എവിടെ പോയാലും ആലീസിനെ കൂടെ കൂട്ടുന്ന ഇന്നച്ഛൻ – കരഞ്ഞു തളർന്ന ആലീസ്

in News 1,334 views

സിനിമയിൽ ഓഫ് സ്ക്രീനിലും മലയാളികളെ എന്നെന്നും ചിരിപ്പിച്ചിട്ടുള്ള കലാകാരനാണ് ഇന്നസെൻറ്. രണ്ടു തവണ അർബുതത്തെ അതിജീവിച്ച് വന്ന ഇന്നസെൻറ് മ,ര,ണ,ത്തെ കുറിച്ച് പറയുമ്പോൾ പോലും കേൾക്കുന്നവരെ പൊട്ടിച്ചിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നും ആളുകളെ ചിരിപ്പിക്കുക എന്നത് മാത്രമാണ് താൻ ഇഷ്ടപ്പെട്ടിട്ടുള്ളത് എന്ന് ഇന്നസെൻ്റ് പറഞ്ഞിട്ടുണ്ട്. പലപ്പോഴും ഇന്നസെൻ്റ് പറയുന്ന കഥകളിൽ പ്രധാന കഥാപാത്രമായി ഭാര്യ ആലീസും ഉണ്ടാവാറുണ്ട്. ഒരു അഭിമുഖവും ഭാര്യ ആലീസിനെ കുറിച്ച് പറഞ്ഞല്ലാതെ ഇന്നസെൻറ് അവസാനിപ്പിക്കാറില്ല എന്നതാണ് സത്യം.

കഴിഞ്ഞ 47 വർഷങ്ങളായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിച്ചുവരികയായിരുന്നു ഇരുവരും. ആർക്കും മാതൃകയാക്കാവുന്ന ദാമ്പത്യം ആയിരുന്നു ഇവരുടേത്. 1976 സെപ്റ്റംബർ 6-നായിരുന്നു ഇവരുടെ വിവാഹം. ഇന്നസെൻറ് സിനിമയിൽ തിരക്കുള്ള നടനും, രാഷ്ട്രീയ പ്രവർത്തകനും ഒക്കെ ആയി മാറുന്നത് അതിനെല്ലാം ശേഷമാണ്. എല്ലാത്തിനും കട്ട സപ്പോർട്ടുമായി ആലീസും ഒപ്പം ഉണ്ടായിരുന്നു. ഇപ്പോൾ ഇന്നസെൻ്റ് വിട പറയുമ്പോൾ ഇരുവരും ഒന്നിച്ചു നൽകിയ ഒരു അഭിമുഖവും ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ വർഷം വയലൻ്റെയ്ൻസ് ഡേയിൽ മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇവർ ഞങ്ങളുടെ ദാമ്പരം സ്നേഹത്തെക്കുറിച്ചൊക്കെ വാചാലമായിരുന്നു. വിവാഹ ശേഷം പ്രണയിച്ചവർ ആയിരുന്നു ഇരുവരും.അതിനു മുൻപ് രണ്ടുപേർക്കും പ്രണയം ഉണ്ടായിരുന്നില്ല. അവർ ആർക്കും ഒരു ലൗ ലെറ്റർ കൊടുക്കുകയോ.

പ്രണയാഭ്യർത്ഥന നടത്തുക ചെയ്തിട്ടില്ല എന്നതായിരുന്നു ഇന്നസെൻറ് പറഞ്ഞത്. ഇഷ്ടം തോന്നിയവരെല്ലാം നേരമ്പോക്കുകൾ പറഞ്ഞു ചിരിപ്പിക്കണം എന്നേ തോന്നിയുള്ളൂ. അല്ലാതെ പ്രണയിക്കണം എന്ന് തോന്നിയില്ല എന്നാണ് നടൻ പറഞ്ഞത്. പൂർണമായും ഒരു അറേഞ്ച് മാര്യേജ് ആയിരുന്നു ഇവരുടേത്. ആലീസിനെക്കാണും മുൻപ് മൂന്നാലു പേരെ കാണാൻ പോയിട്ടുണ്ട് എന്ന് ഇന്നസെൻ്റ് പറഞ്ഞു. എന്നാൽ അന്ന് ഇന്നസെൻ്റ് സിനിമ നടനാണെന്നൊന്നും ആലീസിന് അറിയില്ലായിരുന്നു. ബിസിനസ് കാരനായിട്ടാണ് പെണ്ണുകാണാൻ വന്നതെന്നും ആദ്യകാഴ്ചയിൽ തന്നെ ഇഷ്ടപ്പെട്ടെന്നുമാണ് ആലീസ് പറഞ്ഞത്.

ആലോചനയുമായി ചെന്ന ദിവസം തന്നെ ആലീസിൻ്റെ അമ്മാമ്മയെ ഇന്നസെൻ്റ് വശത്താക്കിയിരുന്നു. ആലീസിന് ഇന്നസെൻ്റ് മതിയെന്ന് അമ്മാമ്മയും പറഞ്ഞു. തുടർന്നായിരുന്നു വിവാഹം. സിനിമകളുടെ തിരക്കിലാണെങ്കിലും ഇരുവരും ഒന്നിച്ചു നിരവധി യാത്രകൾ ചെയ്യാറുണ്ടായിരുന്നു. അസുഖം വരുന്നതിനു മുൻപ് ഷൂട്ടിങ് പോകുമ്പോൾ ആലീസ് ഇന്നസെൻ്റിനൊപ്പം പോകാറില്ലായിരുന്നു. ഷൂട്ടിംഗ് സമയത്ത് ഹോട്ടൽ മുറിയിൽ ഒറ്റയ്ക്ക് ഇരിക്കേണ്ടി വരുന്നതിനാലാണലത്. എന്നാൽ അമേരിക്ക, ജർമനി ,സിംഗപ്പൂർ തുടങ്ങിയ വിദേശയാത്രകളൊക്കെ ഒന്നിച്ചായിരുന്നു എന്നാണ് ആലീസ് പറയുന്നത് അഭിമുഖങ്ങളിൽ പരസ്പരം കൊണ്ടും കൊടുത്തുമാണ് ഇവർ സംസാരിക്കാറുള്ളത്. നർമ്മത്തിൻ്റെ കാര്യത്തിൽ ആലീസും ഒട്ടും പുറകിലല്ല.

അറേഞ്ച്ഡ് മാര്യേജിനേക്കാൾ നല്ലത് ലവ് മാരേജ് ആണെന്നും കുറച്ചുകൂടി പരസ്പരം മനസ്സിലാക്കി ജീവിക്കാൻ സാധിക്കും എന്നും അഭിമുഖത്തിൽ ആലീസ് പറഞ്ഞിരുന്നു. പരസ്പരം മനസ്സിലാക്കിയിരുന്നുവെങ്കിൽ ഞാൻ ആലീസിനെ വിവാഹം ചെയ്യില്ലായിരുന്നുവെന്നാണ് അപ്പോൾ നടൻ്റെ കൗണ്ടർ. ഉടൻ ആലീസിൻ്റെ മറുപടി വന്നു.അങ്ങനെ മനസ്സിലാക്കിയിരുന്നുവെങ്കിൽ നേരത്തെ വേണ്ടെന്നുവയ്ക്കാൻ സാധിക്കുമായിരുന്നുവെന്ന് ആലീസ് പറഞ്ഞു.

Share this on...