മലയാള സിനിമയിൽ നിന്നും ഇതാ മറ്റൊരു വിയോഗ വാർത്ത കൂടി.മലയാളികളുടെ പ്രിയ നടൻ മാമുക്കോയ ഉറ്റവരെ തനിച്ചാക്കി യാത്രയായി.ഫെബ്രുവരിയിൽ സുബിയും മാർച്ചിൽ ഇന്നസെന്റും വിട പറഞ്ഞു കൃത്യം ഒരു മാസം പിന്നിട്ടപ്പോഴാണ് ഇന്ന് മാമുക്കോയ അന്തരിച്ചത്.അതീവ ഗുരുതര അവസ്ഥയിൽ ആയിരുന്നു അദ്ദേഹം കോഴിക്കോട് ഉള്ള സ്വകാര്യ ഹോസ്പിറ്റലിൽ കഴിഞ്ഞു വന്നിരുന്നത്.വെന്റിലേറ്റർ പിന്തുണയോടെ ആയിരുന്നു ജീവൻ നില നിർത്തിയിരുന്നത്.മിനിഞ്ഞാന്ന് രാത്രി വണ്ടൂരിൽ ഫുട്‌ബോൾ മത്സരം ഉത്ഘാടനം ചെയ്യാൻ വന്നപ്പോഴാണ് ദേഹ അസ്വസ്ഥ വന്നതിനെ തുടർന്ന് അദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തിച്ചത്.
ഹൃദയാഘാതം ഉണ്ടായ അദേഹത്തെ വളരെ പണിപ്പെട്ടാണ് ഡോക്ടർമാർ ജീവിതത്തിലേക്ക് തിരിച്ചു എത്തിച്ചത്.തുടർന്ന് കോഴിക്കോട് ഹോസ്പിറ്റലിലേക്ക് മാറ്റി.അപകട നില തരണം ചെയ്തു എന്നും എന്നാലും 72 മണിക്കൂർ നിരീക്ഷണം വേണം എന്നും ഡോക്ടർമാർ പറഞ്ഞിരുന്നു. എന്നാൽ ഇതിനു പിന്നാലെ അദ്ദേഹത്തിന്റെ തലച്ചോറിൽ രക്ത സ്രാവം ഉണ്ടാവുകയും സ്ഥിതി കൂടുതൽ വഷളായി.അദ്ദേഹം ജീവിതത്തിലേക്ക് കടന്നു വരാൻ പ്രാർത്ഥിക്കുകയായിരുന്നു കുടുംബം.എന്നാൽ എല്ലാ പ്രാർത്ഥനയും വിഫലം ആക്കി വിട പറയുകയായിരുന്നു.വർഷങ്ങൾക്ക് മുമ്പ് തൊണ്ടയിൽ ചെറിയ ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമത്തിൽ ആയിരുന്നു താരം.എന്നാലും സിനിമയിലും ആൽബത്തിലെ സജീവം ആയിരുന്നു 76 വയസ്സ് ഉള്ള മാമുക്കോയ മലയാള സിനിമയിലെ മികച്ച താരങ്ങളിൽ ഒരാൾ ആയിരുന്നു.