റബ്ബർ ചെരിപ്പിട്ട് ബസിൽ യാത്ര. പബ്ലിക് ടോ,യ്ല,റ്റും ഉപയോഗം. പ്രണവിനെക്കുറിച്ച് അമ്മ സുചിത്ര.

in FILM NEWS 143 views

സിനിമാക്കാരുടെ സിംപ്ലിസിറ്റിയെ കുറിച്ച് സംസാരിക്കുന്നവർ പലപ്പോഴും ഉദാഹരണമായി പറയുന്ന പേരാണ് പ്രണവ് മോഹൻലാലിൻ്റേത്.ലോകത്ത് അറിയപ്പെടുന്ന ഏറ്റവും പ്രശസ്തനായ അച്ഛൻ്റെ മകൻ ആയിരുന്നിട്ടും മറ്റുള്ള താരപുത്രന്മാരെ പോലെ അല്ല പ്രണവ് ജീവിക്കുന്നത്. അച്ഛൻ്റെ കോടി ക്കണക്കിന് സ്വത്തിൽ പ,ങ്കു,പ,റ്റി ആഡംബര വസ്ത്രങ്ങളൊക്കെ ധരിച്ച് കാറുകളിൽ ചീറി പാഞ്ഞൊന്നുമല്ല പ്രണവിൻ്റെ ജീവിതം. യാത്രകളോടാണ് പ്രണവിന് എന്നും താല്പര്യം. യാത്രകൾ പോകുന്നത് പോലും സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം ഉപയോഗിച്ചാണ്. സാധാരണക്കാരെപ്പോലെ ബസ്സിലും ട്രെയിനിൻ്റെ ജനറൽ കമ്പാർട്ട്മെൻ്റിലും കാൽനടയായിട്ടൊക്കെയാണ് ലോകം ചുറ്റിക്കറങ്ങുന്നത്.

ഇപ്പോൾ മകൻ്റെ ഇഷ്ടങ്ങളെകുറിച്ചും സ്വപ്നങ്ങളെക്കുറിച്ചുമൊക്കെ തുറന്ന് സംസാരിക്കുകയാണ് സുചിത്ര മോഹൻലാൽ. പ്രണവ് യാത്രകൾ പോകാൻ തീരുമാനിച്ചപ്പോൾ ചിലപ്പോഴെങ്കിലും ഒരു അമ്മ എന്ന നിലയിൽ വിഷമം ഉണ്ടാക്കിയിരുന്നു എന്നാണ് സുചിത്ര പറയുന്നത്. യാതൊരു സൗകര്യങ്ങളും ഉപയോഗിക്കാതെയുള്ള അവൻ്റെ യാത്രകൾ എന്തിനാണെന്ന് ചിന്തിച്ചിട്ടുണ്ടെന്നും താരപത്നി പറയുന്നുണ്ട്. പ്രണവിന് അധ്യാപകനാകാൻ താല്പര്യമുള്ളതായി പലപ്പോഴും പറഞ്ഞിട്ടുണ്ടെന്ന് മോഹൻലാൽ തന്നെ ഒരിക്കൽ വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസം ലഭിക്കാത്ത ആളുകൾ പാർക്കുന്ന സ്ഥലങ്ങളിൽ എത്തി അവർക്ക് അറിവ് പകരുക എന്നത് പ്രണവ് ആഗ്രഹിക്കുന്ന ഒരു കാര്യമായിരുന്നു.

പലപ്പോഴും കാടും മേടും താണ്ടി വലിയ ഭാരം ബാഗും തൂക്കി നടന്നു പോകുന്ന പ്രണവിൻ്റ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഒക്കെ വൈറലായിട്ടുണ്ട്. കുഞ്ഞുനാൾ മുതൽ തന്നെ യാത്രകളോട് ഇഷ്ടം ഉള്ള ആളായിരുന്നു അപ്പു എന്നും സുചിത്ര പറയുന്നു. വളരുന്നതിനനുസരിച്ച് യാത്ര എന്നത് പ്രണവിൻ്റെ ജീവിതത്തിൻറെ ഒരു ഭാഗമായി മാറുകയായിരുന്നു. ഒരുഘട്ടത്തിൽ പഠനത്തിന് ഒരു ഇടവേള കൊടുത്ത അപ്പു പുറത്ത് ഒരു ബാഗും തൂക്കി യാത്ര തുടങ്ങി. ബനാറസും,ഹിമാലയവും, ഹംബിയും, ജർമ്മനിയും, അംസ്ട്രാ ഡാമും ,വയനാടും, രാജസ്ഥാനുമെല്ലാം അവൻ്റെ നിരന്തര യാത്ര ലക്ഷ്യങ്ങളായി. കാറിലോ വിമാനത്തിലുംപോകാൻ സാധിക്കും ആയിരുന്നിട്ടും അപ്പു ബസിലും, ബസിൻ്റെ പുറത്തു ,ട്രെയിനിലെ ജനറൽ കമ്പാർട്ട്മെൻറിലും യാത്ര ചെയ്തു. തട്ടുകടകളിൽ നിന്ന് ഭക്ഷണം കഴിച്ചു.വാടക കുറഞ്ഞ സാധാരണ മുറികളിൽ രാത്രി ഉറങ്ങി. എന്തിന് ഇങ്ങനെയൊരു ത്യാഗം എന്ന് പലപ്പോഴും തങ്ങൾ ചോദിച്ചിട്ടുണ്ട്. അമ്മ എന്ന നിലയിൽ ചെറുതായി വേദനിച്ചിട്ടുണ്ട്.

അതാണ് അവൻ്റെ രീതി. അതാണ് അവൻ്റെ ഇഷ്ടവും. എന്ന് പതുക്കെ തിരിച്ചറിഞ്ഞു വരികയായിരുന്നു സുചിത്ര പറയുന്നു. പ്രശസ്തനാകുന്നനേക്കാൾ അഞ്ജാതനാവുന്നതാണ് പ്രണവിന് ഇഷ്ടമെന്നും സുചിത്ര വ്യക്തമാക്കുന്നു. മുഴുവൻ സമയവും സിനിമയിൽ അഭിനയിക്കുക സാധ്യമല്ലെന്നും, ഫാഷനുകളെല്ലാം നിലനിർത്തിക്കൊണ്ട് അഭിനയം താനൊരു കരിയർ ആക്കുമെന്നും പ്രണവ് തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു. ഇടയ്ക്കിടെ പ്രണവിൻ്റെ യാത്രകളിൽ സഹോദരി വിസ്മയയും ഉൾപ്പെടുത്താറുണ്ട്. മരയ്ക്കാർ അറബിക്കടലിലെ സിംഹവും, ഹൃദയവുമാണ് ഇനി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ. സിനിമകളുടെ റിലീസുമായി ബന്ധപ്പെട്ട് സിനിമയുടെ അണിയറ പ്രവർത്തകർ പ്രൊമോഷനുമായി തിരക്കിലാണെങ്കിലും നായകൻ പ്രണവ് ഇപ്പോഴും യാത്രകളിൽ തന്നെയാണ്.

ഹൃദയത്തിലെ ‘ദർശന ‘എന്ന് തുടങ്ങുന്ന പാട്ടും, ടീസറുമെല്ലാം വലിയ ഹിറ്റായിരുന്നു. വിനീത് ശ്രീനിവാസനാണ്ട് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ടീസറും, പാട്ടും കണ്ടവരെല്ലാം പ്രണവിൻ്റ പ്രകടനത്തിൽ വലിയ പ്രതീക്ഷയാണ് വച്ചിരിക്കുന്നത്. ബാലതാരമായിട്ടാണ് പ്രണവ് അഭിനയ രംഗത്തേക്ക് എത്തുന്നത്. ആദ്യമായി നായകനായെത്തുന്നത് ജിത്തു ജോസഫ് ചിത്രം ആദിയിലായിരുന്നു.ഇടയ്ക്കിടെ സഹസംവിധായകനായും പ്രവർത്തിക്കാറുണ്ട്. യാത്രകൾക്കുള്ള പണം കണ്ടെത്താനാണ് സഹസംവിധായകൻ്റെ ജോലി ചെയ്യുന്നതെന്നാണ് ഇപ്പോൾ അറിയുവാൻ കഴിയുന്നത്.

Share this on...