വനിത വാരികയിലൂടെ കാവ്യയും ദിലീപും തുറന്നടിച്ചതൊക്കെ കേട്ടോ? മറച്ച് വച്ചതെല്ലാം അഭിമുഖത്തിലൂടെ വൈറല്‍

in News 32 views

നടൻദിലീപിനും കുടുംബത്തിനും ഇപ്പോൾ അത്ര നല്ല കാലമല്ല. നടിയെ ആ,ക്ര,മി,ച്ച കേസിൽ പ്രതിയായി ജയിലിൽ കിടന്ന ശേഷം ജാമ്യത്തിൽ ആണ് ഇപ്പോൾ താരം. എല്ലാം തേഞ്ഞു മാഞ്ഞു എന്ന് എല്ലാവരും കരുതി സമയത്താണ് ഇപ്പോൾ ദിലീപിനെതിരെ ഗു,രു,ത,ര ആരോപണവുമായി സംവിധായകൻ ബാലചന്ദ്രകുമാർ രംഗത്തെത്തിയത്, ദിലീപ് തെറ്റ് ചെയ്തു കാണില്ലെന്ന് വിശ്വസിച്ചവരെ പോലും ഇദ്ദേഹത്തിൻ്റെ ഓരോ വെളിപ്പെടുത്തലുകളും ഞെട്ടിച്ചു. ഇതിനുപിന്നാലെയാണ് വനിതാ വാരികയിൽ ദിലീപിൻ്റെ കുടുംബചിത്രം അച്ചടിച്ചുവന്നത്. ഇതോടെ വനിതയ്ക്കെതിരെ ഇപ്പോൾ പ്രതിഷേധമിരമ്പുകയാണ്. ഇതിനിടെ വനിതയിൽ ദിലീപ് നൽകിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്.

മക്കളെക്കുറിച്ച് കാവ്യയും തൻ്റെ ജീവിതത്തിലെ പ്രശ്നത്തെക്കുറിച്ച് ദിലീപും മനസ്സ് തുറക്കുന്നുണ്ട്. മൂന്ന് വയസ്സേ ആയുള്ളുവെങ്കിലും ഇടതൂർന്ന നീണ്ടമുടി ആണ് മഹാലക്ഷ്മിക്ക് ഉള്ളത്. മുരുകന് നേർച്ച ആയിട്ടാണ് മഹാലക്ഷ്മിയുടെ മുടി വളർത്തുന്നത് എന്നാണ് കാവ്യ പറയുന്നത്. മഹാലക്ഷ്മിയെ പ്രസവിക്കാൻ നേരം ദിലീപും ലേബർ റൂമിൽ ഉണ്ടായിരുന്നു. മകളെ കൈകളിലെടുത്ത് ശേഷം ചെവിയിൽ മഹാലക്ഷ്മി എന്ന് ദിലീപ് വിളിച്ചു. പിന്നീട് മീനാക്ഷിയെ കുഞ്ഞിനെ ഏൽപ്പിച്ചു. മുടി മുറിക്കാൻ മാമാട്ടി എന്ന മഹാലക്ഷ്മി ആവശ്യപ്പെടാറുണ്ട് എങ്കിലും മുറിച്ചാൽ ചുവന്ന മുടി വരുമെന്നാണ് മകളോട് പറയാറ്. എത്ര ദേഷ്യം ഉണ്ടെങ്കിലും, പ്രശ്നമുണ്ടെങ്കിലും അത് എല്ലാം ഉള്ളിലൊതുക്കി ചേർത്തുനിർത്താറാണ് ദിലീപേട്ടൻ ചെയ്യുന്നത്.

എന്തുപറഞ്ഞാലും മാമാട്ടി കേൾക്കും. എന്നാൽ താൻ എത്ര കടുപ്പിച്ച് വേണ്ടെന്ന് പറഞ്ഞാലും മാമാട്ടി അത് ചെയ്തിരിക്കും എന്നും കാവ്യ പറയുന്നു. അതേസമയം ദിലീപിൻ്റെ പ്രശ്നങ്ങളിൽ മീനാക്ഷി അനുഭവിച്ചതും കാവ്യവെളിപ്പെടുത്തി. ആ സമയം മീനാക്ഷി പ്ലസ്ടുവിൽ ആയിരുന്നു. സ്കൂളിൽ പോകുന്ന കൗമാരക്കാരി. ഇത്തരം സന്ദർഭങ്ങളിൽ ഒരു നോട്ടം പോലും അവളെ വേദനിപ്പിക്കും. എന്നാൽ സ്കൂളിൽ നിന്നും നല്ല പിന്തുണ ലഭിച്ചു. ആരും അവളെ വേദനിപ്പിച്ചില്ല. നല്ല മാർക്ക് വിജയിക്കാൻ ഇത് മീനുട്ടിയെ സഹായിച്ചു. അതേസമയം താൻ മ,രി,ച്ച,തി,നു തുല്യമാണെന്ന് ആയിരുന്നു ദിലീപിൻ്റെ പ്രതികരണം. ഒരിക്കൽ ലാൽജോസിനോട് വീടിനടുത്തുള്ള ഒരാൾ പറഞ്ഞു.

ദിലീപിന് നാൽപ്പത്തിയെട്ടാം പിറന്നാളിന് മുമ്പ് അപകടം സംഭവിക്കുമെന്ന്, തുടർന്ന് അയാളെ താൻ പോയി കണ്ടു. എയർക്രാഷ് ഉണ്ടാകും എന്നാണ് അയാൾ പറഞ്ഞത്. കുറച്ചു നാളുകൾക്കു ശേഷം അത് ഞാൻ മറന്നു. എന്നാൽ പിന്നീട് അമേരിക്കയിൽ ഒരു പരിപാടിക്ക് പോയപ്പോൾ വിമാനം ആകാശ ചുഴിയിൽ പെട്ട് മ,ര,ണ,ത്തെ മുഖാമുഖം കണ്ടു. പിന്നാലെ കേസിൽ പെട്ടപ്പോൾ പിന്നെയും അയാളെ പോയി കണ്ടു. അന്ന് പറഞ്ഞത് മരണം എന്ന് തന്നെയാണ്. മ,ര,ണം തന്നെയാണല്ലോ ദിലീപ് എന്ന വ്യക്തിയുടെ മ,ര,ണ,മ,ല്ലേ നടന്നത് എന്നാണ് അയാൾ പറഞ്ഞത്. ജീവിച്ചിരിക്കുമ്പോൾ ഒരുപാടുപേർ കൊ,ല്ലു,ന്ന,ത് കാണാൻ ഭാഗ്യം കിട്ടിയെന്നും, സഹായിച്ചവർ പോലും വേദനിപ്പിച്ചു എന്ന് ദിലീപ് പറയുന്നു.

Share this on...