സംഭവിച്ചതറിഞ്ഞ് നടുങ്ങി ഒരു നാട്! ഇനി എനിക്കാരുണ്ടെന്ന് നിലവിളിച്ച് ഭര്‍ത്താവ്! നഷ്ടപെട്ടത് 4 പേരെ!

in News 2,146 views

നൊന്തു പ്രസവിച്ച മക്കൾക്ക് ഒരു പോറൽ പോലും ഏൽക്കുന്നത് അമ്മമാർ സഹിക്കില്ല. എന്നാൽ ഏഴുവയസ്സുള്ള സ്വന്തം മകനെയും കൂട്ടി ജീ,വ,,നൊ,ടു,ക്കി,യ ഒരു അമ്മയുടെ മ,ര,ണ,കാരണം അറിഞ്ഞാണ് ഇപ്പോൾ ഒരു നാടാകെ വേദനിക്കുന്നത്. ഇടുക്കി ഉപ്പുതറ കൈതപ്പ ലാൽ സ്വദേശിനിയും, ആലക്കോട് സർവീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജരുമായ 28കാരി ലിജ, മകൻ 7 വയസ്സുകാരൻ ബെൻ്റോ എന്നിവരാണ് ഇന്ന് രാവിലെ കിണറ്റിൽ ചാടി ജീവൻ വെ,ടി,ഞ്ഞത്. തിടനാട് കുമ്പൻ പറമ്പിൽ ടോം ജോർജിൻ്റെ ഭാര്യയാണ് ലിജ. മൂന്നാമത്തെ പ്രസവത്തിനായാണ് കൈതപ്പലാലിനടുത്തുള്ള ലിജ ചീന്തലാറി ലെ സ്വന്തം വീട്ടിൽ എത്തിയത്.

എന്നാൽ പ്രസവിച്ച് കഴിഞ്ഞ് ഇരുപത്തിയെട്ടാം ദിവസം കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മ,രി,ച്ചു. മിനിഞ്ഞാന്ന് വൈകുന്നേരം മുലപ്പാൽ കൊടുക്കുമ്പോൾ കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെയായിരുന്നു കുഞ്ഞിൻ്റെ സംസ്കാര ചടങ്ങുകൾ നടന്നത്. ആറ്റുനോറ്റുണ്ടായ നവജാതശിശു മ,രി,ച്ച,തിൽ ലിജ കടുത്ത മാനസിക വിഷമത്തിലായിരുന്നു.ലിജയുടെ മൂത്ത കുട്ടി ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് രണ്ടുവർഷം മുമ്പ് മ,രി,ച്ചി,രു,ന്നു. രണ്ടാമത്തെ കുട്ടിയാണ് ബെൻ.

ഇന്നു രാവിലെ ബന്ധുക്കളെല്ലാം പള്ളിയിൽ പോയ സമയത്ത് ലിജയും മകനും മാത്രമായിരുന്നു വീട്ടിൽ. പള്ളിയിൽ നിന്ന് മടങ്ങിയെത്തിയ ബന്ധുക്കൾ വീട്ടിൽ ലിജയെയും മകനെയും കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് വീട്ടിലെ കിണറ്റിൽ രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തിയത്. തുടർന്ന് അഗ്നിരക്ഷാസേന എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. രണ്ടുമക്കളെയും മ,ര,ണം കവർന്ന സങ്കടം താങ്ങാനാകാതെ ആണ് ലിജ ഇത്തരമൊരു കടുംകൈ ചെയ്യുന്നതിലേക്ക് എത്തിയത്.

Share this on...