പ്രണയിച്ച യുവാവുമായി തൻ്റെ വിവാഹ നിശ്ചയം കഴിഞ്ഞതിനു പിന്നാലെ യുവതി ആ,ത്മ,ഹ,ത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരനെ പോലീസ് അറസ്റ്റ് ചെയ്തതെന്ന വാർത്തയാണ് ഇപ്പോൾ കൊട്ടാരക്കരയിൽ നിന്നും എത്തുന്നത്. ഓടനാവട്ടം മുട്ടറയിൽ പ്രാക്കുളം കോളനിയിൽ താമസിക്കുന്ന സന്ധ്യാ ഭവനിൽ സുനിൽ-അനിതാ ദമ്പതികളുടെ മകൾ ഇരുപത്തിരണ്ടുകാരി സന്ധ്യ ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ 27 നാണ് സംഭവം. വിറകു ശേഖരിക്കാൻ പോയിവന്ന അമ്മയാണ് വീടിനുള്ളിലെ കിടപ്പുമുറിയിൽ സന്ധ്യ തൂ,ങ്ങി,മ,രി,ച്ച,നിലയിൽ കണ്ടെത്തിയത്.ഇതിന് പിന്നാലെയാണ് കാമുകൻ്റെ പ്രണയ ച,തി വീട്ടുകാർ തിരിച്ചറിഞ്ഞത്. ഏറെനാളായി സന്ധ്യയും അനീഷും പ്രണയത്തിലായിരുന്നു.
പിന്നീട് അനീഷ് ബന്ധുക്കൾക്കൊപ്പം എത്തി സന്ധ്യയുടെ വീട്ടിൽ വിവാഹാലോചന നടത്തുകയും വിവാഹം നിശ്ചയിക്കുകയും ആയിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടായതിനാൽ പെട്ടെന്ന് വിവാഹം നടത്താൻ സാധിക്കില്ലെന്ന് യുവതിയുടെ വീട്ടുകാർ അറിയിച്ചു. എന്നാൽ ലളിതമായ ചടങ്ങ് നടത്തിയാൽ മതിയെന്നും, ആറുമാസത്തിനുള്ളിൽ വിവാഹം വേണമെന്നും അനീഷും കുടുംബവും ആവശ്യപ്പെട്ടു. സ്ത്രീധനമായി ഒന്നും വേണ്ട എന്ന് പറഞ്ഞതോടെ ആറുമാസത്തിനുള്ളിൽ വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിച്ചു. എന്നാൽ നിശ്ചയം കഴിഞ്ഞതോടെ അനീഷിൻ്റെ മട്ടുമാറി. സ്ത്രീധനമായി പണവും പുത്തൻ ബൈക്കും വേണമെന്നാവശ്യപ്പെട്ട് നിരന്തരം സന്ധ്യയോട് വ,ഴ,ക്കാ,യി. യുവതി മ,രി,ച്ച ദിവസവും ഇയാൾ ഫോണിലൂടെ സ്ത്രീധനം ആവശ്യപ്പെട്ടു.സന്ധ്യ മ,രി,ക്കു,ന്ന,തി,നു മുൻപും ഇരുവരും തമ്മിൽ തർക്കമുണ്ടായി.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ആത്മഹത്യാ കുറിപ്പും മൊബൈൽ ഫോണും തെളിവായി. സന്ധ്യ തൂങ്ങി മ,രി,ച്ച ദിവസം അനീഷ് 12 പ്രാവശ്യം സന്ധ്യയെ ഫോൺ ചെയ്തതായി കണ്ടെത്തി. പെൺകുട്ടിയുടെ പിതാവ് കൊല്ലം റൂറൽ എസ്പിക്ക് പരാതി നൽകിയതോടെ അനീഷ് ഒളിവിൽപോയി. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചു. അതേസമയം ആ,ത്മ,ഹ,ത്യാ പ്രേരണക്കുറ്റം ചുമത്തി പൂയപ്പള്ളി പൊലീസ് കേസെടുക്കുകയും, മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും ചെയ്തതോടെയാണ് അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.
All rights reserved News Lovers.