കല്യാണത്തിന് പോയ ഭാര്യ വീട്ടിലേക്ക് തിരിച്ചു വന്നപ്പോൾ വീട്ടിൽ കണ്ട കാഴ്ച . ഞെട്ടി പോവും.!!

in Story 15,268 views

സ്വന്തം ഭർത്താവിനെ കൊ,ന്ന രാ,ക്ഷ,സി ”

“ഇവളൊക്കെ മനുഷ്യജന്മം ആണോ ,ആ കുഞ്ഞിനെ പോലും ഓർത്തില്ലലോ അഴിഞ്ഞാട്ടക്കാരി ”
ഓരോ ജല്പനങ്ങളും കാതിൽ വന്നു അടിക്കുമ്പോഴും മീര ചിരിക്കുവാർന്നു; നീതി നിഷേധിക്കപ്പെട്ട ഒരുപാടു ജന്മങ്ങൾ തനിക്കു മുൻപും ഉണ്ടായിട്ടില്ലേ എന്ന ഭാവത്തിൽ കോടതി മുറിയിൽ വിചാരണ നടത്തിയപ്പോഴും അവൾ മൗനം പാലിച്ചു .ഈ ലോകത്തോട് തനിക്കൊന്നും പറയാനില്ല ,ആ വാശിയുണ്ടായിരുന്നു അവളുടെ കണ്ണുകൾക്ക് .പ്രായം ഏതാണ്ട് മുപ്പത്തിയഞ്ചു കഴിഞ്ഞുണ്ടാകും,പക്ഷെ ആ കണ്ണുകളിലെ നിസ്സംഗത ആരെയും തെല്ലൊന്നു അതിശയിപ്പിക്കും .ഈ സാധു സ്ത്രീക്ക് ഒരാളെ കൊല്ലാൻ കഴിയുമോ ,നൂറു നൂറു ചോദ്യങ്ങൾ ആർക്കും തോന്നാം .

അവസാനം കോടതി മുറിയിൽ ആർത്തുഅട്ടഹസിച്ചു അര്ഥമില്ലാതെ അവൾ എന്തൊക്കെയോ പുലമ്പി ,ഒരു പക്ഷെ അവളുടെ സംഗടങ്ങൾ ആകാം.ഭ്രാന്തി എന്നു മുദ്ര കുത്തി അവൾ ഇവിടെ എത്തിയിട്ടു ഇന്നേക്ക് ആഴ്ച ഒന്നു കഴിഞ്ഞു .
ഭ്രാന്തിനെ ചികില്സിക്കുന്ന ഡോക്ടർക്ക് അവളുടെ ഭൂതകാലം അറിയാൻ ആകാംഷ തോന്നി, ഞാൻ അവളുടെ കേസ് ഹിസ്റ്ററി നോക്കിയതും അത് കൊണ്ടാവും ;മാധ്യമങ്ങളിലെ സെൻസേഷണൽ ന്യൂസിലെ നായിക;അവളെക്കുറിച്ചു കൂടുതൽ അറിയാൻ ഞാൻ ഒരു ശ്രമം നടത്തി .

അവൾ മീര ,
ഒരു ഇടത്തരം വീട്ടിൽ ജനിച്ചു വളർത്തപ്പെട്ടവൾ ,അച്ഛനും അമ്മയും സ്കൂൾ ടീച്ചർമാർ ,ഒരു അനിയൻ ഉള്ളത് കോളേജിലോ മറ്റോ പഠിക്കുന്നു ,ജാതകദോഷത്തിന്റെ പേരിൽ നേരത്തെ തന്നെ അവളുടെ വിവാഹം വീട്ടുകാർ നടത്തി ,അവളെക്കാളും ഏറെ പ്രായകൂടുതൽ ഉണ്ടായിരുന്ന ഒരാളുമായിട്ടു ,അയാളും ഒരു സ്കൂൾ മാഷായിരുന്നു .പന്ത്രണ്ടു വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ സ്വന്തം മകളെയും ഭർത്താവിനെയും വലിച്ചെറിഞ്ഞു കാമുകനോടൊപ്പം രതിസുഖം തേടി പോയെന്നും ,അതറിഞ്ഞു ചോദ്യം ചെയ്ത ഭർത്താവിനെ ദാരുണമായി അവൾ വെട്ടി കൊന്നെന്നുമാണ് അവള്കെതിരെ ആരോപിക്കപ്പെട്ട കുറ്റം .

വിചാരണവേളയിൽ അസ്വാഭാവികമായ അവളുടെ പെരുമാറ്റം കണ്ട ജഡ്ജി അവളെ മനോരോഗ ചികിത്സാലയത്തിലേക്കു അയക്കാൻ നിർദേശിച്ചു .

അങ്ങനെ അവൾ ഈ ആശുപത്രിയിൽ എത്തി .

എന്നാൽ അവളൊരു തെറ്റുകാരിയാണെന്നു വിശ്വസിക്കാൻ എന്റെ മനസ്സു ഒരുക്കമല്ലായിരുന്നു . സമൂഹത്തിലെ ഭ്രാന്ത് പിടിച്ച പല ചെന്നായ്കൾക്കും പകരം ശിക്ഷിക്കപ്പെടുന്നത് ഇതു പോലെയുള്ള ആട്ടിൻകുട്ടികൾ ആണെന്ന സത്യം എന്നെ കൂടുതൽ ചിന്താധീനയാക്കി .എന്റെ വര്ഷങ്ങളോളമുള്ള സേവനത്തിനിടയിൽ ഇതു ആദ്യമൊന്നുമല്ല ,ഓരോ രോഗിയും വരുന്നതും പോകുന്നതും .

ചിലരോട് നമുക്കു ഒരു ആത്മബന്ധം തോന്നും ,അവളോടും എനിക്ക് അങ്ങനെ തോന്നി .വരും ദിവസങ്ങളിൽ മീരയുമായി കൂടുതൽ സംസാരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഞാൻ .അവളുടെ നീണ്ട മൗനം എന്നെ കുഴപ്പത്തിലാക്കി . എങ്കിലും എന്നെ ഒരു കൂടെപ്പിറപ്പിനെ പോലെ കണ്ടത് കൊണ്ടാവണം ഒരു ദിവസം ,
“ചേച്ചി ”

എന്റെ കണ്ണുകളിലേക്കു നോക്കി അവൾ തുടർന്നു;
“ആർത്തിരമ്പിയ കടല് പോലെയായിരുന്നു കഴിഞ്ഞ കുറെ മാസങ്ങളായി മനസ്സ്”
“ചങ്ങലകൾ കൊണ്ട് ബന്ധിച്ച ജീവിതത്തിൽ നിന്നും രക്ഷപെട്ടല്ലോ ,ആശ്വാസം ”.

“ഓർമ്മകൾ ചിലപ്പോ നെഞ്ച് കുത്തി തുളക്കുന്ന സങ്കടം കൊണ്ട് തരും ;
മറക്കാനായിട്ടു പറ്റുന്നില്ല ഒന്നും ; വിധിയായിരുന്നോ അറിയില്ല ”;
“ആരോടെങ്കിലും പറഞ്ഞു ഒന്നു ചങ്കു പൊട്ടി കരയാൻ തോന്നിയിട്ടു നാള് കുറച്ചായി ”
ഞാൻ അവളെ ആകാംഷയോടെ നോക്കി ,

മീര തുടർന്നു ;
“ഞാനാ അയാളെ കൊന്നേ ,വെട്ടി ,വെട്ടി ഞാൻ അയാളെ കൊന്നു ,എന്റെ കലി അടങ്ങുവോളം ”
“എനിക്ക് തെല്ലും സംഗടമില്ല ”

ഒരു ഭ്രാന്തിയെ കണക്കു അവൾ അതു പറയുമ്പോൾ മനസ്സ് പിടഞ്ഞിട്ടാവണം കണ്ണുനീർ ധാരധാരയായി ഒഴുകി
“എന്തിനാ കുട്ടി നീ അയാളെ ” ചോദ്യം മുഴുമിപ്പിക്കുന്നതുനു മുൻപ്

“ഹൈസ്കൂൾ മാഷായിരുന്നു അയാൾ ,സ്നേഹസമ്പൂർണമായ ദാമ്പത്യമായിരുന്നു ഞങ്ങളുടേതു ,നല്ല വാക്ചാതുര്യതയും ആരെയും വശീകരിക്കുന്ന പുറംഭാവോം അയാളെ എല്ലാവർക്കും സ്വീകാര്യനാക്കിയിരുന്നു ;അയാളുടെ ഭാര്യ എന്നു ഞാൻ അഹങ്ഗരിച്ച നാളുകൾ , ഞങ്ങൾക്കൊരു കുഞ്ഞു പിറന്നു

“ആരതി ”
ഞങ്ങൾടെ പൊന്നോമനയായി അവൾ വളർന്നു ; എപ്പോഴും അച്ഛനെക്കുറിച്ചു വാ തോരാതെ പറയുമായിരുന്നു എന്റെ മോൾ ;
“മൈസെൽഫ് ആരതി ശ്രീകുമാർ ”
ശ്രീയും അവളെ അതു പോലെ സ്നേഹിച്ചിരുന്നു;

അഭിമാനത്തോടെ അവളതു പറയുമ്പോൾ ,എന്നെ നോക്കി ഒരു ചിരിയുണ്ട് ,അപ്പോഴേക്കും ഞാൻ
“ശരി,അച്ഛയുടെ മോള് തന്നെ ”
അവളുടെ മുൻപിൽ പിണക്കം അഭിനയിച്ചു തിരിഞ്ഞു നടക്കുമ്പോൾ ഓടി വന്നു ഒരു കെട്ടി പിടി ഉണ്ട്, “ഐ ലവ് യു ‘അമ്മ ടൂ ”

എന്നിട്ടു എന്റെ കണ്ണിൽ തുരു തുരെ ഉമ്മ വെച്ചു എന്നെ ചിരിപ്പിക്കുമായിരുന്നു അവള് ,കാലങ്ങൾ വേഗത്തിൽ കടന്നു പോയി വയസ്സ് പതിനൊന്നു ആയെങ്കിലും മനസ്സു ഇപ്പോഴും ഒന്നാം ക്ലാസ്സിലെന്നു അവളെ ദേഷ്യം പിടിപ്പിക്കാനായി ഞാൻ പറയുമായിരുന്നു ,

ശ്രീകുമാർ ,പേരെടുത്ത കണക്കു മാഷായിരുന്നു സ്കൂളില്,സഹപ്രവർത്തകർക്കും രക്ഷകർത്തക്കൾക്കും വിശ്വസ്തൻ ; അതു കൊണ്ട് അയാൾക്കു ഒരുപാടു വീടുകളിൽ ടൂഷൻ പഠിപ്പിക്കലും ഉണ്ടായിരിന്നു ,അതൊക്കെ കഴിഞ്ഞു വീടെത്തുമ്പോഴേക്കും നേരം രാത്രിയാകും ;
ഡിഗ്രി വരെ പഠിച്ച എനിക്ക് ഒരു ആരാധ്യ പുരുഷനായിരുന്നു അയാൾ അന്ന് ;കണക്കിന്റെ എബിസിഡി അറിഞ്ഞൂടാത്ത എന്റെ മുൻപിൽ ഒരു എവറെസ്റ് എന്നൊക്കെ പറയാം ;

അയാളും മോളും പോയാൽ പിന്നെ, അലക്കലും വീട് അടിച്ചു വാരലും ഒക്കെയായിട്ടു ഞാനും കൂടും ;
അന്ന് പതിവില്ലാതെ ,ശ്രീ ടെ മുറി അടിച്ചു വാരുകയായിരുന്നു,ഒഫീഷ്യൽ കാര്യങ്ങൾക്കായിട്ടായിരുന്നു അയാളത് ഉപയോഗിച്ചിരുന്നത് ,ബെഡ്റൂമിൽ നമ്മുടെ മാത്രം ലോകം മതി മീര ,അവിടേക്കു സ്കൂളും തിരക്കുകളും വേണ്ടെന്നായിരുന്നു എപ്പോഴും പറയാറ് ;

അധികമൊന്നും ശ്രീയുടെ മുറിയിൽ ഞാൻ കയറാറില്ല , എന്നിട്ടും അന്ന്
മേശയിൽ കുറെ ബുക്കുകൾ വാരി വലിച്ചിട്ടുണ്ട് ,
അതൊക്കെ അടുക്കാനായി നോക്കിയപ്പോൾ ,അതിനിടയിൽ നിന്നും , ഒരു പെൺകുട്ടിയുടെ ഫോട്ടോ കണ്ണിൽ പെട്ടു, തീർത്തും നഗ്നമായ അവസ്ഥയിൽ ;ഏകദേശം എന്റെ മോളുടെ പ്രായം കാണും
ഒന്നിന് പുറകെ ഒന്നായി ഒരുപാടു പേരുടെ ;

ഇതൊക്കെ ശ്രീയുടെ കൈയിൽ എങ്ങനെ , ആകെ വെപ്രാളം പിടിച്ചു ആ ദിവസം ;
മനസ്സിൽ സൂക്ഷിച്ചിരുന്ന വിഗ്രഹം ഉടയുന്നത് സഹിക്കാനാവുമായിരുന്നില്ല ;
ജോലിത്തിരക്കുകൾ ഉണ്ടെന്നും പറഞ്ഞു ഒരുപാടു സമയം രാത്രി ശ്രീ ആ മുറിയിൽ ചിലവിടാറുണ്ടായിരുന്നു ”
ആ ഫോട്ടോകൾ ആരുടേതായിരുക്കും എന്ന ചിന്ത എന്നെ വല്ലാതെ അലട്ടിയിരുന്നു ;

“അയാൾ പഠിപ്പിക്കുന്ന കുട്ടികൾ ,ടൂഷൻ എടുക്കുന്ന കുട്ടികൾ ,ആരുടേതു വേണേലും ആകാം ”
“ദേഹം ഒന്നടങ്കം തളർന്ന അവസ്ഥയിൽ ആയിരുന്നു ഞാൻ ;
പതിവ് പോലെ ,അയാൾ എത്തി ,
അത്താഴം വിളമ്പുമ്പോൾ ,

“എന്താ മീര ,മുഖത്തു കടന്നല് കുത്തിയ പോലെ തനിക്കു ഒരു സന്തോഷമില്ലല്ലോ ”
“ഒന്നുമില്ല ശ്രീയേട്ടാ ”ഇതും പറഞ്ഞു മുറിയിലേക്ക് നടക്കുമ്പോഴും മനസ്സു വിങ്ങിപൊട്ടുവാർന്നു ;
പിന്നങ്ങോട്ട് രാത്രികളിൽ ,
“അയാൾ തൊടുമ്പോഴൊക്കെ അറക്കുന്ന പോലെയായിരുന്നു എനിക്ക്,
കണ്ടതൊരു ദുർസ്വാപ്പ്നം പോലെ മറക്കാൻ ശ്രമിച്ചു ;

ദിവസങ്ങൾക്കു ശേഷം ,ആഴ്ചയവസാനം പതിവിനു വിപരീതമായി
“മീര ,ഇന്ന് ടൂഷൻ ഇവിടെ വീട്ടിൽ വച്ചാണ് ”
ഞാനൊന്നും പറഞ്ഞില്ല ;
വൈകുന്നേരം ;
കാളിങ് ബെൽ കേട്ടു ഞാൻ വാതിൽ തുറക്കുമ്പോൾ
“നല്ല വെളുത്തു മെലിഞ്ഞ ഒരു പെൺകുട്ടി ”

“സർ ഇല്ലേ ”
“എവിടെയോ കണ്ടു മറന്ന പോലെ ”അതെ ആ ഫോട്ടോകളിൽ ഒന്നിൽ ഞാൻ കണ്ട മുഖം ;
അവൾ ചിരിച്ചോണ്ട് അകത്തേക്കു കയറി ;
എന്നോടായി
“മാഡം, ഞാൻ അർച്ചന ,സർ ന്റെ ക്ലാസ്സിൽ ആണ് ” ആ സമയം ദേഹത്തൂടെ ഒരു മിന്നൽപിണർ കടന്നു പോയി;
പുറത്തേക്കു ഒന്നും ഇറങ്ങാറില്ല അല്ലെ”

“സ്കൂളില് ഫങ്ക്ഷന് ഒന്നും കാണാറില്ല ”
ഞാൻ ഒരു ചിരി വരുത്തി ,അപ്പോഴേക്കും അവൾ
ചോദിച്ചപ്പോ സർ പറഞ്ഞു “മാഡത്തിന് അതിൽ ഒന്നും താല്പര്യമില്ലാന്നു”
“എന്റെ ഈശ്വരാ,ഫങ്ക്ഷൻ ഒക്കെ വെറുതെ ആഭാസത്തരം ആണെന്നും എന്റെ മീര വരണ്ടാന്നും പറഞ്ഞ മനുഷ്യൻ ” “സർ ,റൂമിൽ ഉണ്ടല്ലോ അല്ലെ ”

വളരെ അധികാരപൂർവം അവൾ സംസാരിച്ചത് കണ്ടിട്ടു ഞാൻ അതിശയിച്ചു ;
“ഉള്ളിൽ തീമഴയായിരുന്നു ”
ചായയുമായി ശ്രീ യുടെ മുറിയിൽ പോയതായിരുന്നു ,

ശ്രീ അവൾക്കു കണക്കു പഠിപ്പിക്കുന്നു
“ഈശ്വരാ വിചാരിച്ച പോലെ ഒന്നും ഇല്ല, ഒരു ആശ്വാസത്തോടെ തിരിഞ്ഞു നടന്നു”പെട്ടെന്നു
ഇടിത്തീ പോലെ ആ വാക്കുകൾ
അവൾ ശ്രീയോടായി,
“സർ, ,ഇവർക്കു ഒരു മാനേഴ്സും ഇല്ലാലോ , ചായ കൊണ്ട് വരുമ്പോൾ ഒന്നു നോക്ക് ചെയ്യണ്ടേ അറ്റ്ലീസ്റ്റ് ,അല്ലെങ്കിൽ നമ്മള് പെട്ടേനെ ”

“അവളെ , പച്ചക്കു കത്തിക്കാനുള്ള ദേഷ്യം മനസിൽ തോന്നിയെങ്കിലും ,ഞാൻ തിരിഞ്ഞു നടന്നു ” എന്റെ ആരതിയുടെ പ്രായം കാണും അവൾക്കു ഏറിയാൽ ഒരു പതിമൂന്നു വയസ്സ് ,ആ കുട്ടിയുടെ ചെറിയ വായിലെ വാക്കുകളെക്കാളും മിണ്ടാതെയിരുന്നു അതു കേട്ട ശ്രീയുടെ മൗനം എന്നെ പൊള്ളിച്ചു;

ടൂഷൻ കഴിഞ്ഞു ശ്രീ മുറിയിൽ വരുമ്പോൾ ,കാരണമില്ലാതെ ഞാൻ ദേഷ്യപ്പെട്ടു ,അവസാനം
“മകളോളം പ്രായമുള്ള പെൺകുട്ടികളെ നിങ്ങൾ ,ഒരു മാഷ് എന്ന് വിളിക്കാൻ നിങ്ങൾക്കു എന്ത് യോഗ്യതയുണ്ട്, തന്നെ പോലെ ഒരു ഫ്രോഡ് ഒന്നും ജീവിക്കാൻ പാടില്ലാന്നു വരെ വിളിച്ചു കൂകി”
അപ്പോഴേക്കും അതു വരെ കണ്ടിരുന്ന ശ്രീയുടെ ഭാവം മാറി ;

“അതെ ,നീ കാണുന്നതില്മ് അപ്പുറമാണ് ഞാൻ ,ഇതു വല്ലോരോടും പറഞ്ഞു എന്നെ നാണം കെടുത്താൻ നോക്കിയാൽ നീയും നിന്റെ മോളും അതോടെ തീരും പറഞ്ഞേക്കാം ”

“ശ്രീ ”അറിയാതെ വിളിച്ചു പോയി ഞാൻ , അയാളിൽ ഞാൻ അന്ന് ആദ്യമായി ഒരു വന്യ ഭാവം കണ്ടു ,
മരിക്കാൻ ഭയമില്ലായിരുന്നു ,പക്ഷെ അച്ഛനെന്നും പറഞ്ഞു നടക്കുന്ന എന്റെ ആരതി കുട്ടി അവളിതു അറിയുന്ന നിമിഷം “അവൾ അച്ഛനെന്നു വിളിക്കുന്നത് നീലച്ചിത്രങ്ങളിൽ ഉന്മാദം പൂണ്ടു നടക്കുന്ന ,അവളോളം പ്രായമുള്ള പെൺകുട്ടികുൾടെ മാനം നശിപ്പിക്കുന്ന ഒരു വൃത്തികെട്ടവനെ ആണെന്നു അറിഞ്ഞാൽ ”

ഉപദേശം കൊണ്ടോ നല്ല വർത്തമാനം കൊണ്ടും അയാളെ മാറ്റാൻ കഴിയില്ലെന്ന് എനിക്ക് മനസിലായി ,കാരണം ഒരുപാടു മുഖങ്ങൾ ഉള്ള ചെന്നായ ആയിരുന്നു അയാൾ “സ്വന്തം ഭാര്യയെ , മകളെ പോലും തള്ളി പറയാൻ മനസ്സൊരുക്കം ഉള്ളവൻ ”
അയാളുടെ കൈയിൽ നിന്നും എങ്ങനെ ഞാൻ ആ കുട്ടികളെ രക്ഷപ്പെടുത്തും , വളർന്നു വരുന്ന ആ കുരുന്നുകളെ നീലച്ചിത്രങ്ങൾ കാട്ടിയും പല രീതിയിൽ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ഒക്കെയാവും അയാൾ;
ഓർത്തപ്പോൾ തല പെരുക്കുന്ന പോലെ ആയിരുന്നു ;

പിന്നെയും ആഴ്ചകളും മാസങ്ങളും കടന്നു പോയി ;ഒന്നും ചെയ്യാൻ ആകാതെ ഞാനും ;
അന്നൊരു കല്യാണമുണ്ടായിരുന്നു ,ചിറ്റയുടെ മകന്റെ ,
അകലെ ആയതു കൊണ്ടും ,ലീവ് എടുക്കാൻ പറ്റില്ലെന്നും ഒക്കെ പറഞ്ഞു ശ്രീ ഒഴിഞ്ഞു മാറിയത് കൊണ്ട് ,
മോളെയും കൂട്ടിയായിരുന്നു പോയത് ;

വഴിയിൽ വെച്ചു ആരതിക്കു സുഖമില്ലാതെ ആയി ,അവളെയും കൂട്ടി ഞാൻ അടുത്തുള്ള ഹോസ്പിറ്റലിലേക്ക് പോയി ;
മോളെ അവിടെ അഡ്മിറ്റ് ചെയ്തു ,അത്യവശ്യ സാധനങ്ങൾ എടുക്കാൻ വീട്ടിലേക്കു വന്നതായിരുന്നു അന്നേ ദിവസം ;
വാതിൽ പതിയെ ചാരി വച്ചിട്ടുണ്ടെങ്കിലും താഴിട്ടിട്ടില്ല,
ആരുടെയോക്കൊയോ കരച്ചില് കേൾക്കുന്നുണ്ടായിരുന്നു പതിഞ്ഞ ശബ്ദത്തിൽ,ഒപ്പം അട്ടഹസിക്കുമ്പോലെ ,അതെ ശ്രീയുടെ ശബ്ദം , മുകളിലെ ശ്രീയുടെ മുറിയിലേക്ക് ഓടുകയായിരുന്നു ഞാൻ ;ജനാല വഴി കണ്ട ആ കാഴ്ചയിൽ എന്റെ ബോധം മറഞ്ഞു;

“അർദ്ധ നഗ്നയാക്കപ്പെട്ട അവസ്ഥയിൽ രണ്ടു പെൺകുട്ടികൾ ,സ്കൂൾ കുട്ടികൾ ,ശ്രീ പഠിപ്പിക്കുന്ന വർ ആയിരിക്കും ,
ശ്രീ അവരെ ബലപ്രയോഗത്തോടെ വരുതിയിൽ ആക്കുവാൻ ശ്രമിക്കുന്നു ,മദ്യം കുടിപ്പിക്കാൻ നിര്ബന്ധിപ്പിക്കുന്നു; ആ കുട്ടികളെ അയാൾ കൊല്ലാകൊല ചെയ്യുന്നതു നോക്കി നിൽക്കാൻ കഴിയുമായിരുന്നില്ല ,എന്റെ മോൾക്ക് നാളെ ഇങ്ങനെ ഒരു അവസ്ഥ വന്നാ ഞാൻ നോക്കി നിൽക്കുവോ ,
സമയം വൈകുന്തോറും അപകടം ആണെന്നു എനിക്ക് തോന്നി ,

അടുക്കളയിൽ നിന്നും വാക്കത്തിയും എടുത്തു ശരവേഗത്തിൽ ഞാൻ വാതിലിൽ മുട്ടി ,
വീണ്ടും വീണ്ടും തകൃതിയായി മുട്ടിയത് കൊണ്ടാവാം ,അയാൾ വാതിൽ തുറന്നു ;
ഒരു നിമിഷം ഞാൻ പകച്ചു എങ്കിലും , ആ കുട്ടികളെ മുറിക്കു പുറത്താക്കി , വാതിൽ അടച്ചു ,ഒരു കൂസലുമില്ലാതെ അയാൾ എന്നെ തല്ലാൻ നോക്കി. കൈയിൽ ഇരുന്ന വാക്കത്തി ഞാൻ അയാൾക്കു നേരെ വീശി , പിന്നെ എപ്പോഴോ ആ മല്പിടിത്തത്തിനിടയിൽ അയാൾക്ക് വെ,ട്ടേ,റ്റു;

നിലത്തു ചോരയിൽ കുളിച്ചു കിടന്ന അയാളെ വീണ്ടും ഞാൻ വെട്ടി , ഒരു സഹതാപവും തോന്നിയില്ല ,എന്നോട് ചെയ്ത ചതിക്ക് ,പാവപെട്ട കുട്ടികളെ നശിപ്പിച്ചതിന് ,,
അയാളെ കൊന്നു ;
പക്ഷെ അയാൾ അതി ബുദ്ധിമാൻ ആയിരുന്നു , ഞാൻ ആരോടെങ്കിലും അയാളുടെ ചെറ്റത്തരങ്ങൾ പറയുമെന്നു വിചാരിച്ചു എല്ലാവരോടും ഞാൻ ഒരു ദുര്നടപ്പുകാരിയാന്നെന്നു അതിനോടകം വരുത്തിയിരുന്നു ;

അതറിയാൻ , അയാളുടെ ആ ചതി അറിയാൻ വൈകിപ്പോയി ;
അത് കൊണ്ട് തന്നെ അയാളെ ഞാൻ കൊന്നതിനു പലരും പല കഥകളും പറഞ്ഞു ;
അതിലൊന്നാണി അവിഹിതം ,
അയാളുടെ വീട്ടുകാർ എനിക്ക് എതിരെ കേസ് കൊടുത്തു ,എന്റെ മോളും വീട്ടുകാരും എല്ലാം എന്നെ തള്ളി പറഞ്ഞു ;
കോടതിയിൽ എന്റെ മാനത്തിനു പുല്ലു വിലയിട്ടു വക്കിലന്മാർ ചോദ്യശരങ്ങൾ എറിഞ്ഞപ്പോൾ സഹിക്ക വയ്യാതെ ഞാൻ നിലവിളിച്ചു ,കരഞ്ഞു

എല്ലാവരും കൂടെ എന്നെ ഇവിടെ വരെ എത്തിച്ചു ; ഇപ്പോ ഒരു ആശ്വാസമുണ്ട് ;ആരോടും പറയാതെ കൊണ്ടു നടന്ന സംഗടങ്ങൾ മഴ ആയി പെയ്തിറങ്ങിയപ്പോൾ , ഉള്ളു തണുത്ത പോലെ ,
അവളെ ആശ്വസിപ്പിക്കാൻ എനിക്ക് വാക്കുകൾ ഇല്ലായിരുന്നു ; എല്ലാവരും ദുര്നടപ്പുകാരിയാക്കിയ ,ഭർത്താവിനെ കൊന്നവൾ എന്നു പറഞ്ഞു ശപിക്കുമ്പോഴും,ഉള്ളിന്റെ ഉള്ളിൽ അവൾ അനുഭവിച്ച സംഗടക്കടലിന്റെ ആഴം ആർകെങ്കിലും അറിയുമോ ; ഇതു പോലെ എത്രയോ പേർ ജയിലിലെ ഇരുമ്പഴിക്കുള്ളിൽ നീതി കിട്ടാതെ …

“അവൾ ചെയ്തത് ശരിയാർന്നോ, അയാളെ നിയമത്തിനു മുൻപിൽ ,അല്ലെങ്കിൽ നേർ വഴിക്കു നടത്താൻ അവസരങ്ങൾ ഉണ്ടായിരുന്നില്ലേ എന്നു നാളെ ഇതറിയുമ്പോൾ സമൂഹം ചോദിച്ചേക്കാം , എന്തിനു രക്ഷപെടുത്തണം ഇവനെയൊക്കെ ,കാമം തലയ്ക്കു പിടിച്ച പേപ്പട്ടികളെ കൊല്ലണ്ടേ ,വേറെ എന്ത് നിവൃത്തി ,അല്ലെങ്കിൽ നാളെ ജയിലറകളിൽ കിടന്നു തടിച്ചു കൊഴുത്തുരുണ്ടു നിയമത്തെ നോക്കി പല്ലിളിച്ചു കാണിക്കും ഈ ദുഷ്ട്ടന്മാർ ”

Share this on...