വിവാഹം കഴിഞ്ഞ് 15ആം നാൾ ഗൾഫിലേക്ക് മടങ്ങിയ ഭർത്താവ്, എന്നാൽ പിന്നാലെ നടന്നത് കണ്ടോ..!

in News 10,175 views

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് അരുവിക്കര കാച്ചാണിയിൽ സ്വദേശി അനുപ്രിയ 29 കാരി ഭർതൃവീട്ടിലെ പീഡനം മൂലം ജീവനൊടുക്കിയത്. ഭർത്തൃ വീട്ടിലെ പീഢനത്തെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പുറത്തു വരുന്ന വാർത്തകൾ. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുകയാണ് യുവതിയുടെ കുടുംബം. അനുപ്രിയയുടെ കുടുംബം പറയുന്നത് ഇങ്ങനെ. പൈസ ഇല്ലെന്ന് കണ്ടപ്പോൾ അനുപ്രിയയെ ഒഴിവാക്കാനാണ് ഭർത്താവ് മനുവും ഇയാളുടെ മാതാപിതാക്കളും ശ്രമിച്ചത്. അതിനായി വിവാഹം കഴിഞ്ഞ് നാലു മാസത്തിനു ശേഷം മറ്റൊരു വിവാഹം ഭർത്തൃ വീട്ടുകാർ ആലോചിച്ചു തുടങ്ങി.

മനുവിൻ്റെ അച്ഛൻ മൻമദിനും, അമ്മയായ വിജയ എന്നിവരും അന്ധവിശ്വാസം തലയ്ക്കു പിടിച്ചവർ ആണ്. ഇവന് രണ്ടാം വിവാഹമേ വാഴുമെന്നും, മറ്റൊരു വിവാഹം നടക്കുമെന്നും ആ ഭാര്യയിലൂടെ ഞങ്ങളുടെ മകന് ജീവിതം ഉണ്ടാകുമെന്നും അനുപ്രിയയോട് ഭർതൃവീട്ടുകാർ പറഞ്ഞു.ഇത് അനുപ്രിയയിലുണ്ടാക്കിയത് കടുത്ത മാനസികസമ്മർദ്ദം ആയിരുന്നു. വിദേശത്തുള്ള മനു അനുപ്രിയയുമായി അവസാനമായി ഫോണിൽ സംസാരിച്ചത് ഏപ്രിൽ 10നാണ്. കുറച്ച് ദിവസങ്ങൾക്കു ശേഷമാണ് മനു അനുപ്രിയയെ വിളിച്ചത്. ഫോൺ വിളിയിലാണ് എന്തോ സംഭവിച്ചത്. ആത്മഹത്യയിലേക്ക് നയിക്കാൻ കാരണമായത് ആ ഫോൺകോൾ ആണെന്നാണ് തോന്നുന്നത്. വിവാഹം കഴിഞ്ഞ് കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോഴേ പ്രശ്നങ്ങളായിരുന്നു. വിവാഹം കഴിഞ്ഞ് 15 ദിവസം ആയപ്പോൾ മനു വിദേശത്തേക്ക് മടങ്ങി.

ഇതിന് ശേഷം അനുപ്രിയ ഭർതൃവീട്ടിൽ നേരിടേണ്ടിവന്നത് വലിയ മാനസിക സമ്മർദ്ദം ആയിരുന്നു. മനു തൻ്റെ അച്ഛനെയും അമ്മയെയും ഓരോ കാര്യങ്ങൾ വിളിച്ചു പറയും. പിന്നാലെ പ്രശ്നങ്ങൾ ഉണ്ടാകും എന്നും കുടുംബം പറഞ്ഞു. തെണ്ടി കല്യാണം നടത്തി എന്നും, നിൻ്റെ അച്ഛൻ തെണ്ടിയാണെന്നും പറഞ്ഞു. അനുപ്രിയയെ മാനസികമായി പീഡിപ്പിച്ചു. സ്ത്രീധനം കുറഞ്ഞുപോയെന്നും, തങ്ങൾക്ക് 5 ലക്ഷം രൂപ കല്യാണത്തിന് ചിലവായെന്നും പറഞ്ഞു. ഇത്തരത്തിൽ നിരവധി കുത്തുവാക്കുകൾ കേട്ടാണ് അനുപ്രിയ ഭർത്തൃ വീട്ടിൽ താമസിച്ചത്. പണത്തിൻ്റെ കണക്ക് പറഞ്ഞു പീഡനം ആരംഭിച്ചത് മധുവിൻ്റെ അച്ഛനായിരുന്നു. പിന്നാലെ മനുവിനെ കൂട്ടുപിടിച്ച് മാനസിക സമ്മർദ്ദത്തിലാക്കുകയായിരുന്നു. ഫോൺ വിളിച്ചാൽ മനു നിരന്തരം വഴക്കിടുമെന്നും അനുപ്രിയയുടെ കുടുംബം പറയുന്നു.

എല്ലാ കാര്യങ്ങളും തുറന്നു പറയുന്ന ആളാണെന്നും യുവതിയുടെ സഹോദരി പറഞ്ഞു. അതേ സമയം അനുപ്രിയയുടെ റൂമിൽ നിന്നും ഭർത്താവിൻ്റെ വീട്ടുകാരെ കുറിച്ചുള്ള ആറു പേജ് കത്താണ് പോലീസ് കണ്ടെത്തിയിരുന്നത്. ഉച്ച ഭക്ഷണം കഴിച്ചശേഷം മുകളിലെ മുറിയിലേക്ക് പോയ അനു പ്രിയ ഏറെ നേരമായിട്ടും താഴേക്ക് കാണാതായതോടെ മുറി തുറന്നു നോക്കിയപ്പോഴാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. നിലവിൽ മനുവിൻ്റെ മാതാപിതാക്കളെ പോലീസ് അറസ്റ്റു ചെയ്ത് റിമാൻറ് ചെയ്തിരിക്കുകയാണ്. ആറു മാസങ്ങൾക്ക് മുൻപ് ആയിരുന്നു അനുപ്രിയയുടെ വിവാഹം. വിദേശത്തായിരുന്നു ഭർത്താവ്.വിവാഹം കഴിഞ്ഞ് 15 ദിവസത്തിനുള്ളിൽ തന്നെ മറ്റു ജോലി സ്ഥലത്തേക്കു മടങ്ങി. ഇതിനിടയിൽ അനു ഗർഭിണിയാവുകയും അബോർഷൻ ആവുകയും ചെയ്തു.

Share this on...