കിയ ശേഷം വൈദ്യതി ഉപകരണങ്ങൾ തകരാറിൽ ആക്കുക എന്നിവ ആയിരുന്നു എട്ടാം ക്‌ളാസുകാരന്റെ പണി.

Share this on...