എസ് ഐ ആകാനുള്ള അതിയായ മോഹം കുട്ടിക്കാലം മുതൽ കൊണ്ടുനടന്ന സനൂജ് – പക്ഷെ ആ ജീവിതം ആസ്വദിക്കാൻ ആകാതെ

in News 283 views

താമരശ്ശേരി പൊലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ എസ് ഐ വി എസ് സനൂജ് എന്ന 38 വയസ്സുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മ,രി,ച്ച,ത് വീട്ടുകാർക്കും നാട്ടുകാർക്കും വലിയ ഷോക്കായി. നന്നേ പ്രായത്തിലുള്ള മ,ര,ണം ആർക്കും വിശ്വസിക്കാനാവുന്നില്ല. ഇന്ന് രാവിലെ 7:15ന് സ്റ്റേഷനിൽ ഡ്യൂട്ടിക്കെത്തിയ സനൂജിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിലും, പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല. കോഴിക്കോട് കോവൂർ സ്വദേശിയാണ് വിഎസ് സനൂജ്. പോലീസിൽ ചേരണമെന്നായിരുന്നു കുട്ടിക്കാലം മുതലേയുള്ള അദ്ദേഹത്തിൻ്റെ ആഗ്രഹം. എന്നാൽ ആദ്യം കിട്ടിയ ജോലി ഫയർഫോഴ്സ് ഫയർമാൻ ആയിരുന്നു. അവിടെ ഇരുപ്പുറക്കാതെ വന്നതോടെ വിവിധ പിഎസ്‌സി പരീക്ഷകൾ വീണ്ടും വീണ്ടും എഴുതി.

അതിനിടെ സെയിൽസ് ടാക്സിൽ ക്ലാർക്കായി ജോലി ലഭിച്ചു. തുടർന്ന് എരിഞ്ഞിപ്പാലത്തെ സെയിൽ ടാക്സ് ഓഫീസിൽ ഒരു വർഷത്തിലധികം ജോലി ചെയ്തു. അതിനുശേഷം ഒന്നരവർഷം മുൻപാണ് നേരിട്ട് എസ് ഐ ആയി നിയമനം ലഭിക്കുന്നത്.എസ് ഐ ആവുക എന്നത് സനൂജിൻ്റ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും എല്ലാം ഈ മോഹം അറിയാമായിരുന്നു. മറ്റു ജോലികൾ ലഭിച്ചെങ്കിലും എസ്ഐ ആവാനായിരുന്നു കഠിനാധ്വാനം. രണ്ടുതവണ എസ് ഐ ടെസ്റ്റ് എഴുതി ലിസ്റ്റിൽ വന്നെങ്കിലും പലകാരണങ്ങളാൽ ലിസ്റ്റ് തള്ളി പോയപ്പോൾ സനൂജും പുറത്തായി. പിന്നീട് മൂന്നാം അംഗത്തിൽ ആണ് വിജയിച്ചു കയറി സീറ്റിൽ ഇരുന്നത്. പക്ഷേ ഏറെ ആഗ്രഹിച്ചു കിട്ടിയ പദവിയിൽ ഇരുപ്പുറക്കും മുൻപേയായി മടക്കം. സഹപ്രവർത്തകരും ചങ്ങാതിമാരും ബന്ധുക്കളും ഇതോർത്താണ് കണ്ണീരണിയുന്നത്. സനൂജിൻ്റെ അമ്മ വിലാസിനിയുടെ വീട് കുരുവട്ടൂർ ആണ്.

അമ്മാവന്മാരായ വേണുഗോപാൽ, പ്രമോദ്, മധുസൂദനൻ എന്നിവരെല്ലാം സനൂജിന് പ്രോത്സാഹനവുമായി ചെറുപ്പം മുതലേ കൂടെയുണ്ടായിരുന്നു. ഒന്നാം ക്ലാസുകാരനായ മകൻ നിവേദിനെയും, ഭാര്യ നിമിഷയെയും തനിച്ചാക്കി ഉള്ള സനൂജിൻ്റെ യാത്ര തികച്ചും അപ്രതീക്ഷിതമാണ്. ഹൃദയാഘാതവും ആയി ബന്ധപ്പെട്ട സൂചനകളൊന്നും നേരത്തെയും ഉണ്ടായിരുന്നില്ല. ഇന്ന് രാവിലെ താമരശ്ശേരി സ്റ്റേഷനിൽ ഡ്യൂട്ടിക്ക് എത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു അന്ത്യം. മെഡിക്കൽ കോളേജ് സ്റ്റേഷനിൽ പൊതുദർശനത്തിനുവെയ്ക്കും. സംസ്കാരം രാത്രി 10 മണിക്ക്. മെഡിക്കൽ കോളേജ് പേരാമ്പ്ര പോലീസ് സ്റ്റേഷനിലും ഫയർഫോഴ്സ് സെയിൽസ് ടാക്സ് വകുപ്പിലും സേവനമനുഷ്ഠിച്ചിരുന്നു.

Share this on...