മഹാനായ സ്‌കോട്ടിഷ് കവിയായ റോബർട്ട് ബേൺസ് ഒരു ദിവസം കപ്പലുകൾക്ക് സമീപം നടക്കുമ്പോൾ സഹായത്തിനായി നിലവിളി കേട്ടു അദ്ദേഹം നിലവിളി കേട്ട ഭാഗത്തേക്ക് ഓടി ആ സമയത്ത് ഒരു യുവ നാവികൻ കടലിൽ ചാടിക്കൊണ്ട് ഒരുവ്യക്തിയെ കഷ്ടപ്പെട്ട് രക്ഷിച്ചു മരണത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ വളരെ വലിയൊരു നാവികനായിരുന്നു.ധീരനായ ആ നാവികനോട് നന്ദിപറഞ്ഞ അദ്ദേഹം ഒരു രൂപ സമ്മാനമായി നൽകി ആ സമ്മാനം സ്വീകരിക്കാൻ ആ നാവികന് ലജ്ജ തോന്നി.ഒരു വലിയ ജനക്കൂട്ടം അവരുടെ ചുറ്റും കൂടിയിരിക്കുന്നു.എല്ലാവരും നാവികനെ മുക്തകണ്ഠം പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.
ധനികൻ നാവികന് ഒരു ഷില്ലിംഗ് മാത്രം നൽകിയത് ജനക്കൂട്ടത്തെ അതൃപ്‌തരാക്കി പലരും അത് ഉറക്കെ വിളിച്ചു പറയുകയൂം പ്രതിഷേധിക്കുകയും ചെയ്തു എങ്കിലും ആ വ്യാപാരി അവരെ ശ്രദ്ധിച്ചില്ല ആ സമയം റോബർട്ട് ബേൺസ് ജനക്കൂട്ടത്തെ സമീപിച്ച് കാര്യം എന്താണെന്ന് ചോദിചു മുഴുവൻ കഥയും അവർ അദ്ദേഹത്തോട് പറഞ്ഞു ധനികനായ വ്യപാരിയുടെ പെരുമാറ്റത്തിൽ അദ്ദേഹം ആശ്ചര്യപ്പെട്ടില്ല ഒരു ചെറു ചിരിയോടെ ബേൺസ് പറഞ്ഞു അദ്ദേഹത്തെ വെറുതെ വിടുക തൻ്റെ ജീവിതത്തിന് വില നിക്ഷയിക്കാൻ ഏറ്റവും അർഹൻ അദ്ദേഹം തന്നെയാണ് അദ്ദേഹത്തിന്റെ ജീവന്റെ വിലയാണ് അദ്ദേഹം സമ്മാനമായി നൽകിയത്.
നമ്മുടെ പ്രവർത്തനങ്ങൾ തന്നെയാണ് നമ്മുടെ ജീവനെ വിലയുള്ളതാക്കി തീർക്കുന്നതും,വിലരഹിതമാക്കി തീർക്കുന്നതും എത്ര ധനം ഉണ്ടായാലും അത് കൊണ്ട് നമ്മുടെ ജീവൻ വിലയുള്ളതാകില്ല.നമ്മുടെ ധനം എങ്ങനെ വിനിയോഗിക്കുന്നു എന്നുള്ളതാണ് നമ്മുടെ ജീവനെയും ജീവിതത്തെയും വിലയുള്ളതാക്കി തീർക്കുന്നത് ജീവിത ലക്ഷ്യവും പ്രയത്നവും നമ്മുടെ ജീവിത സന്ദർഭത്തെ ആശ്രയിച്ചിരിക്കുന്നു ഉന്നതമായ ദർശനത്തിന് സമ്മാനമായി ലക്ഷ്യം കൈവരിക്കുന്നത് പ്രവർത്തിയിലൂടെയാണ് അതിനാൽ നമ്മുടെപ്രവർത്തികളാണ് നമ്മുടെ ജീവിതത്തെ വിലയിലുള്ളതാക്കി തീർക്കുന്നത്