വിവാഹം കഴിഞ്ഞ് രണ്ടാം മാസത്തിൽ വിവാഹമോചനം – പക്ഷെ അത് ആ സമയത്തു തോന്നിയ ചിന്ത

in News 2,350 views

പ്രണയ ദിനത്തിൽ വിവാഹിതരായ ട്രാൻസ് കപ്പിൾ പ്രവീൺനാഥും, റിഷാനയും വേർപിരിയുന്നു എന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകൾ പുറത്ത് വന്നിരുന്നു.പ്രവീണിൻ്റെ ഫെയ്സ്ബുക്കിലെ ഒരു പോസ്റ്റ് പങ്കുവെച്ചു കൊണ്ടാണ് ഇത്തരത്തിൽ ഒരു വാർത്ത പ്രചരിപ്പിക്കപ്പെട്ടത്. എന്നാൽ തങ്ങൾ വിവാഹമോചിതരാകാൻ പോകുന്നു എന്ന വാർത്ത തെറ്റാണെന്ന് പറഞ്ഞു കൊണ്ട് പ്രവീൺ എത്തിയിരിക്കുകയാണ്. സാധാരണ ഗതിയിൽ ഭാര്യയും ഭർത്താവും തമ്മിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മാത്രമാണ് തങ്ങൾക്കിടയിൽ ഉള്ളത് എന്നും, വിവാഹമോചനത്തെ പറ്റി ചിന്തിച്ചിട്ടില്ല എന്നും, ഞങ്ങളോട് പോലും ചോദിക്കാതെ ഇത്തരത്തിലുള്ള തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് സങ്കടകരമാണെന്നും പ്രവീൺ പറഞ്ഞു. മനുഷ്യരുടെ ജീവിതത്തിൽ സ്ഥ സമയത്തും പല പ്രശ്നങ്ങളും ഉണ്ടാകും.

ചിലപ്പോൾ വല്ലാതെ ഇമോഷണലി ബ്രെയ്ക്ക് ഡൗണായിപ്പോകും. അത്തരത്തിൽ ഒരു നിമിഷത്തിൽ എൻ്റെ ഭാഗത്തു നിന്നും പറ്റിയ ഒരു പിഴവാണ് ആ പോസ്റ്റ്. ഞങ്ങൾ പിരിയാൻ തീരുമാനിച്ചു എന്ന് ഞങ്ങൾ ആ പോസ്റ്റിലാണ് പറഞ്ഞത്. എന്നാൽ ഇമോഷണലി ചെയ്യണമെന്നറിയാതെ ഇരിക്കുമ്പോൾ നടന്ന ഒരു പോസ്റ്റാണിത്. അത് ശരിയല്ല എന്ന് മനസ്സിലായതോടുകൂടി ഞാൻ ആ പോസ്റ്റ് പിൻവലിച്ചു. ഏതാണ്ട് ചുരുങ്ങിയ സമയം മാത്രമാണ് സോഷ്യൽ മീഡിയയിൽ ആ പോസ്റ്റ് ഉണ്ടായിരുന്നത്. ഡിലീറ്റ് ചെയ്ത ആ പോസ്റ്റിൻ്റെ സ്ക്രീൻഷോട്ട് എടുത്താണ് പലരും തെറ്റായ വാർത്ത നൽകിയിരിക്കുന്നത്. ഇമോഷണലി തകർന്നുകൊണ്ടിരിക്കുന്ന ഞങ്ങൾക്ക് ഒരു വലിയ ഷോക്കാണ് ഇത്തരം വാർത്തകൾ നൽകിയിരിക്കുന്നത്.

ഞാനും അവളും തമ്മിൽ ചെറിയ പ്രശ്നങ്ങളുണ്ട്. അത് സാധാരണഗതിയിൽ ഒരു കുടുംബത്തിലുണ്ടാകുന്ന വഴക്കുകളാണ്. ഞങ്ങൾ തന്നെ അത് പറഞ്ഞു തീർക്കുന്നുമുണ്ട്. ഇപ്പോഴും ഞങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നത്. ഞങ്ങൾ പിരിഞ്ഞിട്ടില്ല. ഇതുവരെ അത്തരത്തിൽ ഒരു തീരുമാനമെടുത്തിട്ടില്ല. പല ഓൺലൈൻ മാധ്യമങ്ങളിൽ വന്ന വാർത്തകൾ ഞങ്ങളെ ഏറെ വേദനിപ്പിച്ചു. ചില മുഖ്യധാരാ മാധ്യമങ്ങളും ആ വാർത്ത നൽകി എന്നതാണ് ഏറ്റവും അധികം വിഷമം ഉണ്ടാക്കിയത്. വാർത്തകൾക്ക് അടിയിൽ വരുന്ന കമൻ്റുകളാണ് സഹിക്കാൻ പറ്റാത്തത്. വാർത്തകൾക്കിടെ ചില മാധ്യമങ്ങളെ വിളിച്ച് ഇത് തെറ്റാണെന്നും, പിൻവലിക്കണമെന്ന് പറഞ്ഞെങ്കിലും വാർത്ത പരന്നു കൊണ്ടിരിക്കുകയാണ്.

പല പ്രശ്നങ്ങളും കാരണം ഞങ്ങൾ ആത്മഹത്യയുടെ വക്കിൽ വരെയെത്തി.അതിന് പിന്നാലെയാണ് വീണ്ടും പല തരത്തിലുള്ള വാർത്തകളും വിമർശനങ്ങളും കാണുന്നത്. പൂർണമായും തകർന്നിരിക്കുന്ന ഞങ്ങൾക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ് ഇതെല്ലാം. പുറത്തിറങ്ങി നടക്കാൻ പോലും ഞങ്ങൾക്ക് പറ്റാതെയായി ഈ വാർത്തകൾ കാരണം. ട്രാൻസ് കമ്യൂണിറ്റിയിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് അറിയാൻ പലർക്കും വ്യഗ്രത കൂടുതലാണ്. അത് തന്നെയാണ് ഈ വാർത്ത പുറത്ത് വിട്ടത് പിന്നിലും കാണുന്നത്.

Share this on...