റിഫയുടെ ഫോൺ മെഹ്നാസ് കൈമാറാൻ തയ്യാറല്ല – ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റഫ്‌താസ്

in Uncategorized 46 views

വ്ളോഗർ റിഫ മെഹ്നുവിൻ്റെ മ,ര,ണ,ത്തി,ൽ ഭർത്താവിനെതിരെ വെളിപ്പെടുത്തലുമായി അഭിഭാഷകൻ രംഗത്ത്. വിവാഹത്തിനുമുൻപും റിഫയെമെഹ്നാസ് ശാരീരികമായി ഉ,പ,ദ്ര,വി,ച്ചി,ട്ടു,ണ്ടെന്നാണ് അഭിഭാഷകൻ പി റഫ്താസ് പറയുന്നത്. ദുബൈയിൽ നിന്ന് കിട്ടിയ സർക്കാർ രേഖകളിൽ റിഫയുടെ മൃതദേഹത്ത് ക,ഴു,ത്തി,ൻ്റെ ഭാഗത്ത് പാടുകൾ കാണപ്പെടുന്നു എന്ന് രേഖപ്പെടുത്തിയതായി അഭാഷകൻ റഫ്താസ് വെളിപ്പെടുത്തി.കേസിൽ പ്രധാന ദൃക്സാക്ഷിയായ റൂം ഷെയർ ചെയ്തിരുന്ന സുഹൃത്ത് ഇപ്പോഴും മിസ്സിംങ് ആണ് അയാൾ വിളിക്കുകയോ, ബന്ധപ്പെടുകയോ ചെയ്യുന്നില്ല എന്നും അഭിഭാഷകൻ പറഞ്ഞു. ഇയാളെ ചുറ്റിപ്പറ്റി ദുരൂഹതയുണ്ടെന്നാണ് ഉയരുന്ന ആരോപണം.റിഫ മ,രി,ച്ച ഉടൻ തന്നെ കരഞ്ഞുകൊണ്ട് ഭർത്താവ് മെഹ്നാസ് വീഡിയോ പോസ്റ്റ് ചെയ്തത് ഗൂഢാലോചനയാണെന്നും അഭിഭാഷകൻ പറഞ്ഞു.

റിഫയുടെ സഹോദരനും, ബന്ധുക്കളും ദുബൈയിൽ ഉണ്ടായിരുന്ന സമയത്ത് മെഹ്നാസ് ഒരു പൊട്ടത്തരം ചെയ്തു. അവൾ ആശുപത്രിയിൽ ആണെന്നാണ് മെഹ്നാസ് സഹോദരനോട് പറഞ്ഞത്. എന്നാൽ സഹോദരൻ എത്തിയപ്പോൾ കാണുന്നത് എല്ലാം കഴിഞ്ഞ് ആംബുലൻസിൽ കയറ്റുന്നതാണ്. പറയുന്ന കാരണങ്ങളൊന്നും വിശ്വസനീയമല്ല എന്നും അഭിഭാഷകൻ പറഞ്ഞു. മരിച്ചു സംസ്കാരം കഴിഞ്ഞുപോയ മെഹ്നാസ് പിന്നീട് ബന്ധുക്കളുമായി സംസാരിക്കുക പോലും ചെയ്തിട്ടില്ല. സ്വന്തം കുട്ടിയെ കാണാൻ പോലും വന്നിട്ടില്ല. റിഫയുടെ ഫോൺ ഇപ്പോഴും മിസ്സിങ് ആണ്. അത് മെഹ്നാസിൻ്റ കയ്യിലാണ് എന്ന് അഭിഭാഷകൻ പറയുന്നു. കല്യാണത്തിന് മുൻപ് തന്നെ റിഫയെ മെഹ്നാസ് ഉ,പ,ദ്ര,വി,ച്ചി,രുന്നു. സുഹൃത്തുമായി സംസാരിച്ചു എന്ന് പറഞ്ഞു മാളിൽ വച്ച് റിഫയുടെ മുഖത്ത് അടിച്ചിട്ടുണ്ട്.

ഇരുമ്പുവടികൊണ്ട് കാലിന് പൊട്ടൽ ഉണ്ടാക്കിയിട്ടുണ്ടെന്നും റിഫയുടെ പിതാവ് പറഞ്ഞിട്ടുണ്ടെന്നും അഭിഭാഷകൻ വെളിപ്പെടുത്തി. റിഫമെഹ്നു വിൻ്റെ ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. വിഷം ഉള്ളിൽ ചെന്നിട്ടുണ്ടോ എന്നതടക്കം പരിശോധിക്കും.കോഴിക്കോട് മെഡിക്കൽ കോളേജ് ഫോറൻസിക് ലാബിലാണ് പരിശോധന നടത്തുക. അതേ സമയം റിഫയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പൊലീസിന് ഇന്ന് ലഭിച്ചു. ഫോറൻസിക് വിഭാഗം മേധാവി ഡോക്ടർ ലിസ ജോണിൻ്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോർട്ടം നടന്നത്.ദുബൈയിൽ റിഫയുടെ പോസ്റ്റ് മോർട്ടം നടത്തിയിരുന്നില്ല. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസിൻ്റെ നടക്കുന്നത്. റിഫയുടെ മാതാപിതാക്കൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുടെ മൊഴി രേഖപ്പെടുത്തി.

റിഫ മെഹ്നു വിൻ്റെ മൃ,ത,ദേ,ഹം പാവന്നൂർ ജുമാമസ്‌ജിദ് ഖബ്ബർസ്ഥാനിൽ നിന്നും പുറത്തെടുത്ത് മെഡിക്കൽ കോളേജിൽ പോ,സ്റ്റ് മോ,ർ,ട്ടം നടത്തിയിരുന്നു. കഴുത്തിൽ ആഴത്തിലുള്ള അടയാളം കണ്ടെത്തി.ഈ അടയാളം മുറിവാണോ എന്ന് വ്യക്തമല്ല. കൊ,ല,പാ,ത,ക,ത്തി,ൻ്റെ സൂചനയുണ്ടെങ്കിൽ അന്വേഷണം ദുബൈയിലേക്ക് വ്യാപിപ്പിക്കും എന്നാണ് പോലീസ് നൽകുന്ന സൂചന. മാർച്ച് ഒന്നിന് രാത്രിയാണ് ദുബൈയിലെ ഫ്ലാറ്റിൽ റിഫയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് എന്ന് ഭർത്താവ് മെഹ്നാസ് പറയുന്നത്. ദുബൈയിൽ റിഫയുടെ പോസ്റ്റു മോർട്ടം നടത്തി എന്ന് പറഞ്ഞു ഭർത്താവ് മെഹ്നാസും സുഹൃത്തുക്കളും കബളിപ്പിച്ചെന്നും കുടുംബം ആരോപിച്ചിരുന്നു.തുടർന്ന് ഇക്കാര്യം സൂചിപ്പിച്ച് പരാതി നൽകുകയായിരുന്നു.

Share this on...