ശ്രീനിവാസൻ്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നടൻ ധ്യാൻ ശ്രീനിവാസൻ. പ്രാർത്ഥനയോടെ പ്രേക്ഷകർ.

in Uncategorized 1,816 views

സിനിമാപ്രേമികൾക്ക് എല്ലാവർക്കും പ്രിയപ്പെട്ട കുടുംബമാണ് നടനും സംവിധായകനും തിരക്കഥാകൃത്തും എല്ലാമായ ശ്രീനിവാസൻ്റെത്.സിനിമ കുടുംബം എന്നു തന്നെ ശ്രീനിവാസൻ്റെ കുടുംബത്തെ വിശേഷിപ്പിക്കാം. അച്ഛനും മക്കളും എല്ലാം ഒരുപോലെ സിനിമയിൽ ശോഭിച്ച് നിൽക്കുന്നവരാണ്. സെലിബ്രിറ്റികളെ കുറിച്ച് വ്യാ.ജ. വാർത്തകൾ വരുന്നത് പുതിയ സംഭവമൊന്നുമല്ല. അത്തരത്തിൽ അടിച്ചിറക്കുന്ന വാർത്തകളിൽ ഏറെയും ജീവിച്ചിരിക്കുന്നവർ മ.രി.ച്ചു എന്നുള്ള തരത്തിലായിരിക്കും. അത്തരത്തിൽ ജീവിച്ചിരിക്കെ താൻ മ.രി.ച്ചു.വെ.ന്ന. വാർത്ത കേൾക്കേണ്ട അവസ്ഥ നടനായ ശ്രീനിവാസനും ഉണ്ടായി.ചികിത്സയ്ക്കായി ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് മ.രി.ച്ചു.വെ.ന്ന് ചില ഓൺലൈൻ മാധ്യമങ്ങളും, സോഷ്യൽ മീഡിയ പേജുകളിലും വാർത്തകൾ വന്നത്.

കുറച്ച് നാളുകൾക്ക് മുൻപാണ് ആരോഗ്യപ്രശ്നങ്ങളാൽ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സകൾക്ക് ശേഷം അദ്ദേഹം സുഖം പ്രാപിച്ചു വരികയാണ് ഇപ്പോൾ. ശ്രീനിവാസനെ കുറിച്ച് വന്ന വ്യാജവാർത്തകളിൽ പ്രതിഷേധിച്ച് അദ്ദേഹത്തിൻ്റെ സിനിമ സുഹൃത്തുക്കളും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. അന്നൊന്നും മക്കളായ വിനീതോധ്യാനോ പ്രതികരിച്ചിരുന്നില്ല. അന്ന് വന്ന വ്യാ.ജ.വാ.ർ.ത്ത.ക.ൾ കേട്ടപ്പോഴുണ്ടായ തോന്നലിനെ കുറിച്ചും, അവയോട് എങ്ങനെ പ്രതികരിച്ചുവെന്നും നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ്, ശ്രീനിവാസൻ്റെ ഇളയ മകനും നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ.മ.ര.ണ. വാർത്ത വായിച്ച് ആ.ദ.രാ.ഞ്ജ.ലി.ക.ൾ അയച്ചവരോടെല്ലാം അച്ഛൻ ചത്തിട്ടില്ല. ച.ത്തി.ട്ട.യ.ച്ചാ.ൽ പോരെ എന്ന് ഞാൻ ചോദിച്ചതെന്നും, ധ്യാൻ വെളിപ്പെടുത്തി.

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നാണ് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് അവസാനം നെഞ്ചുവേദന ഉണ്ടാവുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആഞ്ചിയോഗ്രാമിൽ ധമനികളിലെ രക്തമൊഴുക്കിന് തടസമുള്ളതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് ശ്രീനിവാസന് ബൈപ്പാസ് സർജറി ചെയ്തത്.അച്ഛൻ ആശുപത്രിയിൽ ആയിരുന്നപ്പോഴും ഇത്തരം വാർത്തകൾ കേട്ട് ദുഃഖം രേഖപ്പെടുത്താൻ ചില സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ആ.ദ.രാ.ഞ്ജ.ലി.ക.ൾ. പറയാൻ വിളിച്ച അടുത്ത സുഹൃത്തുക്കളോട് അച്ഛൻ ചത്തിട്ടില്ല. ചത്തിട്ട് പോരെ ഇതെല്ലാമെന്ന് വളരെ ദേഷ്യത്തോടെ ചോദിച്ചിരുന്നു. അച്ഛനോടൊപ്പം നിൽക്കുമ്പോഴാണ് ഇത്തരം കോളുകളും മെസേജുകളും വരുന്നത്. അതുകൊണ്ട് തന്നെ ഞാൻ ഇതൊന്നും കാര്യമാക്കിയില്ല. വാർത്ത തെറ്റാണ് എനിക്കറിയാമല്ലോ.

പിന്നെ എന്തിനാണ് വിഷമിക്കുന്നത്. അതുകൊണ്ടാണ് പ്രതികരിക്കാതിരുന്നത്. അച്ഛൻ്റെ പേരിൽ മാത്രമല്ല മുൻപും ഒരുപാട് താരങ്ങളുടെ പേരിലും ഇത്തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. സലിം കുമാർ മ.രി.ച്ചെ.ന്ന്. എത്രയോ തവണ വാർത്ത വന്നു. പക്ഷേ അദ്ദേഹം അതിനോടൊന്നും പ്രതികരിക്കാനോ, കേസ് കൊടുക്കാനോ തയ്യാറായില്ല. അതിൻ്റെ ഒന്നും ആവശ്യമില്ല. ഇതിൽ പ്രത്യേകിച്ച് പുതുമയൊന്നും എനിക്ക് തോന്നിയിട്ടില്ല. പ്രതികരിക്കേണ്ട കാര്യമൊന്നുമില്ല. വീട്ടിൽ ആരും ഇതേക്കുറിച്ച് ഓർത്ത് വിഷമിച്ചിട്ടില്ല. മ.ര.ണ. വാർത്ത പ്രചരിക്കുന്ന സമയത്തൊക്കെ അച്ഛൻ ഭേദമായി വരികയായിരുന്നു. വീട്ടിൽ എല്ലാവരും അച്ഛനെ ശ്രദ്ധിക്കുക. നമുക്ക് അതാണ്ട് വലിയ കാര്യം. അച്ഛൻ എത്രയും വേഗം സുഖപ്പെടുക ,ആരോഗ്യനില മെച്ചപ്പെടുക എന്നതാണല്ലോ പ്രധാനം.അതിൽ മാത്രമേ എല്ലാവരും ശ്രദ്ധിച്ചിട്ടുള്ളൂ

അതുകൊണ്ടുതന്നെ വാർത്തകളോട് പ്രതികരിക്കാൻ പോയില്ല. അച്ഛൻ്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണ്. പഴയ സ്ഥിതിയിലെത്താൻ കുറച്ചു സമയം വേണ്ടിവരും. ഇപ്പോഴും അച്ഛൻ സംസാരിച്ചു പോലും തുടങ്ങിയിട്ടില്ല. പൂർണമായും ബേധപ്പെടാൻ കാലതാമസമെടുത്തേക്കും. കുറച്ചു മാസങ്ങൾ വേണ്ടിവരുമെന്നാണ് കരുതുന്നത്. ഇപ്പോൾ കുറവുണ്ട്. സ്ട്രോക്കിൻ്റെ ബുദ്ധിമുട്ടൊക്കെ മാറി വരണം. ധ്യാൻ പറയുന്നു.അതേസമയം ശ്രീനിവാസൻ പതിവുപോലെ നർമ്മം കലർത്തിയാണ് തൻ്റെ മ.ര.ണ.വാർത്ത വായിച്ചപ്പോൾ പ്രതികരിച്ചത് എന്നത് നേരത്തെ സുഹൃത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

ആളുകൾ സ്നേഹത്തോടെ തരുന്ന ഒന്നും പാഴാക്കേണ്ടെന്നാണ് ആ വാർത്ത കേട്ടപ്പോൾ അദ്ദേഹം പറഞ്ഞത് എന്ന് സുഹൃത്ത് കുറിച്ചു. ഇപ്പോഴും സംസാരിക്കാനോ എഴുന്നേറ്റു നിൽക്കാനോ കഴിയാത്ത സാഹചര്യത്തിലാണ് നടൻ ശ്രീനിവാസനുള്ളത്. അദ്ദേഹത്തിൻ്റെ ചില ചിത്രങ്ങളും സോഷ്യൽ മീഡിയ പേജുകളിലൂടെ പ്രചരിച്ചിരുന്നു. അദ്ദേഹം എത്രയും വേഗം പൂർണ്ണ ആരോഗ്യവാനായി പഴയതുപോലെ എല്ലാവരെയും ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും സ്ക്രീനിൽ നിറഞ്ഞു നിൽക്കാനും പ്രാർത്ഥിക്കുകയാണ് മലയാളികൾ ഓരോരുത്തരും.
All rights reserved News Lovers.

Share this on...