പണത്തിന്റെ അഹങ്കാരം കയറി ഭർത്താവിന്റെ ഉമ്മയെ വൃദ്ധസദനത്തിൽ ആക്കിയ പെണ്ണിന് പടച്ചവൻ കൊടുത്ത ശിക്ഷ

in Story 185 views

ദുബായിലെ തിരക്ക് പിടിച്ചൊരു സോഫ്റ്റ്‌വെയർ കമ്പനി……
ഫോണിന്റെ നിൽക്കാതെയുള്ള റിംഗ് ട്യൂൺ കേട്ടാണ് അവൻ ഫയലുകളിൽ നിന്നും തലയുയർത്തിയത്…. ഷെമിയാണല്ലോ…… !!!??അവളെന്താ ഈ സമയത്ത് അവിടെ സൽക്കാരം പൊടി പൊടിക്കുമ്പോൾ …. !!??നിസാറിക്കാ…. !!!!????

ഫോൺ എടുത്ത പാടെ അവളുടെ ഗർജനം കേട്ട് അവൻ തെല്ലൊന്ന്‌ നടുങ്ങി….

ഈയിടെയായി പലപ്പോഴും അവളുടെ ശബ്ദം ഉയരുന്നുണ്ടെങ്കിളും ഇതാദ്യമായാണ് ഇത്രയും പൗരുഷം…….

എന്താ ഷെമി… സൽക്കാരം കഴിഞ്ഞോ…. എങ്ങനെയുണ്ടായിരുന്നു…. ??എല്ലാവരും പോയോ… ??

എല്ലാം നിങ്ങളുടെ ആ നശിച്ച തള്ളയോട് ചോദിക്ക്….. വിശദമായി എല്ലാം പറഞ്ഞു തരും …..

ഷെമി ഉമ്മയെ കുറിച്ച് അനാവിശ്യം പറയാതെ കാര്യം എന്താന്നു വെച്ചാൽ പറ….

അതുതന്നെയല്ലേ ഞാനും പറഞ്ഞത് നിങ്ങളുടെ പുന്നാര തള്ളയോട് ചോദിക്കാൻ…. അതെങ്ങനെ എത്ര പറഞ്ഞതാ എനിക്കിനി പറ്റില്ല ഉമ്മയോടൊത്ത് എന്ന്…. ഉമ്മയാണല്ലൊ വലുത്… എന്റെ സ്റ്റാറ്റസ് എന്റെ അഭിമാനം അതൊന്നും നിങ്ങൾക്കൊരു പ്രശ്നമേയല്ല…..
വയസ്സായി വല്ലോർക്കും ഭാരമാകാതെ ഒരു മൂലയിൽ ഒതുങ്ങികൂടിക്കൂടിയാൽ പോരായിരുന്നോ …………വന്നവരുടെ മുമ്പിൽ എന്നെ വഷളാക്കിയപ്പോൾ മതിയായല്ലോ തള്ളക്ക്…

ഷെമി നിനക്ക് ഉമ്മയെ നോക്കാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ ഉമ്മാന്റെ കാര്യങ്ങൾ നോക്കാൻ ഞാൻ നിനക്ക് ആളെ വെച്ചു തന്നു.. ഇനിയിപ്പോ വീട്ടിൽ തന്നെ ഉമ്മ ഭാരമാണെന്ന് പറഞ്ഞാൽ…. അതൊന്നും നടക്കില്ല… നീ ആരെയാണ് ആട്ടി ഇറക്കുന്നതെന്നു കൂടെ നീ ആലോചിക്കണം…തുഴയാൻ ആളില്ലാതെ നീയെന്ന തോണി ദിശയറിയാതെ നടുക്കടലിൽ ആടിയുലഞ്ഞപ്പോൾ നിന്നെയും നിന്റെ കുടുംബത്തെയും കരക്കു പിടിച്ചു കയറ്റിയതാണോ എന്റെ ഉമ്മ നിന്നോട് ചെയ്ത തെറ്റ്… ഇന്നു നീ എല്ലാം മറന്നു.. നിന്റ പത്രാസിനും സ്റ്റാറ്റസിനും എന്റെ ഉമ്മ ചേരാതായി…

എനിക്കിനി ഒന്നും കേൾക്കണ്ട……!!! ഞാനും ഉമ്മയും ഇനി ഒരുമിച്ചു ഈ വീട്ടിൽ പറ്റില്ല.. ഇക്കാക്ക്‌ തീരുമാനിക്കാം ഞാൻ വേണോ നിങ്ങളുടെ ഉമ്മ വേണോ എന്ന്…. അതും പറഞ്ഞവൾ ഫോൺ കട്ട് ചെയ്തു…

നിസാറിന്റെ ഓർമ്മകൾ അഞ്ചാറു വർഷം പിന്നോട്ട് കുതിച്ചു…
നിലമ്പൂരിലുള്ള അമ്മായിടെ വീട്ടിൽ കല്യാണത്തിന് പോയി വന്ന അന്ന് രാത്രി
ഉമ്മയെന്നോട് പറഞ്ഞു…… മോനെ …. അമ്മായിയുടെ വീടിന്റെ അടുത്തുള്ള ഒരു കുട്ടിയെ ഞാൻ അവിടെ കണ്ടു….. അവരുടെ അവസ്ഥ കേട്ടപ്പോൾ വല്ലാതെ സങ്കടമായി… ഉപ്പയുടെ അകാല മരണത്തിൽ നാലു പെൺമക്കളെയും കൊണ്ട് വാടക വീട്ടിൽ പട്ടിണിയോട് മല്ലിടുന്ന ഒരു പാവം കുടുംബം.. മക്കളൊക്കെ പഠിക്കാൻ മിടുക്കികളാ.. പക്ഷെ വിധി അവരോടു ക്രൂരത കാണിക്കുകയാണ്… എനിക്കെന്തോ അവരെ കണ്ടപ്പോൾ തുടങ്ങിയ മനപ്രയാസമാ…. മോനെ നിനക്ക് സമ്മതമാണെങ്കിൽ അതിലെ മൂത്ത കുട്ടിയെ നിനക്ക് വേണ്ടി ആലോചിച്ചാലോ….

ദുബായിൽ സ്വന്തമായി സോഫ്റ്റ്‌വെയർ കമ്പനി നടത്തുന്ന നിസാറിന് ഉമ്മയുടെ വാക്കുകൾ വല്ലാത്തൊരു ഷോക്കായിരുന്നു.. എനിക്കുമില്ലേ ഉമ്മാ കുറെ സ്വപ്‌നങ്ങൾ എന്റെ വിവാഹത്തെ കുറിച്ച്….???അഞ്ചു പൈസക്ക് ഗതിയില്ലാത്ത ഒരു പീറപ്പെണ്ണിനെ കെട്ടേണ്ട ആവിശ്യമൊന്നുമിപ്പോൾ എനിക്കില്ല..നമുക്ക് നമ്മുടെ ഇമേജിന് പറ്റുന്നൊരു കുടുംബത്തിൽ നിന്നും തന്നെ മതിയുമ്മാ..

മോനെ… ഇപ്പോൾ ഈ കാണുന്ന സമ്പത്തിനൊന്നും നാളെ ആ വിചാരണ ദിനത്തിൽ നമ്മെ രക്ഷപ്പെടുത്താനാകില്ല…
നീ അവളെയൊന്ന് കണ്ട്‌ നോക്ക്.. നിനക്ക് ഇഷ്ട്ടപ്പെടാതിരിക്കില്ല…

പിന്നെ ഉമ്മയോട് മറുത്തൊന്നും പറയാൻ തോന്നിയില്ല..കണ്ടപ്പോൾ എനിക്കും ഇഷ്ട്ടപെട്ടു.. പിന്നെയെല്ലാം പെട്ടന്നായിരുന്നു..നിശ്ചയവും കല്യാണവുമെല്ലാം… പഠനത്തിൽ മിടുക്കിയായ അവളെ വീണ്ടും പഠിപ്പിക്കാൻ നിർബന്ധിച്ചതും ഉമ്മയായിരുന്നു… ഒരു പെൺകുട്ടി ഇല്ലാത്തതിന്റെ എല്ലാ സ്നേഹവും ഉമ്മ അവൾക്കു നൽകി.. ആദ്യമൊക്കെ അവളും അങ്ങനെത്തന്നെയായിരുന്നു…

പിന്നെ പിന്നെ ധാർമികതയില്ലാത്ത ഭൗതിക പഠനത്തിന്റെ ചലനങ്ങൾ അവളിൽ കണ്ട്‌ തുടങ്ങി…വേഷങ്ങളിൽ പോലും അത്‌ പ്രകടമായി… പർദ്ദ മാത്രം മുഖമുദ്രയാക്കിയ അവൾ പർദയിൽ നിന്നും ചുരിദാറിലേക്കും അതിൽ നിന്നും ജീൻസും ടോപ്പിലേക്കും എത്ര പെട്ടന്നായിരുന്നു ചുവടു മാറിയത്… എല്ലാം കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുകയായിരുന്നു അവളുടെ ഇഷ്ട്ടം അതല്ലേ എന്നും കരുതി.. എന്നാൽ സ്വഭാവത്തിൽ കണ്ട മാറ്റങ്ങളായിരുന്നു എന്നെയും ഉമ്മയെയും വല്ലാതെ വേദനിപ്പിച്ചത്… പതിവില്ലാത്ത വിധം ഉമ്മയോട് തർക്കുത്തരങ്ങളും ദേഷ്യവും കാണിച്ചു തുടങ്ങിയപ്പോൾ ഒരു ദിവസം സങ്കടം സഹിക്കാഞ്ഞിട്ടായിരുന്നു ഉമ്മ എന്നോട് പരിഭവം പറഞ്ഞത്…ഞാനതു ചോദിച്ചപ്പോൾ അവളുടെ മറുപടി കേട്ട് ഞാൻ പോലും അത്ഭുതപ്പെട്ടു…
ഉമ്മ അവളുടെ സ്റ്റാറ്റസിന് ചേരില്ലെന്നും അവൾക്കു ഉമ്മയോടൊത്ത് കഴിയാൻ താല്പര്യമില്ലെന്നും…
അപ്പോഴായിരുന്നു സത്യത്തിൽ അവളുടെ പരിഷ്കാരത്തിന്റെ ആഴം മനസ്സിലാക്കിയത്‌…
അന്ന് വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു ഫോൺ കട്ടാക്കി കുറച്ചു ദിവസം മൗനം പാലിച്ചപ്പോൾ ഞാൻ അവളുടെ കളിപ്പാവയല്ല എന്ന് അവൾക്കു മനസ്സിലായിട്ടാവണം പിന്നെ അതിനെ കുറിച്ചൊന്നും സംസാരിക്കാതിരുന്നത്…

എന്നാൽ മാസങ്ങൾക്ക് ശേഷം അപ്രതീക്ഷിതമായി ഉമ്മയെ പിടികൂടിയ ഒരു തരം പനിക്കും ക്ഷീണത്തിനും മുമ്പിൽ ഉമ്മക്ക് നഷ്ടമായത് വെറും ശാരീരിക ആരോഗ്യം മാത്രമായിരുന്നില്ല.. മാനസിക സമനിലയും കൂടെ നഷ്ടപ്പെടുകയായിരുന്നു.സ്വബോധം പോലും നഷ്ട്ടപ്പെട്ടു മാസങ്ങളോളം ആശുപത്രി കിടക്കയിൽ… ആദ്യത്തെ ഒന്ന് രണ്ടു ആഴ്ചയിൽ തന്നെ അവളുടെ മുറുമുറുപ്പ് കേൾക്കാൻ തുടങ്ങി.. വൈകാതെ തന്നെ അവൾ തീർത്തു പറഞ്ഞു ഉമ്മയെ നോക്കാൻ അവളെ കൊണ്ട് പറ്റില്ലെന്ന്‌….അങ്ങനെ ഉമ്മയുടെ കാര്യങ്ങൾ നോക്കാൻ ഒരാളെ വെച്ചു…

ഇനിയിപ്പോ അവൾക്കു ഉമ്മ വീട്ടിൽ ഉണ്ടാകുന്നത് തന്നെ അലർജിയാണെന്ന് പറഞ്ഞാൽ…..
ഇല്ല അതൊരിക്കലും സമ്മതിച്ചു കൊടുക്കാൻ പറ്റില്ല…

ഇന്നേക്ക് മൂന്നു ദിവസമായി അവളുടെ കാള്ളോ മെസേജോ ഒന്നുമില്ല… അവൾ വാശിയിൽ തന്നെ എന്നവന്നു മനസ്സിലായി….
അവനും വാശി വിടാൻ തയ്യാറായിരുന്നില്ല……
പക്ഷെ അഞ്ചു വയസ്സുകാരി ദിയ മോളുടെ മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ എന്തോ ഒരു തരം ഭീതി….തെറ്റിപ്പിരിഞ്ഞു കഴിയുന്ന മാതാപിതാക്കൾക്കിടയിൽ അവളുടെ ഭാവി വേട്ടയാടപ്പെടുമോ എന്ന ഭയം അവനെ വല്ലാതെ പിടിച്ചു കുലുക്കി .. ഇല്ല അതൊരിക്കലും സംഭവിച്ചു കൂടാ…

അവൻ പതിയെ ഫോൺ കയ്യിലെടുത്തു.. നാട്ടിലെ സുഹൃത്ത് ജമാലിനെ വിളിച്ചു കാര്യങ്ങളൊക്കെ ഏർപ്പാട് ചെയ്തു…
ഉമ്മക്ക് വേണ്ടി ഏറ്റവും നല്ല വൃദ്ധ സദനം തന്നെ ഏർപ്പാട് ചെയ്യാൻ അവൻ പ്രത്യേകം ഓർമ്മിപ്പിച്ചു…

അന്നവളുടെ ശബ്ദത്തിന് ആയിരം മടങ്ങ് സന്തോഷം നിസാർ തിരിച്ചറിഞ്ഞു….
ഉമ്മയോട് സംസാരിക്കാൻ വേണ്ടി ഫോൺ കൈമാറുമ്പോൾ തന്നെ അവന്റെ കണ്ഠം ഇടറിയിരുന്നു… പക്ഷെ ഉമ്മ തീർത്തും സന്തോഷവതിയായിട്ടായിരുന്നു സംസാരിച്ചത്‌..ഒരുപക്ഷേ അവളുടെ പീഡനത്തിൽ നിന്നുമൊരു മോചനം ഉമ്മയും ആഗ്രഹിച്ചിട്ടുണ്ടാവണം….

ഉമ്മ ഒന്ന് മാത്രമേ ആവിശ്യപ്പെട്ടുള്ളൂ… ദിയ മോൾ സ്കൂളിൽ പോയി കഴിഞ്ഞതിന് ശേഷം മാത്രമേ എന്നെ കൊണ്ടു പോകാവൂ… തന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ആ പിഞ്ചു മനസ്സിന് അത്‌ താങ്ങാനാകില്ല… അത്‌ പറയുമ്പോൾ മാത്രം ഉമ്മയുടെ ശബ്ദം വിറച്ചിരുന്നു…..

പതിവുപോലെ അന്നും ഉമ്മുമ്മയെ വിളിച്ചു സലാം പറഞ്ഞു വീട്ടിൽ കയറിയ ദിയ മോൾ ഉമ്മയുടെ വാക്കുകൾ കേട്ട് നടുങ്ങി വിറച്ചു…

ഉമ്മുമ്മ മരിച്ചു പോയി… നീ സ്കൂളിൽ ആയിരുന്നപ്പോൾ.. ഇനി ഉമ്മുമ്മയെ അന്വേഷിച്ചിട്ട് കാര്യമില്ല… ഒരിറ്റു കരുണയില്ലാത്ത അവളുടെ വാക്കുകൾ ആ കുഞ്ഞു മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു…
ദിയ മോൾ അന്ന് ഒരിറക്ക് വെള്ളം പോലും കുടിച്ചില്ല…അവൾ ഒരേ ഇരുപ്പ് തുടർന്നു. പൊന്നുമോളുടെ അവസ്ഥ അവളെ തെല്ലൊന്ന്‌ ആശങ്കപ്പെടുത്തിയെങ്കിലും ഇന്നത്തെ ദിവസത്തോടെ എല്ലാം ശെരിയാകും എന്നവൾ കരുതി …

എന്നാൽ പിറ്റേന്ന് സ്കൂളിൽ പോയപ്പോഴും അവളാ ഷോക്കിൽ നിന്നും മുക്തമായിരുന്നില്ല.. ഈ അവസ്ഥയിൽ സ്കൂളിൽ പോവേണ്ട എന്ന് പറഞ്ഞെങ്കിലും അവൾ മൗനമായി പടിയിറങ്ങി…

പതിവില്ലാതെ ദിയ മോളുടെ മുഖത്തിന്റെ വാട്ടം കണ്ടിട്ടാവണം സ്കൂൾ ബസ്സ്‌ കയറിയ ഉടനെ കൂട്ടുകാരി ഹന്ന കാര്യം തിരക്കിയത്‌…
ആ കുഞ്ഞു ഹൃദയത്തിന്റെ സകല നിയന്ത്രണവും വിട്ടു ഒരു പൊട്ടിക്കരച്ചിലായിരുന്നു അതിനുള്ള മറുപടി…
ഹന്നാ ഇന്നലെ ന്റെ ഉമ്മുമ്മ മരിച്ചു പോയി…..

നിന്റെ ഉമ്മുമ്മ മരിച്ചു പോയെന്നോ….. ??
നിന്റെ ഉമ്മുമ്മയെ നിന്റെ ഉമ്മാക്ക് വെറുപ്പായത് കൊണ്ട് ദൂരെ പ്രായമായവരെ പാർപ്പിക്കുന്ന ഒരു വീട്ടിൽ കൊണ്ട് വിട്ടതാണെന്നാണല്ലോ എന്റെ ഉമ്മ പറഞ്ഞത്…. നിന്റെ ഉമ്മയോടും ഉപ്പയോടുമൊക്കെ അല്ലാഹുവിനു ദേഷ്യമായിരിക്കും എന്നെന്റെ ഉമ്മ പറഞ്ഞു… വയസായവരെ നമ്മൾ കൂടുതൽ ശ്രദ്ധിക്കണം എന്നാണു എന്റെ ഉപ്പ പറഞ്ഞു തന്നത്…..

ഹന്നയുടെ വാക്കുകൾ ആ പിഞ്ചു ഹൃദയത്തിൽ ഉൾക്കൊള്ളാൻ കഴിയുന്നതിലും അപ്പുറമായിരുന്നു…. അവൾ മുഖം പൊത്തി ഏങ്ങി ഏങ്ങിക്കരഞ്ഞു….

ലഞ്ച് ടൈമിൽ ഓഫീസിൽ സുഹൃത്തുക്കളോടൊത്ത് സൊറ പറഞ്ഞിരിക്കുമ്പോഴാണ് ശെമിയുടെ ഫോൺ റിംഗ് ചെയ്യുന്നത്… ദിയ മോളുടെ സ്കൂളിൽ നിന്നായിരുന്നു അത്…

അവൾക്ക് സുഖമില്ല….ഒന്ന് തല കറങ്ങി വീണു സിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു….

അവൾ ആകെ പരിഭ്രാന്തിപ്പെട്ടു… കാർ എടുത്തു ഹോസ്പിറ്റൽ ലക്ഷ്യമാക്കി കുതിച്ചു…

Icu വിലാണ് അല്പം കഴിഞ്ഞാലെ വല്ലതും പറയാനൊക്കു…ബ്രെയിനിനു ണ്ടായ സഡൻ ഷോക്കിൽ തലച്ചോറിലേക്കുള്ള നാഡികളെല്ലാം നിശ്ചലമായിരിക്കുന്നു… ഡോക്ടറുടെ വാക്കുകൾ കേട്ട് അവളുടെ കാലുകൾ വിറച്ചു… അവളുടെ കണ്ണുകളിൽ ഇരുട്ട് അരിച്ചു കയറി.. വീണു പോകുമെന്ന് തോന്നിയപ്പോൾ അവളൊരു ചെയറിൽ ഇരുന്നു…
ദിയ മോളുടെ ടീച്ചർ കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്.. പക്ഷെ ഒന്നിനും അവൾക്കു ശരിക്ക് ഉത്തരം പറയാൻ കഴിയുന്നില്ല…
ഇന്നു ക്ലാസ്സിൽ വന്നത് മുതലേ അവളുടെ വാടിത്തലർന്ന മുഖം ഞാൻ ശ്രദ്ധിച്ചിരുന്നു… ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി…പിന്നെ ഇന്റർവെൽ സമയം അവൾ ഒറ്റക്കിരുന്നു കരയുന്നത് കണ്ട കുട്ടികൾ ഉണ്ട്…. അടുത്ത പിരീഡ്‌ അബു സാറിന്റെ ക്ലാസ്സിൽ അവൾ തളർന്നു വീഴുകയായിരുന്നു…

പക്ഷെ അബോധാവസ്ഥയിലും അവളുടെ ചുണ്ടുകളിൽ നെടുവീർപ്പുകൾ കണക്കെ പുറത്തു വരുന്ന രണ്ടക്ഷരം ഞാൻ ശ്രദ്ധിച്ചു…

ന്റെ ഉമ്മുമ്മ….. ന്റെ ഉമ്മുമ്മ…..

എന്നായിരുന്നു അത്‌….

ഡോക്ടറുടെ അടുത്ത ചോദ്യത്തിന് മുന്നിൽ അവൾ അൽപ്പമൊന്നു പരുങ്ങി…..

ഈ അടുത്ത ദിവസങ്ങളിൽ ഐ മീൻ ഇന്നലെയോ ഇന്നോ അവൾക്കു ഷോക്കാകുന്ന വല്ല സംഭവങ്ങളും നടന്നോ….. ???

അവൾ ആകെ വിളറി വെളുത്തു…

ഇന്നലെ അവളുടെ ഗ്രാൻഡ്‌ മദർ മരിച്ചു.. അവൾക്കു ഒരുപാട് ഇഷ്ട്ടമായിരുന്നു അവരെ …

അതെയതെ. … അതായിരിക്കും അവളുടെ ഷോക്ക്… കുട്ടികളുടെ മനസ്സല്ലേ അവർക്ക് പെട്ടന്ന് ഉൾകൊള്ളാൻ കഴിഞ്ഞെന്ന് വരില്ല…
മോളുടെ കണ്ടീഷൻ അല്പം കൂടെ മോശമാണ്… കൂടുതൽ നല്ലത് മെഡിക്കൽ കോളേജിലേക്ക്‌ റെഫർ ചെയ്യുന്നതാണ്…
ഇനി ദൈവത്തിന്റെ കൈകളിൽ ആണ് നിങ്ങളുടെ മോളുടെ ഭാവി…

ഡോക്ടറുടെ അവസാന വാക്കുകൾ ഒരു മരണ മണി കണക്കെ അവളുടെ ചെവികളിൽ അലയടിച്ചു…

മെഡിക്കൽ കോളേജിൽ എത്തിച്ചിട്ടും ദിയ മോളുടെ അവസ്ഥക്ക് ഒരുമറ്റവും വന്നില്ല… ഇലക്ട്രോണിക്സ് യന്ത്രങ്ങളുടെ ഇടയിൽ കിടന്നു ആ കുഞ്ഞു ശരീരം ജീവിതത്തിനും മരണത്തിനും ഇടയിൽ മല്ലിടുകയാണ്… ഇടയ്‌ക്കേപ്പോഴോ ചുണ്ടുകൾ ഉരുവിടുന്ന ഹൃദയത്തിൽ കോറിയിട്ട ‘ഉമ്മുമ്മ’ എന്ന വാക്ക് മാത്രമാണ് ജീവൻ ഇപ്പോഴും അവശേഷിക്കുന്നുവെന്നതിന് ആകെയുള്ള തെളിവ്..

പൊന്നുമോളുടെ ദുർവിധിയിൽ ഹൃദയ സ്പന്ദനം നഷ്ട്ടപ്പെട്ട് നിസാർ നാട്ടിലെത്തി…

മോളുടെ ചലനമറ്റ ശരീരം കണ്ട്‌ അവനാകെ തളർന്നു … ഒരു യന്ത്രം കണക്കെ ഹോസ്പിറ്റൽ വരാന്തയിലൂടെ അവൻ ഡോക്ടരുടെ റൂം ലക്ഷ്യമാക്കി നടന്നു…

ഡോക്ടറെ കണ്ട പാടെ സകല നിയന്ത്രണവും വിട്ടു ഒറ്റക്കരച്ചിലായിരുന്നു അവൻ….
ഡോക്ടർ…
എന്റെ മോളുടെ ജീവന് വേണ്ടി ഈ ലോകത്തിന്റെ ഏതറ്റം വരെ പോകാനും ഞാൻ തയ്യാറാണ്… ഞങ്ങൾക്കവളെ വേണം ഡോക്ടർ….. പറയൂ… ഇനിയും എന്താണ് ഞങ്ങൾ ചെയ്യേണ്ടത്…

ഏയ് മിസ്റ്റർ… ഞങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്.. പക്ഷെ അവൾ ഇതുവരെ ഒരു മരുന്നിനോടും പ്രതികരിച്ചു തുടങ്ങിയിട്ടില്ല… അത്രയും വലിയൊരു ഷോക്കിലാണ്‌ അവളുടെ മൈന്റ് ഇപ്പോഴുള്ളത്.. ദൈവത്തോട് പറഞ്ഞോളു കഴിയുന്ന അത്രയും ശക്തിയിൽ..

പിന്നെയൊരു ചാൻസ് ഉണ്ടായിരുന്നു അവളെ ജീവിതത്തിലേക്ക്‌ തിരിച്ചു വിളിക്കാൻ… അതിനിപ്പോൾ ഇനി കഴിയില്ല താനും…..

എന്താണ് ഡോക്ടർ ആ കാര്യം.. എന്താണെങ്കിലും ഞാൻ ചെയ്യാൻ തയ്യാറാണ്….

അതിനി ഒരിക്കലും കഴിയില്ല മിസ്റ്റർ…അബോധാവസ്ഥയിലും അവളുടെ മൈന്റിൽ തെളിയുന്ന ഒരൊറ്റ വാക്ക് മാത്രമേയുള്ളൂ…
ഉമ്മുമ്മ.
.. അവരുടെ സാമീപ്യം ഒരുപക്ഷേ അവൾക്കു പുതു ജീവൻ നൽകിയേക്കാം… പക്ഷെ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല ല്ലോ ഇനി…
അവരുടെ മരണം കൊണ്ടുള്ള ഷോക്കല്ലേ അവളെ ഇന്നു ഈ അവസ്ഥയിലാക്കിയത്‌…

എന്ത്… എന്താണ് ഡോക്ടർ നിങ്ങളീ പറയുന്നത്… എന്റെ ഉമ്മ മരിച്ചെന്നോ……. !!??ഉമ്മയുടെ മരണം ആണ് ഇവളെ ഈ അവസ്ഥയിൽ ആക്കിയത് എന്നോ… !!??
എന്താണിതൊക്കെ ഡോക്ടർ … ഭാര്യ പറഞ്ഞത് ബ്രെയിനിൽ ഇൻഫെക്ഷൻ കയറിയതാണെന്നാണല്ലോ…

ഡോക്ടർ സംഭവിച്ച കാര്യങ്ങൾ ഒക്കെ നിസാറിന് വിവരിച്ചു….

ഏഴാകാശവും ഉരുണ്ടു വന്നു ഒരുമിച്ചു തലയിൽ വന്നു പതിക്കുന്നത് പോലെ തോന്നിയവനപ്പോൾ….
ഒരു ഭ്രാന്തനെ പോലെ അവൻ അവിടെ കിടന്നു അലറി .. ഡോക്ടർ എന്റെ ഉമ്മ മരിച്ചിട്ടില്ല… എന്റെ ഉമ്മ മരിച്ചിട്ടില്ല…..
ഞാൻ ഇപ്പോൾ വരാം ഡോക്ടർ…..

നിലയുറക്കാത്ത കാലടികളുമായി നിസാർ ഡോക്ടറുടെ റൂം കടന്നു പുറത്തു വന്നു … മങ്ങിയ കാഴ്ചയിൽ തന്റെ മുമ്പിൽ ശെമിയുടെ രൂപം അവ്യക്തമായി അവൻ കണ്ടു…

അവൻ പിന്നെയൊന്നും ആലോചിച്ചില്ല…അവളുടെ വെളുത്തു തുടുത്ത മുഖം നോക്കി ആഞ്ഞു ഒരടി കൊടുത്തു…. അവൾ മലർന്നടിച്ചു നിലത്തു വീണു… മുഖത്ത് രക്തം കൊണ്ട് പൂക്കളം തീർത്തു… അപ്പോഴും അവൻ അലറുന്നുണ്ടായിരുന്നു….

നീ ഇത്രയും വലിയൊരു പിശാചാണെന്ന് ഞാൻ അറിഞ്ഞില്ല… സ്വന്തം മോളുടെ ജീവന് വേണ്ടി പോലും എന്റെ ഉമ്മയോട് പൊറുക്കാത്ത നീയെന്റെ ഭാര്യയാണെന്ന്‌ പറയാൻ പോലും എനിക്കിപ്പോൾ നാണക്കേട് തോന്നുന്നു…..

അതും പറഞ്ഞ് അവൻ കാർ ലക്ഷ്യമാക്കി കുതിച്ചു… ഉമ്മയുടെ അടുത്തേക്കുള്ള വഴി ജമാലിനോട് ചോദിച്ചു മനസ്സിലാക്കി..അവനെ കൊണ്ട് ആവും വിധം മാക്സിമം വേഗത്തിൽ വണ്ടിയോടിച്ചു…..

അവന് ഓർമ്മ വെച്ചത് മുതലുള്ള ഓരോ ദിവസവും അവന്റെ മുന്നിൽ ഒരു ഫ്ലാഷ് ബാക്ക് കണക്കെ മിന്നി മറഞ്ഞു…

എന്റെ ഓരോ താഴ്ചയിലും ആധി കൊണ്ട് വേവുമായിരുന്ന എന്റെ പൊന്നുമ്മ…

എന്റെ ഓരോ ഉയർച്ചയിലും സ്നേഹം കൊണ്ടും ഉപദേശം കൊണ്ടും എന്റെ ബാല്യം സ്വർഗമാക്കിയ എന്റെ ഉമ്മ…

എനിക്കൊരു ചെറിയ പനി വന്നാൽ പോലും രാവ് പുലരുവോളം ഉറക്കം കളഞ്ഞു എന്നെ പരിചരിച്ചിരുന്ന എന്നിലെ ജീവൻ…

പിന്നീട് എന്ന് മുതലാണ്‌ ആ ഹൃദയത്തെ പതുക്കെ മറക്കാൻ തുടങ്ങിയത്….
വിവാഹത്തിന്റെ മധുവിധു നാളുകളിൽ അവൾ കോരി തന്ന സ്നേഹമാണ് ലോകത്തിലെ ഏറ്റവും വലുതെന്നു തോന്നിയ നിമിഷങ്ങളായിരുന്നോ…..??അന്നായിരിക്കും ആ യഥാർത്ഥ സ്നേഹത്തെ കണ്ടില്ലെന്നു നടിച്ചു തുടങ്ങിയത്…

പൊന്നുമ്മയോട് താൻ ചെയ്ത ക്രൂരതയിൽ കുറ്റബോധം കൊണ്ട് മനസ്സ് വിങ്ങിപ്പൊട്ടി…
അന്നാണ് അവൻ ശരിക്കും ഹൃദയം പൊട്ടിക്കരഞ്ഞത്‌… ബാഷ്പ കണങ്ങൾക്കു പകരം ചുടു നിണങ്ങൾ മിഴികളിലൂടെ ചാലിട്ടൊഴുകി…

അവന്റെ കാർ ആ സ്നേഹാലയത്തിനു മുന്നിൽ ബ്രേക്കിട്ടു….നഷ്ട്ടബോധം കൊണ്ട് അവന്റെ കാലുകൾ അനങ്ങുന്നില്ല… എന്നാൽ വരുന്ന ഓരോ വണ്ടികളിലും പ്രതീക്ഷ മുറ്റിയ മിഴികളാൽ ഉറ്റു നോക്കുന്ന ഒരുപാട് മനുഷ്യ കോലങ്ങൾ ഉണ്ടവിടെ… പൊന്നുമോന്റെ നിഴൽ പോലും ആ ഉമ്മ തിരിച്ചറിഞ്ഞിരിക്കണം….. വളരെ പ്രയാസപ്പെട്ട് തന്നിലേക്ക് നടന്നടുക്കുന്ന ഉമ്മയെ കൊണ്ടപ്പോൾ അവൻ പാഞ്ഞടുത്തു… ആ കാലിൽ വീണു കൊച്ചു കുട്ടിയെ പ്പോലെ വാവിട്ട് കരഞ്ഞു…

ഉമ്മാ ഈ മോനോട് നിങ്ങൾ ക്ഷമിക്കണം ഉമ്മാ……
മാപ്പ് പറഞ്ഞാൽ തീരാത്ത പാപമാണ് ഞാൻ നിങ്ങളോട് ചെയ്തതെന്ന് അറിയാം…എന്നാലും ഈ മോനോട് ക്ഷമിക്കില്ലേ ഉമ്മാ…..

എന്താ മോനെ ഇത്… !!!???
എന്റെ മോൻ എണീറ്റെ… ആ മാതൃ ഹൃദയത്തിന് താങ്ങാൻ കഴിയുമോ ആ കരച്ചിൽ..

ഉമ്മാ…. ഉമ്മയെ കൊണ്ട് പോകാനാണ് ഞാൻ വന്നത്.. ഉമ്മ പെട്ടന്ന് സാദനങ്ങളെല്ലാം എടുത്തു റെഡിയാകു…. നമുക്ക് പോവാം ഉമ്മാ…

ഇല്ല മോനെ… ഇനി ഈ ഉമ്മ എങ്ങോട്ടുമില്ല..ഇവിടെ ഇപ്പൊ എല്ലാവരും എന്റെ കൂടെപ്പിറപ്പുകളാ… അവരുടെ ഒക്കെ സങ്കടങ്ങൾ കേട്ടപ്പോൾ ഞാനൊക്കെ എത്രയോ ഭാഗ്യം ചെയ്തവളാ… എന്റെ മോൻ ഇതുപോലെ ഇടയ്ക്കു എന്നെ കാണാൻ വന്നാൽ മാത്രം മതി ഈ ഉമ്മാക്ക്… എന്റെ ദിയ മോളെ കൂടെ കൂട്ടായിരുന്നില്ലേ നിനക്ക്… അവളെ പിരിഞ്ഞിരിക്കുന്നതിൽ മാത്രമേ സങ്കടമുള്ളു… ന്റെ കുട്ടി എന്നെ കാണാതെയും വെഷമിക്കുന്നുണ്ടാകും….

ഇതുകണ്ടോ നീ…..

കുപ്പായത്തിന്റെ ഉള്ളിൽ നെഞ്ചിലായി ഒളിപ്പിച്ച ദിയ മോളുടെ ചിരിച്ചു നിൽക്കുന്ന ഒരു ഫോട്ടോ…

ന്റെ മോളെ കാണാൻ കൊതിയാകുമ്പോ ഞാൻ ഇതിൽ നോക്കി കൊറേ നേരം അങ്ങനെ ഇരിക്കും… ഒരുപാട് മുത്തങ്ങൾ കൊടുക്കും… അപ്പോൾ ഒരു സമാധാനാ എനിക്ക്‌….
ആ അധരങ്ങളിൽ വിറയൽ വീണിരുന്നു അപ്പോഴേക്കും…

മോനെ.. നീ നിന്റെ ഫോണിൽ ദിയ മോളെ ഒന്ന് വിളിച്ചേ…. ഞാൻ ആ ശബ്ദമൊന്നു കേട്ടോട്ടെ…..

അതുവരെ പിടിച്ചു നിർത്തിയ സകല നിയന്ത്രണവും വിട്ടു അവൻ വീണ്ടും വീണ്ടും ഏങ്ങിക്കരഞ്ഞു…

ഉമ്മാ നമ്മുടെ ദിയ മോൾ……

എന്താ……. എന്താ മോനെ….. ദിയ മോൾക്ക്‌ പറ്റിയത്…!!!??? ന്റെ കുട്ടി എവിടെ…….!!!???

ഉമ്മയുടെ വാക്കുകളിൽ വല്ലാത്ത ഭീതി പടർന്നിരുന്നു…

ഉമ്മാ… ദിയ മോൾ ഉമ്മ പോയ വെഷമം സഹിക്കാൻ കഴിയാതെ അബോധാവസ്ഥയിലായിട്ട് ഇന്നേക്ക് 15 ദിവസമായി… വല്ലപ്പോഴും ഉമ്മയെ മാത്രമാണ് അവൾ വിളിക്കുന്നത്.. ഒരു മരുന്നിനും അവളെ രക്ഷിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല… ഒരുപക്ഷേ ഉമ്മയുടെ സാമീപ്യം അവൾക്കെന്തെങ്കിലും മാറ്റം ഉണ്ടാക്കിയാലോ….. ഉമ്മ എന്റെ കൂടെ വരണം….

അല്ലാഹുവേ എന്റെ പൊന്നുമോൾക്ക് എന്ത് പറ്റി…… ??

ദിയ മോളുടെ അവസ്ഥ കേട്ടപ്പോൾ വസ്ത്രം പോലും മാറാതെ ഉമ്മ പെട്ടന്ന് കാറിൽ കയറി… കഴിയുന്നതും വേഗത്തിൽ വണ്ടിയോടിക്കാൻ അവനോടു ആവശ്യപ്പെട്ടു…. 40 സ്പീഡ് കഴിഞ്ഞാൽ പിന്നെ വഴക്ക് പറയുന്ന ഉമ്മയാണിന്ന് സ്പീഡ് കുറഞ്ഞത് കൊണ്ട് ദേഷ്യപ്പെടുന്നത്…..യാത്രയിലെ നിശബ്ദതയെ ഭേദിച്ചു കൊണ്ട് ഉമ്മയുടെ പ്രാർത്ഥനകൾ ഉയർന്നു…

ഡോക്ടരുടെ അനുവാദം ചോദിച്ചു അവനും ഉമ്മയും icu വിൽ കയറി …

ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ നടുവിൽ നിശ്ചലമായി കിടക്കുന്ന ദിയ മോളുടെ ശുഷ്കിച്ച ശരീരം ഒന്ന് നോക്കാൻ പോലും ആ മാതൃ ഹൃദയത്തിന് ശക്തിയുണ്ടായിരുന്നില്ല….

പൊന്നുമോളെ…

ഉമ്മ അവളെ വാരിയെടുത്തു മടിയിൽ കിടത്തി….ഹൃദയം പൊട്ടും വേദനയിൽ അവർ ദിയ മോളെ കുലുക്കി വിളിച്ചു…

ആ ദയനീയ കാഴ്ച കണ്ട്‌ നിൽക്കുന്ന എല്ലാവരുടെയും കണ്ണ് നനയിച്ചു….

സുബ്ഹാനല്ലാഹ്….. ഉമ്മയുടെ വിളി അവളുടെ ബോധമണ്ഡലങ്ങളിൽ ഇളക്കം സൃഷ്ടിച്ചു… അവളാ സ്പർശം തിരിച്ചറിഞ്ഞു…..
ഡോക്ടരെ പോലും അത്ഭുതപ്പെടുത്തി ദിയ മോളുടെ കണ്ണുകൾ ചലിച്ചു തുടങ്ങി….
കണ്ട്‌ നിന്നവർ മുഴുവൻ അല്ലാഹുവിനെ സ്തുതിച്ചു…

നിസാറിന് കുറ്റബോധം കൊണ്ട് തലയുയർത്താൻ കഴിഞ്ഞില്ല…..

പിന്നീടങ്ങോട്ട്‌ ദിയ മോളുടെ ശരീരം വളരെ വേഗം മരുന്നുകളോട് പ്രതികരിച്ചു തുടങ്ങി… മെഡിക്കൽ ഫീൽഡിൽ പോലും അത്ഭുതം സൃഷ്ടിച്ച പുരോഗതി….

ഇന്നാണ് ദിയ മോളെ ഡിസ്ചാർജ് ചെയ്യുന്നത്…
ദിയ മോളെ കൊണ്ട് പോകാൻ സ്ട്രച്ചർ എടുക്കാൻ പോയി തിരിച്ചു വന്ന അവൻ ആ കാഴ്ച കണ്ട്‌ ഖൽബ് നിറഞ്ഞു..

ഊന്നു വടിയും പിടിച്ചു മറ്റേ കൈ കൊണ്ട് ദിയ മോൾക്ക്‌ താങ്ങുമായി അവന്റടുത്തേക്ക് നടന്നു വരുന്ന ദിയ മോളും ഉമ്മയും…

Share this on...