കേരളത്തിന് മുഴുവൻ വേദനയായി മാറിയ താരമാണ് കൂനൂരിൽ ഹെലികോപ്റ്റർ അ,പ,ക,ട,ത്തി,ൽ വ്യോമസേനയുടെ ജൂനിയർ വാറഡ് ഓഫീസർ എ പ്രദീപിൻ്റേത്. ഭാര്യയും രണ്ടു മക്കളും, കിടപ്പിലായ അച്ഛനും അമ്മയും അനിയനും ഉൾപ്പെടുന്ന കുടുംബത്തിൻ്റെ ഏക അത്താണിയായിരുന്നു പ്രദീപ്. കൂലിപണിക്കാരൻ്റെ മകനായി ജനിച്ചതിൽ സ്വപ്രയത്നത്തിലൂടെ ആണ് ജീവിത വിജയം കൈവരിച്ചത്. പ്രദീപിൻ്റെ അച്ഛൻ വീട്ടിൽ വെൻ്റി,ലേറ്ററിൽ തുടരുകയാണ്. മകൻ്റെ വി,യോ,ഗ,വാർത്ത അച്ഛന് ആവുന്നതിലും അധികമായിരുന്നു. ഇപ്പോഴിതാ പ്രദീപിൻ്റെ മ,ര,ണ,ത്തോ,ടെ ആശ്രയമറ്റ കുടുംബത്തിന് കൈത്താങ്ങായി കേരള സർക്കാർ എത്തിയിരിക്കുകയാണ്. പ്രദീപിൻ്റെ ഭാര്യക്ക് സർക്കാർ ജോലി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
സാധാരണ നിലയിൽ യുദ്ധത്തിലോ, യുദ്ധസമാനമായ അന്തരീക്ഷത്തിലും മ,ര,ണ,പ്പെ,ടു,ന്ന സൈനികരുടെ ആശ്രിതർക്ക് ആണ് ജോലി നൽകുന്നത്. പ്രദീപിന് പ്രത്യേക പരിഗണന നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. പ്രദീപ് കേരളത്തിൽ നൽകിയ സേവനങ്ങൾ സർക്കാർ വളരെ സ്നേഹത്തോടെയും അഭിമാനത്തോടെയും ഓർക്കുക ആണെന്ന് റവന്യൂ മന്ത്രി കെ രാജൻ സമൂഹമാധ്യമത്തിലെ പോസ്റ്റ് വ്യക്തമാക്കി. ജോലിക്കു പുറമേ ധനസഹായമായി അഞ്ചുലക്ഷം രൂപ നൽകാനും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ പ്രദീപിൻ്റെ അച്ഛന് ചികിത്സാ സഹായം നൽകാനും തീരുമാനിച്ചു.
പ്രദീപിൻ്റെ അച്ഛൻ ദീർഘ നാളായി ചികിത്സയിലാണ്. വെ,ൻറി,ലേ,റ്ററിൻ്റെ സഹായത്തോടെയാണ് ജീവിതം മുന്നോട്ടു പോകുന്നത്. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് പ്രദീപിൻ്റെ ഭാര്യ ശ്രീലക്ഷ്മിക്ക് ജോലി നൽകുന്നതിനും,സർക്കാറിൻ്റെ സൈനിക ക്ഷേമ നിധിയിൽ നിന്ന് അഞ്ചുലക്ഷം രൂപ നൽകുന്നതിനും തീരുമാനിച്ചത്. ഭാര്യയ്ക്ക് വിദ്യാഭ്യാസയോഗ്യത അനുസരിച്ചുള്ള ജോലിയായിരിക്കും നൽകുമെന്നും മന്ത്രി പറഞ്ഞു. 2004-ൽ വ്യോമസേനയിൽ ജോലി ലഭിച്ചതിനുശേഷം സേനയുടെ വിവിധ മിഷനുകളിൽ പ്രദീപ് അംഗമായി പ്രവർത്തിച്ചു. 2018ലെ പ്രളയത്തിൽ രക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായി.