മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ജീവിതം തന്നെ മാറ്റി വയ്ക്കുന്ന നിരവധി പേരാണുള്ളത്. അക്കൂട്ടത്തിൽ ഒരാളായിരുന്നു സിന്ധുതായ്. നിരവധി അനാഥ കുട്ടികൾക്ക് അമ്മയായി മാറിയ സിന്ധുവിൻ്റെ ജീവിതം ലോകശ്രദ്ധനേടിയ ഒന്നായിരുന്നു. അനാഥരുടെ അമ്മ എന്നായിരുന്നു സിന്ധുവിനെ അറിയപ്പെട്ടിരുന്നത്. രാജ്യം പത്മശ്രീ നൽകി സിന്ധുവിനെ ആദരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ലോകത്തോട് തൻ്റെ കുഞ്ഞുങ്ങളെയെല്ലാം അനാധരാക്കി കൊണ്ട് സിന്ധു വി,ട വാങ്ങിയത്. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ സിന്ധു പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. അമ്മയുടെ സ്നേഹം എന്താണെന്ന് എനിക്കറിയില്ല. കാരണം ഞാൻ അവർക്ക് ആവശ്യമില്ലാത്ത ഒരു പെൺകുട്ടിയായാണ് ജനിച്ചത്. എനിക്ക് വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല. 9 വയസ്സായപ്പോഴേക്കും തികച്ചും അപരിചിതരായ 32 കാരനെ എന്നെ വിവാഹം കഴിച്ചുകൊടുത്തു. ഞാൻ കരഞ്ഞില്ല.
പകരം ആശ്വാസമാണ് തോന്നിയത്. എന്നാലും ഭർത്തൃവീട്ടുകാരും അദ്ദേഹത്തിൻ്റെ മാതാപിതാക്കളും ഭർത്താവും എന്നെ ഉ,പ,ദ്ര,വി,ക്കാ,ൻ കിട്ടുന്ന ഒരു അവസരവും പാഴാക്കിയില്ല. കന്നുകാലി പരിപാലനവും, വീട് വൃത്തിയാക്കലും, രാത്രി ഭർത്താവിനെ സന്തോഷിപ്പിക്കലുമായിരുന്നു എൻ്റെ ജോലി. ഇരുപതാം വയസ്സിൽ 9 മാസം ഗർഭിണിയായിരുന്നപ്പോഴാണ് എൻ്റെ ജീവിതം മാ,റി മ,റ,,ഞ്ഞത്. വേതനം ആവശ്യപ്പെട്ട് ജില്ലാ കളക്ടറുമായി വാ,ക്കേ,റ്റ,മു,ണ്ടാ,യി. എന്നാൽ ഒരു സ്ത്രീ ചോദ്യംചെയ്തത് അദ്ദേഹത്തിന് ഉൾക്കൊള്ളാനായില്ല. എൻ്റെ വയറ്റിൽ കിടക്കുന്നത് മറ്റൊരാളുടെ കുഞ്ഞാണെന്ന് അയാൾ എൻ്റെ ഭർത്താവിനെ വിശ്വസിപ്പിച്ചു.രോ,ഷാ,കു,ല,നാ,യ അയാൾ എന്നെ ഗർഭപാത്രം ത,ക,രു,ന്ന രീതിയിൽ മ,ർ,ദ്ദി,ച്ചു. അവശയായ എന്നെ ഞാൻ മ,രി,ക്കും എന്ന പ്രതീക്ഷയോടെ തോട്ടത്തിലേക്ക് വലിച്ചെറിഞ്ഞു.
ആ രാത്രി ഞാൻ മന്ദയ്ക്ക് ജന്മം നൽകി. ക,ല്ല് ഉ,പയോഗിച്ച് പൊ,ക്കി,ൾകൊ,,ടി നീക്കം ചെയ്തു. എൻ്റെ അമ്മയുടെ അടുത്തേക്ക് പോയി. പക്ഷേ അവർ എന്നെ സ്വീകരിച്ചില്ല. ട്രെയിനിലും മറ്റും പാട്ടുപാടി ഭി,ക്ഷ യാ,ചി,ച്ചു. മൂന്നു വർഷത്തോളം അങ്ങനെ ജീവിച്ചു. വിശന്നു കഴിയുന്ന മന്ദയെ കാണുമ്പോൾ ഇതിലും മികച്ച ജീവിതം അർഹിക്കുന്നില്ലേ എന്നു ഞാൻ കരുതി. തുടർന്നാണ് അവളെ ദത്തു നൽകാൻ തീരുമാനിച്ചത്. ഹൃദയഭേദകമായിരുന്നു അത്. ദീപക് എന്ന കുട്ടിയെ കണ്ടെത്തുന്നതുവരെ ആ വേദന എന്നെ വേട്ടയാടിയിരുന്നു. മാതാപിതാക്കൾ പൂനെയിലെ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചതാണ് അവനെ.
ചോ,ര,യി,ൽ കു,തി,ർ,ന്നായിരുന്നു അവനെ കണ്ടത്. അവനെ പരിചരിക്കുന്നതിനിടയിൽ എനിക്ക് എന്നെ കുറിച്ചോർക്കാൻ സമയം ഉണ്ടായിരുന്നില്ല. ദിവസവും ഭി,ക്ഷ,യെടുത്ത് ഞാനവന് ഭക്ഷണം നൽകി. പതുക്കെ ഇത്തരത്തിൽ ഉ,പേ,ക്ഷി,ക്കപ്പെട്ട നിരവധി കുഞ്ഞുങ്ങൾ എനിക്കൊപ്പം വന്നു. ഞാൻ അവരുടെ അമ്മയായി. കിട്ടുന്ന ഓരോ നാണയവും അവരുടെ വിദ്യാഭ്യാസത്തിനും,ഉന്നമനത്തിനുമായി ഞാൻ സൂക്ഷിച്ചു. അവരുടെ ഭക്ഷണത്തിലും ചിലരുമായി ഗ്രാമവാസികളോട് അപേക്ഷിച്ചു. അവർക്ക് സർക്കാർ സ്കൂളിൽ വിദ്യാഭ്യാസം നൽകി. അനാഥരായ കുട്ടികളെ എൻ്റെ അടുത്ത് കൊണ്ടുവന്ന് ഗ്രാമവാസികൾ ഇവന് അല്ലെങ്കിൽ ഇവർക്ക് ആരുമില്ലെന്ന് പറയും. ഞാൻ അവർക്ക് അമ്മയായി. വർഷങ്ങളോളം ഞങ്ങൾ തെരുവിലിറങ്ങി. ഭി,ക്ഷ യാ,ചി,ച്ചു. എങ്കിലും ഈ കുട്ടികൾ ഒന്നും എന്നെ വിട്ടു പോയില്ല.
വർഷങ്ങൾ കടന്നു പോയപ്പോൾ ദീപക് ഒരു വസ്തു സ്വന്തമാക്കി. അവിടെ ഞങ്ങൾ ആദ്യമായി അനാഥാലയം സ്ഥാപിച്ചു. വളർന്നപ്പോൾ മന്ദയും എന്നെ സഹായിച്ചു. കാലം കടന്നു പോയപ്പോൾ എൻ്റെ കുട്ടികൾ പഠിച്ച് ഡോക്ടർമാരും എഞ്ചിനീയർമാരും അധ്യാപകരും നിയമവിദഗ്ദകരും എല്ലാമായി. വിദ്യാഭ്യാസത്തിനുശേഷം പെൺകുട്ടികളുടെ വിവാഹം നടത്തി. ഇന്ന് ആയിരത്തിലധികം കുട്ടികളുടെ അമ്മയാണ്. ഇവർക്കായി നാല് വീടുകൾ ഉണ്ട്. അമ്മയുടെ സ്നേഹം ലഭിക്കാതെ വളരുന്ന കുട്ടികളുടെ അവസ്ഥ എനിക്ക് നന്നായി മനസ്സിലാകും. ഇപ്പോൾ എനിക്ക് ലഭിക്കുന്ന സ്നേഹത്തിന് നന്ദിയുണ്ട്.ഇവരുടെ അമ്മയായതിൽ സന്തോഷം എന്നാണ് സിന്ധു കുറിച്ചത്.