ഈ ധീരതയ്ക്കിരിക്കട്ടെ ബിഗ്‌സല്യൂട്ട്, കണ്ണീരിലും ഭര്‍ത്താവിന് സല്യൂട്ടടിച്ചു വിടനല്‍കി ഭാര്യ

in News 255 views

ധീര സൈനികൻ നിർമ്മൽ ശിവരാജിൻ്റെ ആകസ്മിക വിടവാങ്ങലിൻ്റെ വേദനയിൽ ആണ് ഇപ്പോൾ എറണാകുളം മാമംഗലത്തെ വീട്. ജീവിതത്തിലും ജോലിയിലും ഉന്നതങ്ങളിലേക്ക് എത്തേണ്ടിയിരുന്ന 30 വയസ്സുകാരനാണ് മിന്നൽ പ്രളയത്തിൽ അകാലത്തിൽ പൊലിഞ്ഞത്. നിർമലിൻ്റെ വിയോഗം മാതാപിതാക്കൾക്കും തിരുവനന്തപുരം സ്വദേശിനി ഗോപി ചന്ദ്രയ്ക്കും താങ്ങാവുന്നതിലും അധികമായി.മകൻ്റെ ഓർമയിൽ വിതുമ്പുകയാണ് അച്ഛൻ ശിവരാജൻ.കാർഗിലിൽ യുദ്ധം നടക്കുമ്പോൾ 7വയസ് ആയിരുന്നു നിർമ്മലിന്. യുദ്ധവാർത്തകൾ ടെലിവിഷനിൽ ശ്രദ്ധയോടെ കണ്ടിരിക്കും ആയിരുന്നു അവൻ. വലുതാകുമ്പോൾ സൈനികൻ ആകുമെന്ന് അന്നേ പറയുമായിരുന്നു.

മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം സിവിൽ സർവ്വീസ് പരിശീലനത്തിന് പോയ അവൻ അവിടെനിന്ന് നേരെ പോയത് സൈന്യത്തിൽ ചേരാൻ ആണെന്ന് വീട്ടുകാർ അറിഞ്ഞത് പിന്നീട് ആയിരുന്നു. സെൻട്രൽ ബാങ്കിൽ ജോലി ലഭിച്ചിട്ടും വേണ്ടെന്നുവച്ചു സാഹസികതയോടുള്ള മകൻ്റെ ആഗ്രഹത്തിന് വീട്ടുകാർ കൂട്ടുനിന്നു. രാജ്യത്തിൻ്റെ പലഭാഗങ്ങളിൽ നിർമൽ സേവനമനുഷ്ഠിച്ചു. ഇതിനിടെ കഴിഞ്ഞ ഡിസംബറിൽ തിരുവനന്തപുരം സ്വദേശിനിയും സൈന്യത്തിൽ ലഫ്റ്റ്ൻ്റുമായ ഗോപി ചന്ദ്രയെ വിവാഹം കഴിച്ചു. ജഗൽപൂരിലാണ് ഗോപിചന്ദ്ര സേവനമനുഷ്ഠിച്ചത്.

ഓഗസ്റ്റ് 15 ന് ഭാര്യയെ കണ്ട് സ്വന്തം ജോലിസ്ഥലത്തേക്ക് മടങ്ങും വഴിയാണ് നിർമലിനെ കാണാതായത്. അമ്മേ,റോഡിൽ തടസ്സമുണ്ട്. നോക്കട്ടെ, ഞാൻ പിന്നെ വിളിക്കാം. ഇതായിരുന്നു നിർമൽ അമ്മ സുബൈദയോട് ഫോണിൽ അവസാനം പറഞ്ഞത്. പിന്നീട് ഭാര്യയെ വിളിച്ച് വെള്ളപ്പൊക്കം കാരണം റോഡ് ബ്ലോക്ക് ആയതിനാൽ വഴിമാറി പോവുകയാണ് എന്ന് അറിയിച്ചു. പിന്നീട് വിവരം ഒന്നും ഉണ്ടായില്ല. എന്നും സാഹസികതയെ ഇഷ്ടപ്പെട്ട മകന് മിന്നൽ പ്രളയത്തെയും മറികടക്കാൻ കഴിയുമെന്നാണ് വീട്ടുകാർ കരുതിയത്. എന്നാൽ മൂന്നു ദിവസത്തെ തിരച്ചിലിനൊടുവിൽ നിർമ്മലിൻ്റെ കാറും ശരീരവും കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞദിവസം നിർമ്മലിന് വിട നൽകാൻ നാടുമുഴുവനുമെത്തി. നിർമലിനെ അവസാനമായി കണ്ട് പൊട്ടിക്കരയുകയായിരുന്നു ഭാര്യ. തന്നെ കാണാനെത്തിയത് കൊണ്ടാണല്ലോ ഭർത്താവിന് ഈ ഗതി വന്നത് എന്ന ചിന്ത ഭാര്യയെ ഉലച്ചു കളഞ്ഞു. ജീവിതം തുടങ്ങും മുമ്പേ അവസാനിച്ച ഗോപി ചന്ദ്ര ഒരു വേള തളർന്നുവീണു. പക്ഷേ ഒരു സൈനിക ഓഫീസർ കൂടിയായ ഗോപി ചന്ദ്ര അതിവേഗം സമനില വീണ്ടെടുത്തു.

ഹൃദയം നുറുങ്ങുന്ന വേദനയിലും ഭർത്താവിന് ധീരതയോടെ യാത്രയപ്പ് നൽകുകയായിരുന്നു ഭാര്യ. കരച്ചിടലക്കി ഭർത്താവിന് സല്യൂട്ട് നൽകിയശേഷം ഗോപി ചന്ദ്ര വിതുമ്പിപ്പോയി. എത്രയും വേഗം ജീവിതത്തിലേക്ക് നിർമലിൻ്റെ ഭാര്യക്കും വീട്ടുകാർക്കും തിരിച്ചെത്താൻ സാധിക്കട്ടെ എന്ന പ്രാർത്ഥനയിൽ ആണ് നാട്ടുകാർ.

Share this on...