ഒടുവിൽ മ.രി.ച്ച്. ഒരു വർഷം ആകാൻ ഒരു മാസം മാത്രം ബാക്കി നിൽക്കുമ്പോൾ വിസ്മയയ്ക്ക് നീതി ലഭിച്ചു. ആ.ത്മ.ഹ.ത്യ.യിലൂടെ സ്വന്തം ഭർത്താവിൻ്റെ പീ.ഡ.ന.ത്തി.ൽ നിന്നും രക്ഷപ്പെട്ട വിസ്മയ ആ മ.ര.ണ.ത്തി.ലൂടെ തന്നെ ഭർത്താവ് കിരണിനെ ശിക്ഷിച്ചിരിക്കുകയാണ്. പത്ത് വർഷം തടവും പിഴയുമാണ് കിരണിന് ലഭിച്ചത്. സർക്കാർ ഉദ്യോഗസ്ഥൻ എന്നതിൽ അഹങ്കരിച്ചിരുന്ന കിരൺ തനിക്ക് ഇനിയും നല്ല സ്ത്രീ.ധ.നം കിട്ടിയേനെ എന്ന് പറഞ്ഞാണ് വിസ്മയയെ പീ.ഡി.പ്പി.ച്ച.ത്. .മ.രി.ക്കു.മ്പോൾ ദുസ്സഹമായ ജീവിതം അവസാനിപ്പിക്കണമെന്ന് മാത്രമേ വിസ്മയ ഓർത്തു കാണു. അല്ലെങ്കിൽ അവൾ പൊരുതിയേനെ. ഭർത്താവിനെ ഏറെ ഇഷ്ടപ്പെട്ടിരുന്ന വിസ്മയ അവനെതിരെ പരാതി നൽകാൻ ഒരുങ്ങിയപ്പോൾ തടഞ്ഞിരുന്നു.
പഠിച്ചു നേടിയ ജോലിയല്ലേ അച്ഛാ, അത് നമ്മളായി കളയണ്ട എന്നായിരുന്നു വിസ്മയ അച്ഛനോട് അപേക്ഷിച്ചത്. എന്നാൽ ഒടുവിൽ വിസ്മയയുടെ മ.ര.ണ.ത്തി.ന് പിന്നാലെ കിരൺ അഹങ്കാരത്തോടെ കൊണ്ടുനടന്ന ജോലിയും നഷ്ടമായി. അതേസമയം ഇപ്പോൾ വൈറലാകുന്നത് അറംപറ്റിയ വിസ്മയയുടെ അമ്മയുടെ വാക്കുകളാണ്. മകളോട് മ.രി.ക്കു.ന്ന.തി.ൻ്റെ തലേദിവസം അമ്മ സജിത ചോദിച്ച ഒരു ചോദ്യം ആണ് ഇപ്പോൾ സത്യമായി ഭവിച്ചത്. സജിതയുടെ ഒരു ചോദ്യത്തിന് ശേഷം കിരൺ പിന്നെ ജോലിക്ക് പോയിട്ടേയില്ല. വിസ്മയ ജീ.വ.നൊ.ടു.ക്കു.ന്നതിൻ്റെ തലേന്ന് അമ്മ സജിതയുമായി ഫോണിൽ സംസാരിക്കുമ്പോഴാണ് വിശേഷങ്ങൾ പറയുന്നതിനിടയിൽ സജിത മകളോട് ചോദിച്ചു. ഇന്ന് കിരണിന് പോകണ്ടേ എന്ന്.
ഇന്നു പോകണ്ട,നാളെയും പോകേണ്ടായിരിക്കും എന്നു പറഞ്ഞപ്പോഴാണ് അതെന്താ ഒരിക്കലും പോകണ്ടേ എന്ന് സജിത തിരിച്ചു ചോദിച്ചത്. ഇതിന് അടുത്ത ദിവസം പുലർച്ചെ വിസ്മയ ജീ.വ.നൊ.ടു.ക്കു.ക.യും കിരൺകുമാർ അറസ്റ്റിലാവുകയും ചെയ്തു. പിന്നീട് ജയിലിൽ കഴിയവേ സർവീസിൽനിന്ന് പിരിച്ചുവിട്ടു. എന്നാൽ കോടതി വെറുതെ വിട്ടിരുന്നെങ്കിൽ കിരണിന് അപ്പീലിലൂടെ ജോലിയിൽ കയറാമായിരുന്നു. ഇപ്പോൾ കോടതി കു.റ്റ.ക്കാ.രാ.ണെന്ന് കണ്ടെത്തിയതോടെ ജോലി പ്രവേശിക്കുന്നതിനുള്ള സാധ്യത എന്നന്നേയ്ക്കുമായി അടഞ്ഞു. ഇനിയും പിഎസ് സി എഴുതാം എങ്കിലും ക്രി.മി.ന.ൽ. കേസ് ഉള്ളതിനാൽ ജോലി ലഭിക്കില്ല. കിരൺ ശി.ക്ഷ. കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ 41 വയസ്സ് ആകും. ജനറൽ വിഭാഗത്തിൽ ഉള്ളതിനാൽ 36 വയസ്സാണ് കിരണിന് പി എസ് സി എഴുതാനുള്ള പ്രായപരിധി.
All rights reserved News Lovers.