കേരളം ഇന്ന് സാക്ഷിയായിരിക്കുന്നത് രണ്ട് യുവ ഐഎഎസ് കാരുടെ വിവാഹത്തിനാണ്. ആലപ്പുഴ ജില്ലാ കളക്ടർ ഡോക്ടർ രേണു രാജും, ആരോഗ്യവകുപ്പ് ജോയിൻ സെക്രട്ടറിയും കേരള മെഡിക്കൽ സർവീസ് കോർപറേഷൻ എംഡിയുമായ ഡോക്ടർ ശ്രീരാം വെങ്കിട്ടരാമനുമാണ് വിവാഹിതരായത്. ചോറ്റാനിക്കര ദേവി ക്ഷേത്രത്തിനു സമീപമുള്ള ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.എംബിബിഎസ് ബിരുദം പൂർത്തിയാക്കിയ ശേഷമാണ് ഇരുവരും സിവിൽ സർവീസിൽ എത്തുന്നത്. രണ്ടാം റാങ്കോടെ ആണ് രണ്ടുപേരും സിവിൽ സർവീസ് പാസായത് ദേവികുളം സബ്കളക്ടർ ആയിരുന്നപ്പോൾ കയ്യേറ്റം ഒഴിപ്പിക്കലിലൂടെ ശ്രദ്ധ നേടിയവരാണ് ഇരുവരും എന്ന പ്രത്യേകതയുമുണ്ട്.ചങ്ങനാശേരി സ്വദേശിയായ രേണുവിൻ്റെ രണ്ടാം വിവാഹമാണ് ഇത്.
എറണാകുളം പനമ്പിള്ളി നഗർ സ്വദേശിയായ ശ്രീരാമിൻ്റെ ആദ്യ വിവാഹവും. 2019 ത മാധ്യമപ്രവർത്തകൻ കെ.എം ബഷീർ കാറിടിച്ചു മരിച്ച കേസിലെ പ്രതിയായതോടെ ശ്രീരാമനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് ദീർഘ നാളുകൾക്കു ശേഷമാണ് ആരോഗ്യവകുപ്പിൽ എത്തുന്നത്. വിവാഹം കഴിക്കാനുള്ള തീരുമാനം രേണുവും ശ്രീറാമും കഴിഞ്ഞദിവസം ഐഎഎസ് സുഹൃത്തുക്കളെ വാട്സാപ്പിലൂടെയാണ് അറിയിച്ചത്. കെഎസ്ആർടിസി റിട്ടയേഡ് ബസ് ജീവനക്കാരൻ രാജശേഖരന് നായരുടെയും വിഎം ലതയുടെയും മകളാണ് രേണു. സഹപാഠിയായ ഡോക്റുമായുള്ള വിവാഹബന്ധം രേണുരാജ് നേരത്തെ വേർപിരിഞ്ഞിരുന്നു. ആദ്യ വിവാഹ ശേഷം ഭർത്താവിൻ്റെ കൂടെ പിന്തുണയോടെയാണ് രേണു ഐഎഎസ് നേടിയത്. എന്നാൽ ഈ ബന്ധം അധികകാലം മുന്നോട്ടുപോയില്ല.ശ്രീറാമിൻ്റെ ആദ്യവിവാഹം ആണ് ഇത്. അതിനാൽ തന്നെ ബ്രാഹ്മണ ആചാര പ്രകാരമാണ് വിവാഹം നടത്തിയത്.
ബ്രാഹ്മണ വധുവിൻ്റെ ഉടയാടകളും ആഭരണങ്ങളുമാണ് രേണു ധരിച്ചത്. അച്ഛൻ്റെ മടിയിലിരുന്ന രേണുവിന് ശ്രീറാം താലിചാർത്തുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കല്യാണ വേദിയിലേക്ക് ഐഎഎസ് കാർ ആരും എത്തിയിട്ടില്ല. ചിത്രങ്ങൾ പകർത്തുന്നതിന് വിലക്കുണ്ടായിരുന്നു. സുവോളജി പ്രൊഫസറായിരുന്ന വെങ്കട്ടറാമൻ്റെയും ബാങ്ക് ഉദ്യോഗസ്ഥയായ രാജത്തിൻ്റെയും മകനാണ് ശ്രീറാം. രാത്രി മ,ദ്യ,പി,ച്ച് വാ,ഹനമോടിച്ച് മാധ്യമപ്രവർത്തകനെ ഇടിച്ചു,കൊ,ന്നു എന്ന കേസിൽ ഏറെ പഴി ശ്രീറാം കേട്ടിരുന്നു. അന്ന് ശ്രീരാമിനൊപ്പം ഒരു വീട്ടമ്മയും ഉണ്ടായിരുന്നു എന്നതും ഏറെ ശ്രദ്ധ നേടി. എന്തായാലും എല്ലാം മറന്ന് പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ് ശ്രീറാം.