ഉപേക്ഷിച്ചു പോയ ഭാര്യ മുൻ ഭർത്താവിനെ ബീച്ചിലേക്ക് വിളിച്ചുവരുത്തി ചോദിച്ച കാര്യം .

in Uncategorized 6,095 views

സജീക്ക എനിക്കൊന്ന് നിങ്ങളെ കാണണം. വർഷങ്ങൾക്ക് ഇപ്പുറം അവളുടെ ശബ്ദം കേട്ട് എന്ത് പറയണമെന്നറിയാതെ അറിയാതെ അയാൾ നിന്നു.ഇക്കാ നിങ്ങൾ കേൾക്കുന്നുണ്ടോ അവൾ ചോദിച്ചു. ആ റഹീന പറയു. അയാൾ ഫോൺ ഒന്ന് കൂടി ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു എനിക്ക് ഒറ്റ വട്ടം കണ്ടാൽ മാത്രം മതി. ശരി. സമയവും സ്ഥലവും ഞാൻ മെസ്സേജ് ചെയ്യാം. മറുപടിക്ക് കാത്തു നിൽക്കാതെ അയാൾ ഫോൺ കട്ട് ചെയ്തു. അയാളുടെ മുഖത്തെ സന്തോഷവും, ദു:ഖവും കലർന്ന ഭാവം. അയാൾ ഫോണിൽ ഗാലറിയിൽ നിന്നും ഏറെ കഷ്ടപ്പെട്ട് ഒരു ഫോട്ടോ തിരഞ്ഞുപിടിച്ചു. അയാൾഅതിലേക്ക് തന്നെ നോക്കി. അയാളുടെ കരവലയത്തിൽ ഒതുങ്ങിനിന്ന് പുഞ്ചിരിതൂകുന്ന ഒരു മെലിഞ്ഞ സുന്ദരി. റഹീന അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു.

നാലുവർഷത്തെ സന്തുഷ്ട ദാമ്പത്യം. പ്രണയപൂരിതമായ മുഹൂർത്തങ്ങൾ. എത്ര മനോഹരമായ നിമിഷങ്ങൾ. അയാൾ ചിന്തിച്ചു . എല്ലാം നൽകിയ റബ്ബ് അവൾക്ക് ഒരു കുറവും മാത്രം ബാക്കി വെച്ചു. ഒരു കുഞ്ഞിനെ മാത്രം തന്നില്ല. ഒരു കാര്യവും പൂർണ്ണമായും ഏറ്റവും മികച്ച രീതിയിലും ആർക്കും തന്നെ അവർ കൊടുക്കുന്നില്ലല്ലോ. അവർ ഏതെങ്കിലും രീതിയിൽ പരീക്ഷിക്കുക തന്നെ ചെയ്യും. ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നു പോയി. ഒരു കുഞ്ഞെന്നത് വെറും സ്വപ്നം മാത്രമായി അവശേഷിച്ചു. രണ്ടുപേർക്കും ഒരുപോലെ ആദി. അയാൾ പുറമേ കാണിച്ചില്ല. പക്ഷേ അവളുടെ വാക്കുകൾ ഒരേ ഒരു വിഷയത്തിൽ മാത്രം തറച്ചു നിന്നു പിന്നീടങ്ങോട്ട് ഒരു പരക്കം പാച്ചിലായിരുന്നു.

കാണാത്ത ഡോക്ടർമാരില്ല. നേരാത്ത നേർച്ചകളില്ല. നാല് വർഷങ്ങളും നാല്പത് ദിവസങ്ങളും കഴിഞ്ഞു. ഒരു ദിവസം അവൾ അയാളുടെ മുഖത്ത് നോക്കി പറഞ്ഞു നമുക്ക് പിരിയാം .അയാളുടെ മുഖം കണ്ടാലറിയാം.കേട്ടത് അയാൾക്ക്. വിശ്വാസമായില്ല. ഇക്ക ഞാൻ സീരിയസ് ആയിട്ടാണ് പറയുന്നത്. നമുക്ക് പിരിയാം. അവൾ വീണ്ടും അതുതന്നെ ആവർത്തിച്ചു. റഹീന നീ ഈ പറയണത് എന്താണെന്ന് നിനക്ക് വല്ല ബോധമുണ്ടോ. അയാൾ സംശയം ചോദിച്ചു, നല്ല ബോധത്തോടെ തന്നെയാണ് ഞാൻ സംസാരിക്കുന്നത്. ഡോക്ടർമാറൊക്കെ പറഞ്ഞത് ഇങ്ങളും കേട്ടതല്ലേ, ഒരു കുഞ്ഞിനെ തരാൻ നിങ്ങളെക്കൊണ്ട് പറ്റൂല. അങ്ങനെയുള്ളപ്പോൾ ഇങ്ങളോടൊപ്പം ജീവിച്ചിട്ട് എന്താക്കാനെന്നാ ഉമ്മയും ബാപ്പയും പറയുന്നത് .അവൾ തിരിഞ്ഞു നിന്നു കൊണ്ട് പറഞ്ഞു. അയാളുടെ കണ്ണുകളിൽ ദുഃഖവും നിസ്സഹായതയും.

അയാൾ അവളുടെ കൈയ്യിൽ പിടിച്ചു തിരിച്ചു നിർത്തി. അയാളുടെ കണ്ണുകളിലേക്ക് നോക്കി അയാൾ ചോദിച്ചു. എനിക്ക് അറിയേണ്ടത് ഓറെ കാര്യമല്ല. തൻ്റെ തീരുമാനം മാത്രമാണ്.റഹീ പറ. എന്നെ പിരിഞ്ഞ് ജീവിക്കാൻ പറ്റുമോ അനക്ക്. അവൾ കണ്ണുകൾ താഴ്ത്തി അൽപസമയം ഒന്നും മിണ്ടാതെ നിന്നു. പിന്നീട് സംസാരിച്ചുതുടങ്ങി. ഇക്ക, കുറച്ചു പ്രാക്ടിക്കൽ ആയിട്ട് ചിന്തിക്കണം. ഒരു പ്രതീക്ഷകളോ ഭാവിയോ ഇല്ലാത്ത ജീവിതം ജീവിച്ചു തീർക്കാൻ എന്നെക്കൊണ്ടാവില്ല. അവളുടെ മറുപടി അയാളിൽ ആളൽ സൃഷ്ടിച്ചു. ഇത്രയധികം സ്നേഹിച്ച പെണ്ണിൽ നിന്നും അത്തരം വാക്കുകളെ അയാൾ പ്രതീക്ഷിച്ചതല്ല .അയാളുടെ കൈ യാന്ത്രികമായി അവളിൽ നിന്നും പിൻവാങ്ങി.

അവൾ മുറി വിട്ടു പോയിട്ടും അയാളുടെ സംശയങ്ങൾക്കും ചിന്തകൾക്കും ഭാഗം കിട്ടിയില്ല യാഥാർത്ഥ്യം അംഗീകരിക്കാനുള്ള മടി. മനസ്സിൽ കുമിഞ്ഞുകൂടിയ ദു:ഖ ഭാരം. എത്ര പെട്ടെന്നാണ് പ്രാണനേക്കാൾ സ്നേഹിച്ച പെണ്ണ് പറഞ്ഞത് പിരിയണമെന്ന മൂർച്ചയേറിയ ആ വാക്കുകൾ. പിന്നീട് അവളെ കാണുന്നത് കുടുംബകോടതിയിൽ വച്ചാണ്. പിരിയാൻ നിമിത്തമായ കാരണം യാതൊരു മറയുമില്ലാതെ അവിടെ വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. എനിക്കൊരു കുഞ്ഞിനെ തരാൻ കഴിവില്ലാത്ത ആളുടെ കൂടെ ജീവിക്കാൻ താല്പര്യമില്ല. അവളുടെ വാക്കുകൾ അയാളുടെ നെഞ്ചിൽ കഠാര കണക്കെ ആഴ്ന്നിറങ്ങി, പറഞ്ഞറിയിക്കാനാവാത്ത വേദന. എങ്കിലും അയാൾ അവളുടെ കൈകൾ തടഞ്ഞുനിർത്തി കൊണ്ട് ചോദിച്ചു. ഒരുതവണകൂടി ചിന്തിച്ചിട്ടുമതിയില്ലേ റഹീ.നിനക്ക് ഞാനും എനിക്ക് നീയും ഇല്ലേ. അതുപോരെ.

പോരാ, അവളുടെ മറുപടി പെട്ടന്നായിരുന്നു. അയാളുടെ കൈകൾ തട്ടിമാറ്റി ഡൈവേഴ്സ് പേപ്പറിൽ ഒപ്പടുമ്പോൾ അവളുടെ മുഖത്ത് യാതൊരു ദുഃഖഭാവം ഇല്ലായിരുന്നു. അയാളുടെ മുഖത്ത് തികഞ്ഞ നഷ്ടബോധം. നിറഞ്ഞുതുളുമ്പിയ കണ്ണീർ പാളികൾക്കിടയിലൂടെ തിരിഞ്ഞു നോക്കാതെ പരിവാരങ്ങളുമായി നടന്നകലുന്ന റഹീനയെ അയാൾ നോക്കിക്കണ്ടു.പ്രണയം ഇത്ര ബലഹീന മായിരുന്നോ. അയാളുടെ ഉള്ളിൽ സംശയം ഉയർന്നു.റഹീന പോയിട്ട് ഇന്നേക്ക് രണ്ടു വർഷം തികയുന്നു. അവൾ പോയ വഴിയെ അയാൾ പിന്നീട് ഒരിക്കലും തിരിഞ്ഞു നോക്കിയിട്ടില്ല. മറന്നുകൊണ്ടല്ല. മറക്കണമെന്ന് തീവ്രമായി ആഗ്രഹം ഉള്ളതു കൊണ്ട്. എന്നിട്ടും ഇന്ന് അവർ സ്വയം വിളിച്ചിരിക്കുന്നു. ഒരു സമയം കേൾക്കാൻ ഒരുപാട് കൊച്ചിരുന്ന ശബ്ദം. കാണാൻ വേണ്ടി ഹൃദയം വെമ്പൽ കൊണ്ട മുഖം. ഇന്ന് അതിനുമപ്പുറം മറ്റെന്തോ വികാരം മാത്രം.

അയാൾ ചിന്തിച്ചു. അയാൾ ഫോണെടുത്ത് റഹീന വിളിച്ച നമ്പറിലേക്ക് മെസ്സേജ് അയച്ചു. അടുത്ത ദിവസം വൈകുന്നേരം ഏകദേശം നാല് മണിയോടടുത്ത് അയാൾ ബീച്ചിലെത്തി. കുറച്ചുനേരം കാത്തിരിക്കേണ്ടിവന്നു. അയാൾ കടലിലേക്ക് നോക്കി. വിശ്രമമില്ലാതെ കരയെ ചുംബിച്ചു കൊണ്ടിരിക്കുന്ന തിരമാലകൾ ഇത്രമേൽ ആഴത്തിൽ തന്നെയാണ് താനും അവളെ സ്നേഹിച്ചത്. സജിക്ക, അവളുടെ ശബ്ദം അയാളെ ഉണർത്തി. അയാൾ തിരിഞ്ഞുനോക്കി. കലങ്ങിയ കണ്ണുകളുമായി അയാളെ ഉറ്റു നോക്കി നിൽക്കുകയാണ് റഹീന. പഴയ കല ഇല്ല ആ മുഖത്തിപ്പോൾ. പണ്ട് കോടതി മുറിയിൽ വച്ച് അയാൾ കാണാൻ ആഗ്രഹിച്ച നഷ്ടബോധം. എന്ത് കോലമാണ് പെണ്ണേ, അയാളുടെ ചോദ്യത്തിൽ വിഷാദം കലർന്നിരുന്നു.

അവൾ കുറച്ചുനേരം ഒന്നും മിണ്ടിയില്ല. വെറുതെ കടലുകളിലേക്ക് നോക്കി നെടുവീർപ്പിട്ടു.അയാളും അതുപോലെ ചെയ്തു. നിശബ്ദതയുടെ നിമിഷങ്ങൾ അവസാനിപ്പിച്ചുകൊണ്ട് അവൾ ചോദിച്ചു.ഇക്കാ, എന്നെ വിളിച്ചിരുന്നത് എന്താണ് ഓർമ്മയുണ്ടോ. അയാളുടെ ചുണ്ടുകൾ വിടർന്നു. പഴയ ഓർമ്മകൾ അയവിറക്കിയതു പോലെ.തനി ബുന്ദൂസ്. അയാൾ പറഞ്ഞു. അവൾ ചിരിച്ചു. അയാളെ നോക്കാതെ പറഞ്ഞു. ബുന്ദുസ് തന്നെയാ. ചെയ്തതെല്ലാം വിവരക്കേട്. അവളുടെ മുഖഭാവം മാ.റി വിഷാദം നിഴലിച്ചു.അയാൾ ദീർഘമായി ഒന്ന് ഹിശ്വസിക്കുകമാത്രം ചെയ്തു. അവൾ അയാൾക്ക് നേരെ തിരിഞ്ഞു. മാപ്പ്, ക്ഷമിക്കാൻ കഴിയുന്ന തെറ്റല്ല. ഒന്നുമില്ലെങ്കിലും ഇക്കാൻ്റെ റഹിയോട് ക്ഷമിക്കില്ലേ.

അവളുടെ ചുണ്ടുകൾ വിറച്ചു. പെട്ടെന്നയാൾ സംസാരിച്ചുതുടങ്ങി. റഹീന തൻ്റെ വഴി നീ തെരഞ്ഞെടുത്തു. അതിൽ എനിക്ക് ഒരു ദേഷ്യവും ഇല്ല. പിന്നെ നിനക്ക് അറിയിലോ. ഞാനിപ്പോൾ വേറൊരു പെണ്ണിൻ്റെ ഭർത്താവാണ്.ഒരു കുഞ്ഞിൻ്റെ ബാപ്പയാണ്. ഇനിയും ഒരു കാര്യത്തിനും നീ എന്നെ തിരഞ്ഞു വരരുത് അയാളുടെ വാക്കുകൾ അവളിൽ നടുക്കം ഉണ്ടാക്കി. അവൾ അയാളെ തന്നെ നോക്കി ഒന്നും മിണ്ടാതെ നിന്നു. എനിക്കറിയാം.നീ ഇപ്പോൾ കരുതുന്നുണ്ടാവും ഡോക്ടർമാർ വിധി എഴുതിയ സജിത് എങ്ങനെ കുഞ്ഞുണ്ടായെന്ന്. ക്ഷമിക്കാൻ അറിയുന്നവന് പടച്ചവനാണ് വിധിയെഴുതുന്നത്. അല്ലാതെ ഡോക്ടർ അല്ല.

അയാൾഒന്ന് നിർത്തി തുടർന്നു. അതെ, പടച്ചവൻ തന്നെയാണ് എന്നേയും പരീക്ഷിച്ചത് .അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകുകയാണ്.കര യാനോ വിഷമിക്കാനേ വേണ്ടി പറഞ്ഞതല്ല. എന്തിന്‌ പേരിലാണോ ജീവനെക്കാളേറെ സ്നേഹിച്ച എന്നെ നീ ഇട്ടിട്ടു പോയത്. അത് വച്ച് പടച്ചോൻ പരീക്ഷിച്ച് എന്ന് കരുതിയാൽ മതി. വിധിയുടെ മുന്നിൽ വെറുതെ നോക്കി നിൽക്കാനല്ലേ നമുക്ക് കഴിയു. മാറ്റി എഴുതാൻ പറ്റില്ലല്ലോ. ഞാൻ വിധി പഴിക്കുക അല്ല ഇക്ക. എല്ലാം ഞാൻ വരുത്തിവെച്ചതു തന്നെ എൻ്റെ എടുത്തുചാട്ടം. ഇക്കാൻ്റെ ഖൽബിൻ്റെ മഹത്വം കാണാതെ ഇറങ്ങിതിരിച്ചപ്പോൾ വന്നത്. പടച്ചവൻ എനിക്ക് ഒരു കുഞ്ഞിനെ തന്നില്ല .എനിക്ക് വിഷമമുണ്ട്. പക്ഷേ, അവൾ ഒന്ന് നിർത്തി അയാളെ നോക്കി.

അതിലുപരി ഞാൻ പശ്ചാത്തപിച്ചു. സജിക്കയെ തള്ളിപ്പറഞ്ഞ ആ ഒരു നിമിഷത്തെ ഓർത്ത്. അയാൾ അവളിൽ നിന്നും രണ്ട് അടി മുന്നോട്ടു മാറി നീങ്ങി നിന്നു. പഴയതൊന്നും പറഞ്ഞിട്ട് കാര്യമില്ല റഹീന. കഴിഞ്ഞ തെല്ലാം കഴിഞ്ഞു. ഇനി എനിക്ക് എൻ്റെ വഴി.നിനക്ക് നിൻ്റേയും. അയാൾ പറഞ്ഞു നിർത്തി. അറിയാം. ഒരിക്കലും വരില്ല എന്ന് കരുതിയതാണ്. എല്ലാത്തിനും മാപ്പ് പറയണമെന്ന് തോന്നി. മറുപടി പറയാൻ അയാൾ തിരിഞ്ഞപ്പോഴേക്കും അവൾ നടന്നു തുടങ്ങിയിരുന്നു. തിരികെ വിളിക്കാൻ അയാളുടെ മനസ്സു വെമ്പൽ കൊണ്ടെങ്കിലും അയാൾ വിളിച്ചില്ല.

ഒരു കാലത്ത് ഞാൻ സ്നേഹിച്ച പെണ്ണല്ലേ. അവൾക്ക് വേദനിച്ചാൽ എന്തോ എവിടെയോ ഒരു വിങ്ങൽ. അയാളോർത്തു. അയാൾ അവൾ നടന്ന വഴിയെ നോക്കി. ഒരു തവണ ഇതുപോലെ തിരിഞ്ഞുനോക്കാതെ വഴിയിൽ ഉപേക്ഷിച്ചു പോയവളാണ്. അന്ന് ഉള്ളുരുകി കരഞ്ഞിട്ടുണ്ട്. ഒരു തിരിച്ചുവരവ് ഉണ്ടാവാം. ഇന്ന് അതില്ല. പോയവർ പോകട്ടെ. അവർ പോയ വഴിയെ പുതിയ സന്തോഷങ്ങൾ, പുതിയ ജീവിതം തുറന്ന് തരട്ടെ. മണൽതരികൾ തട്ടിത്തെറിപ്പിച്ചു തിരിച്ചു നടക്കുമ്പോൾ അയാളുടെ മുഖത്തെ സംശയങ്ങളില്ല. തികഞ്ഞ സംതൃപ്തി മാത്രം.
All rights reserved News Lvoers.

Share this on...