സ്ത്രീധനം ചോദിക്കുന്ന ആളെ കെട്ടില്ലെന്നു തീരുമാനിച്ചിരുന്നു – ആർഭാടം ഇല്ലാതെ വിവാഹം നടത്തി –

in News 39 views

ബാങ്കുകളായ ബാങ്കുകളൊക്കെ വാതിലുകൾ കൊട്ടിയടച്ചപ്പോൾ അവസാന പ്രതീക്ഷയും അസ്തമിച്ചപ്പോൾ ഒരു മുഴം കയറിൽ എല്ലാം അവസാനിപ്പിച്ച് വിപിൻ്റെ ചിതയിലെ തീ ഇനിയും കെട്ടടങ്ങിയിട്ടുണ്ടാവില്ല. ആ ചെറുപ്പക്കാരൻ്റെ മ,ര,ണം വേദനയായി മുന്നിൽ ഉള്ളപ്പോഴും പാഠം പഠിക്കാത്ത മലയാളി അടുത്ത കല്യാണ കച്ചവടം ഏതെങ്കിലും വീടിൻ്റെ ഉമ്മറത്തിരുന്ന് ഊട്ടിയുറപ്പിക്കുന്നുന്നുണ്ടാകും. വിവാഹ ധാരാളിത്തം നൽകിയ ബാധ്യതകളുടെ കെട്ടു മാറാപ്പുകളും പേറി ജീവിക്കുന്ന ശരാശരി കുടുംബങ്ങളുടെ കണ്ണീരിനു സാക്ഷിയാക്കി വേറിട്ട ചില ജീവിതങ്ങളെ പരിചയപ്പെടുത്തുകയാണ്.

പവൻ തിളക്കമോ പണ ചാക്കുകളോ ഇല്ലാതെ, ആഘോഷങ്ങളില്ലാതെ ജീവിക്കാൻ തീരുമാനിച്ചവരുടെ കഥ. ഇട്ടു മൂടാൻ പണ്ഡമോ, ബാങ്ക് ബാലൻസോ ഇല്ലാതെ ലളിതമായി കല്യാണം നടത്തിയവരുടെ മാതൃകാ ജീവിതകഥ. കണ്ണീര് ആവരുത് കല്യാണം. കടം വാങ്ങിയും ആഡംബരങ്ങൾ നിറച്ചും ആഘോഷം ആക്കേണ്ടതുണ്ടോ ഒരു വിവാഹം. ചോദ്യം മലയാളത്തിൻ്റെ പ്രിയ നടി മൃദുല വിജയ് ടാണെങ്കിൽ വേണ്ട എന്ന് ആവും ഉത്തരം. വിവാഹങ്ങൾ എപ്പോഴും ലളിതവും സുന്ദരവുമായിരിക്കണമെന്ന പക്ഷക്കാരിയാണ് മൃദുല.

ഒരു ദിവസത്തിൻ്റെ ആരവങ്ങക്കായി അത്യാഡംബരം എന്തിനാണെന്ന് മൃദുല ചോദിക്കുന്നു. കല്യാണം എങ്ങനെയാണെങ്കിലും ദാമ്പത്യം സുന്ദരം ആയിരിക്കുക എന്നതാണ് പ്രധാനം. ഇതൊന്നും മൃദുല വെറുതെ പറയുന്നതല്ല. സ്വന്തം കല്യാണത്തിൽ ഈ പ്രാവർത്തികമാക്കിയ ആളാണ്.കഴിഞ്ഞ ജൂലൈ 8 നാണ് മൃദുലയും നടൻ യുവ കൃഷ്ണയും വിവാഹിതരായത്. അടുത്ത സൃഹുത്തുകളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചെറിയ ഒരു ചടങ്ങ്. എന്നാൽ ലാളിത്യത്തിൻ്റെ സൗന്ദര്യവും സന്തോഷവും ആവോളം നിറഞ്ഞ മുഹൂർത്തം. വിവാഹ ചിലവിൻ്റെ പേരിൽ കടം കയറിയും, നിൽക്ക കളിയില്ലാതെയും പലരും ആ,ത്മ,ഹ,ത്യ,യി,ൽ ര,ക്ഷ തേടുമ്പോൾ അനുകരണീയമായ ഒരു മാതൃകയാണ് മൃദുലയും യുവയും മുന്നോട്ടുവച്ചത്.

പ്രത്യേകിച്ചും താരവിവാഹങ്ങൾ ആഡംബരത്തിൻ്റെ അവസാന വാക്കുകളാകുന്ന കാലത്ത്. ഒരു ദിവസത്തിനു വേണ്ടി ഇത്രയധികം പണം മുടക്കേണ്ടതുണ്ടോ എന്ന ചിന്ത ഇപ്പോഴും എൻ്റെ മനസ്സിൽ ഉണ്ട്. വെറുതെ പണം കളയുകയാണ്.അത് ഉണ്ടെങ്കിൽ വേറെ എന്തൊക്കെ കാര്യങ്ങൾ ചെയ്യാം. അതാണ് എൻ്റെ പോളിസി. അതുകൊണ്ട് എവിടെയൊക്കെ അ,നാ,വ,ശ്യ,മായ ചിലവ് കുറക്കാമെന്ന് ശ്രദ്ധിച്ച് അതൊക്കെ കുറച്ച് കാണുന്നവർക്ക് വൃ,ത്തി,കേ,ടാ,യി തോന്നാത്ത തരത്തിലാണ് ഞാൻ കല്യാണത്തിൻ്റെ എല്ലാ ഘട്ടങ്ങളും ആസൂത്രണം ചെയ്തത്. വളരെ ശാന്തമായാണ് ഞങ്ങളുടെ വിവാഹം നടന്നതെന്ന് എല്ലാവരും പറഞ്ഞു. ആഡംബരങ്ങൾ ഉണ്ടായില്ല. എന്നാൽ ആവശ്യങ്ങളിൽ വിട്ടുവീഴ്ച ഉണ്ടായില്ല.

അത് ഞാൻ മാത്രം തീരുമാനിച്ചാൽ നടക്കില്ലായിരുന്നു. എൻ്റെ കുടുംബവും യുവചേട്ടൻ്റ കുടുംബവും പൂർണ്ണ പിന്തുണ നൽകി എന്ന് മൃദുല പറയുന്നു.സത്രീധനം വാങ്ങാത്ത ആൾ എന്നെ കല്യാണം കഴിച്ചാൽ മതി എന്ന് തീരുമാനം എനിക്കുണ്ടായിരുന്നു. വീട്ടിലേക്ക് കഷ്ടപാട് മുഴുവൻ അറിഞ്ഞു വളർന്ന ഒരാളാണ് ഞാൻ.’ കല്യാണത്തിന് എനിക്കും അനിയത്തിക്കും ഇത്ര പവൻ ഉണ്ടാക്കണം എന്നൊക്കെ പണ്ടുമുതലേ അച്ഛനും അമ്മയും പറയും.

എന്തിനാ അച്ഛാ അങ്ങനെ. അതിൻ്റെ ആവശ്യം എന്താ എന്ന് ഞാൻ ചോദിക്കുമ്പോൾ, അല്ല ചെക്കൻ്റെ വീട്ടുകാർ ചോദിക്കും എന്നാകും മറുപടി. ചോദിക്കുന്ന ആൾക്കാർ എന്നെ കെട്ടണ്ട.അങ്ങനത്തെ ആൾക്കാരെ എനിക്ക് വേണ്ട. എന്ന്ഞാൻ തീർത്തു പറഞ്ഞിരുന്നു. എനിക്ക് അങ്ങനെ ചോദിക്കാത്ത ഒരാളെ കിട്ടി. യുവചേട്ടൻ ഇന്നുവരെ അങ്ങനെ ഒരു കാര്യം ചോദിച്ചിട്ടില്ല. ഞാൻ വിവാഹത്തിന് ധരിച്ച ആഭരങ്ങൾ എവിടെയാണ്. എന്തു ചെയ്തു എന്ന് ചേട്ടനോ ചേട്ടറെ വീട്ടുകാരോ ഇതുവരെ അന്വേഷിച്ചിട്ടില്ല.

കടംവാങ്ങി കല്യാണം ആഘോഷമാക്കണം.ആർഭാടം കാട്ടണമെന്ന നിലപാടിനോട് തീർത്തും യോജിപ്പില്ല. എനിക്ക് അറിയാവുന്ന ഒരുപാട് ആളുകൾ കടംവാങ്ങി കല്യാണം നടത്തിയിട്ട് ഇപ്പോഴും ആ കടം വീട്ടാനാവാതെ കഷ്ടപ്പെടുകയാണ്. വേണ്ടാത്ത ചിലവുകളും ആർഭാടവും എനിക്ക് തീരെ താല്പര്യമില്ല. അത് ഒരു ബാധ്യതയാണ്. എൻ്റെ സമ്പാദ്യം വിവാഹത്തിൽ പൊടിച്ചു കളയാൻ എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല. കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശാണ്. ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ളതാണ്. കല്യാണം കഴിഞ്ഞും ജീവിക്കാൻ പണം വേണമല്ലോ.

അപ്പോൾ എല്ലാം കല്യാണത്തിന് തീർത്താൽ മുന്നോട്ടുള്ള ആവശ്യങ്ങൾക്ക് എന്ത് ചെയ്യും. ആ ധാരണ എനിക്കുണ്ട്. എൻ്റെ അച്ഛൻ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. സമ്പാദ്യം വളരെ കുറവായിരുന്നു. ഞാൻ ജനിച്ചതും വളർന്നതുമൊക്കെ വാടക വീടുകളിലായിരുന്നു.

ഇപ്പോൾ പതിമൂന്നാമത്തെ വാടകവീട്ടിലാണ് എൻ്റെ കുടുംബം ജീവിക്കുന്നത്. അച്ഛൻ കഷ്ടപ്പെടുന്നത് കണ്ടാണ് ഞാൻ വളർന്നത്. എൻ്റെ പതിനാറാമത്തെ വയസ്സിൽ അച്ഛൻ്റെ ടെൻഷൻ എന്നെയും ബാധിച്ചു തുടങ്ങി. ഉറക്കം ഇല്ലാതെയായി. കുറേ കാലം കഴിഞ്ഞാൽ എന്തായിരിക്കും ഞങ്ങളുടെ സാഹചര്യം എന്ന ചിന്തയാണ് അലട്ടിയത്. എൻ്റെയും അനിയത്തിയുടെയും പഠനം, ജീവിതചിലവുകൾ, ഞങ്ങളുടെ വിവാഹം, സ്വന്തമായൊരു ഒരു വീട് അതൊക്കെ മനസ്സിലുണ്ടായിരുന്നു. എന്ത് ചെയ്യാൻ പറ്റും എന്ന് രീതിയിൽ ഞാനോരോന്ന് ഓരോന്നായി ചിന്തിക്കാൻ തുടങ്ങി. അവിടെയാണ് എൻ്റെ ജീവിതം മാറിയത്.

പതിനഞ്ചാമത്തെ വയസ്സുമുതൽ ആദ്യം അഞ്ചുവർഷം ഞാൻ സിനിമയിൽ മാത്രമാണ് ശ്രദ്ധിച്ചത്. കുറേ പരിശ്രമിച്ചെങ്കിലും വേണ്ടവിധം ഒരു ഇടം കിട്ടിയില്ല. അഭിനയിച്ച സിനിമകളൊന്നും റിലീസായില്ല. പിന്നീടാണ് പത്തൊമ്പതാം വയസ്സിൽ സീരിയലിലേക്ക് വന്നത്.ആ തീരുമാനമെടുത്തില്ലായിരുന്നുവെങ്കിൽ ഞാൻ എവിടെയും എത്തുമായിരുന്നില്ല. സീരിയലിൽ വരും മുൻപേ കുറേ പരിഹാസങ്ങൾ നേരിട്ടിരുന്നു. സ്കൂളിൽ പഠിക്കുകയാണല്ലോ. ലീവെടുത്ത് അഭിനയിക്കാൻ പോവുന്നു. തിരിച്ചു വരുന്നു.

പക്ഷേ സിനിമകളിലൊന്നും കാണുന്നില്ല. അതിൻ്റെ പേരിൽ കുറേ കളിയാക്കൽ നേരിട്ടിട്ടുണ്ട്. അപ്പോഴും എൻ്റെ മനസ്സിൽ എന്നിൽ എനിക്ക് വിശ്വാസമുണ്ട്. സീരിയലിലേക്ക് വന്നശേഷം ആദ്യ സീരിയലു മുതൽ എനിക്ക് കിട്ടുന്ന ഓരോ രൂപയും അമ്മ സമ്പാദിക്കാൻ തുടങ്ങി.സ്വന്തമായിട്ടാണ് കൂടുതലും. അങ്ങനെ ശേഖരിച്ച് വച്ചതാണ് എൻ്റെ കല്യാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. എൻ്റെ കല്യാണത്തിൻ്റെ ചെലവുകൾ സ്വയം കണ്ടെത്തിയാണ് ഞാൻ അതുകൊണ്ടാണ് കഷ്ടപ്പെട്ടുണ്ടാക്കിയ പണം വെറുതെ നഷ്ടപ്പെടുത്താൻ തോന്നുന്നില്ല. വീട്ടുകാരുടെ ചിലവിൽ ആകുമ്പോൾ അതിൻ്റെ വിലയറിയില്ല. സ്വയം അധ്വാനിച്ചുണ്ടാക്കുമ്പോഴേ അതിൻ്റെയൊക്കെ വിലയറിയൂ എന്ന് മൃദുല പറയുന്നു.

Share this on...