കല്ലമ്പലത്തു ഭർത്താവിന് ഒപ്പം ഓട്ടോയിൽ സഞ്ചരിക്കുന്നതിന് ഇടയിൽ നിസാര പിണക്കത്തിന് ഒടുവിൽ ഓട്ടോയിൽ നിന്നും പുറത്തു ചാടിയ ഗർഭിണി ജീവൻ നഷ്ടമാക്കി.ഒറ്റൂർ തോപ്പ് വിള കുഴവിള വീട്ടിൽ രാജീവ് ഭദ്ര ദമ്പതികളുടെ മകൾ സുബിനെക്കാണു ദാരുണ അന്ത്യം ഉണ്ടായത്.പുറത്തു ചാടുന്നതിന് ഇടയിൽ തല പോസ്റ്റിൽ ഇടിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം ഭർത്താവ് കാവല്ലം മുകൾ പുറത്തു വീട്ടിൽ അഖിലിന് ഒപ്പം സുബിന ഹോസ്പിറ്റലിൽ പോയിരുന്നു.ഗർഭിണി ആയത് കൊണ്ട് ചെക്കപ്പിന് വേണ്ടിയാണ് ഡോക്ടറെ കാണാൻ പോയത്.
ഹോസ്പിറ്റലിൽ മടങ്ങി വീട്ടിലേക്ക് മടങ്ങവേ തോപ്പുവിള ജഗ്ഷനിന്റെ സമീപത്തു വെച്ച് കൊണ്ടാണ് സുബിന ഓട്ടോയിൽ നിന്നും ചാടിയത്.സുബിനയുടെ കമ്മൽ അഖിൽ ഒര് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ചിരിക്കുകയായിരുന്നു.പണയം വെച്ച കമ്മൽ ഇപ്പോൾ തന്നെ തിരികെ എടുക്കണം എന്ന് സുബിന ശാട്യം പിടിച്ചു.എന്നാൽ പണം കടം വാങ്ങി തിങ്കളാഴ്ച തന്നെ എടുത്തു തരാം എന്ന് അഖിൽ പറഞ്ഞു എങ്കിലും സുബിന വഴങ്ങിയില്ല.ഈ സംസാരം പിന്നീട് വാക്ക് തർക്കം ആയി ഈ വാക്ക് തർക്കം നടക്കുന്നതിന് ഇടയിലാണ് സുബിന ഓട്ടോയിൽ നിന്നും ചാടിയത്. വാക്ക് തർക്കത്തിന് ഇടയിലാണ് ചാടിയത് എന്നു കല്ലമ്പലം പോലീസ് പറഞ്ഞു.