സജീഷ് ഏട്ടാ അയാം ഓൾമോസ്റ്റ് ഓൻ ദി വെ നിങ്ങളെ കാണാൻ പറ്റും എന്ന് തോന്നുന്നില്ല.സോറി നമ്മളെ മക്കളേ നന്നായി നോക്കണേ നിങ്ങളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. നമ്മുടെ മക്കളെ നന്നായി നോക്കണേ.പാവം കുഞ്ചു. അവനെ ഒന്ന് ഗൾഫിൽ കൊണ്ടുപോകണം. നമ്മുടെ അച്ഛനെപ്പോലെ തനിച്ച് ആകരുത്. പ്ലീസ്, വിത്ത് ലോട്ട്സ് ഓഫ് ലൗ.ഈ വാക്കുകൾ കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടി വരുന്ന ഒരു മുഖമുണ്ട്. മലയാളികളുടെ മനസ്സിൽ. അത് മറ്റാരുടേതുമല്ല. സിസ്റ്റർ ലിനിയുടേതാണ്.
നിപ്പ എന്ന മഹാ രോഗത്തോട് പോരാടി തൻ്റെ ജീവൻ തന്നെ വെടിഞ്ഞ കേരളത്തിന് ഇന്നും ഒരു നൊമ്പരം ആയി തന്നെ നില കൊള്ളുകയാണ്. ഈ വാക്കും ഈ കത്തും ഇന്നും സജീഷ് മയിൽപ്പീലി പോലെ സൂക്ഷിച്ചിട്ടുണ്ട്.തൻ്റെ വീടിന്റെ ചുമരിൽ തന്നെ.വീട്ടിലേക്ക് കയറുന്നവർ ആദ്യം കാണുന്നത് ലിനിയുടെ കൈപ്പടയിലെഴുതിയ ഈ കത്ത് തന്നെയാണ്.താൻ വിവാഹം കഴിച്ചു പ്രതിഭ ആയ രണ്ടാം ഭാര്യമായി വീട്ടിൽ കയറിയപ്പോൾ ആദ്യം കാണിച്ചു കൊടുത്തതും ഇതേ കത്ത് തന്നെയാണ്.നമ്മുടെ മക്കളെ നന്നായി നോക്കണേ എന്ന ലിനിയുടെ വാചകം.തന്റെ മനസ്സിൽ ഇന്നും ലിനിയുടെ ഓർമ്മ നിറഞ്ഞു നിൽക്കുന്നു എന്ന് സജീഷ് കണ്ണീരോടെ പറയുന്നു.