മകളെ കുളിപ്പിക്കുന്നതും എല്ലാം ഈ അച്ഛൻ തന്നെ അതാണ് ഈ മകൾക്കും ഇഷ്ടം ഒരു അപൂർവ സ്നേഹത്തിന്റെ കഥ

in News 23,703 views

മോള് ഒരിക്കൽ വേദന വന്നതുപോലെ കരയുകയായിരുന്നു. മൂത്രമൊഴിക്കാൻ കൊണ്ടുപോയപ്പോൾ അടിവസ്ത്രത്തിൽ ചോര. ആർത്തവം ആണെന്ന് മനസ്സിലായി. സ്നേഹനിധിയായ ഒരു അച്ഛൻ മകൾക്ക് താങ്ങായി മാറിയ യഥാർത്ഥ ജീവിതകഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി മാറിക്കൊണ്ടിരിക്കുന്നത്. കോഴിക്കോട് കക്കട്ടിൽ തുണ്ടി പറമ്പത്ത് വീട്ടിൽ അഹമ്മദ് എന്ന ദൈവതുല്യനായ അച്ഛൻ്റെ മുന്നിൽ ഒരു നിമിഷം നമ്മൾ തൊഴുതു പോകും. ആ അച്ഛൻ പറയുന്നത് ഇങ്ങനെ.

‘മോൾ ജനിക്കുമ്പോൾ ഗൾഫിൽ ഒട്ടകങ്ങളെയും നോക്കി മരുഭൂമിയിലെ പണിയൊക്കെയായിരുന്നു എൻ്റെ ജോലി. ഈ സമയത്താണ് എൻ്റെ വിസയുടെ കാലാവധി തീരുന്നത്. വിസ പുതുക്കാനുള്ള പണം കൊടുത്ത ആൾ എന്നെ പറ്റിച്ചു കൊണ്ട് സ്ഥലം വിട്ടു. ഇതോടെ വിസയുടെ കാലാവധി കഴിഞ്ഞതോടെ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി. വീട്ടിലേക്ക് വരാൻ പോലും പറ്റാത്ത അവസ്ഥയിൽ ഞാൻ ശരിക്കും പെട്ടു പോയി. അപ്പോഴാണ് എൻ്റെ നാട്ടുകാരിൽ ഒരാൾ എന്നെ തിരക്കി വരികയും, എൻ്റെ ഭാര്യ വാഹനാപകടത്തിൽ മരിച്ച വിവരം എന്നോട് പറയുകയും ചെയ്തത്. എൻ്റെ അവസ്ഥ കണ്ട് കൂടെയുണ്ടായിരുന്നവർ എംബസിൽ പിഴയടച്ച് എന്നെ നാട്ടിലേക്ക് കയറ്റി വിടുകയും ചെയ്തു.നാട്ടിൽ എത്തിയപ്പോഴാണ് ഞാൻ എൻ്റെ മോളെ ആദ്യമായി കാണുന്നത്. അഫീഫത്ത് എന്നാണ് പൊന്നു മോളുടെ പേര്.

എൻ്റെ മോളുടെ അവസ്ഥയെക്കുറിച്ച് എഴുത്തിലൂടെ ഞാനറിയുന്നുണ്ടായിരുന്നു. മകൾ ജനിച്ചപ്പോൾ ശരീരം മുഴുവൻ സെറിബ്രൽ പൾസി ആണെന്ന് കുറെ നാളുകൾക്കു ശേഷമാണ് തിരിച്ചറിഞ്ഞത്. കുഞ്ഞുനാളിലൊക്കെ എല്ലാം കിടന്നിടത്ത് കിടന്നായിരുന്നു മൂത്രം ഒക്കെ ഒഴിച്ചിരുന്നത്. എന്നാൽ വലുതായപ്പോൾ ബാത്ത്റൂമിൽ എടുത്തു കൊണ്ടു പോകും. കുളിപ്പിക്കലും കഴുകലും എല്ലാം ഞാൻ തന്നെയാണ് ചെയ്തിരുന്നത്.3 മക്കളായിരുന്നു എനിക്ക്.അതിൽ മൂത്തയാളെ കെട്ടിച്ചു വിട്ടു. ഇളയ മകൻ പഠിക്കാൻ പോയി തുടങ്ങിയാൽ പിന്നെ മോൾ ഒറ്റയ്ക്കാവും. അതുകൊണ്ട് എൻ്റെ ജോലിക്കു പോകുകയൊക്കെ അവതാളത്തിലായി തുടങ്ങി. അതുകൊണ്ട് മോളെ നോക്കാൻ വേണ്ടി ഞാൻ ഒരു നിക്കാഹ് കൂടി കഴിച്ചു.

എന്നാൽ ആ ബന്ധം ശുഭമായില്ല. അവരെ നീ മക്കളെയും ഉപേക്ഷിച്ചു പോയി.പിന്നീട് വീണ്ടും ഒരു വിവാഹം കൂടി കഴിച്ചു. അവർ ഇതൊക്കെ ചെയ്തോളാം, മോളുടെ കാര്യങ്ങൾ നോക്കി കൊള്ളാം എന്ന് പറഞ്ഞെങ്കിലും ഞാൻ സമ്മതിക്കാറില്ല. ഒരിക്കൽ മോള് വല്ലാത്ത രീതിയിൽ വേദന അനുഭവിക്കുന്നത് പോലെ കരയുന്നത് ഞാൻ കണ്ടു. ഒന്നും മനസ്സിലായില്ല. പിന്നീട് മൂത്രമൊഴിക്കാൻ കൊണ്ടു പോയപ്പോഴാണ് അടിവസ്ത്രത്തിൽ ചോര കണ്ടത്. ആർത്തവം ആയിരുന്നു. പാവം വയറു വേദനിച്ചിട്ടാണ് കരഞ്ഞത്.വികൃതമായ കുറച്ച് ശബ്ദങ്ങൾ മാത്രം അല്ലാതെ പറയാനുള്ള കഴിവ് അവൾക്കുണ്ടായിരുന്നില്ല.

അവളുടെ ഉമ്മ ഉണ്ടായിരുന്നെങ്കിൽ ഇതെല്ലാം അവൾ ഭംഗിയായി നോക്കുമായിരുന്നു. പിന്നീട് മൂത്ത മോളാണ് എന്നെ പാഡ് മാറ്റാനും വയ്ക്കാനുമൊക്കെ പഠിപ്പിച്ചു തന്നത്. എൻ്റെ ജീവൻ്റെ ജീവനാണ് മോൾ. അവളുടെ കാര്യങ്ങൾ നോക്കാൻ മറ്റാരെയും അവൾ അനുവദിക്കാറില്ല. ഞാൻ പാടി കടന്നുവരുന്ന ശബ്ദം കേട്ടാൽ അവൾ അപ്പോൾ ശബ്ദമുണ്ടാക്കും. എൻ്റെ കാലൊച്ച വരെ അവൾക്ക് കൃത്യമായി അറിയാം. അവൾ എൻ്റെ എത്രമാത്രം കൃത്യമായി മനസ്സിലാക്കുന്നുവെന്ന് ഇതുവരെ മനസ്സിലായിട്ടില്ല. പഞ്ചായത്തിലെ ബ്ലോക്ക് റിസോഴ്സ് സെൻറർ സംഘടിപ്പിച്ച യാത്രയിൽ ഞങ്ങളും പങ്കു ചേർന്നു. താജ്മഹ ലൊക്കെ അവളെ എനിക്ക് കാണിക്കാൻ സാധിച്ചു. അവളെയും എടുത്തുകൊണ്ട് ഞാൻ താജ്മഹൽ മൊത്തം ചുറ്റിക്കാണിച്ചു. യാത്ര പോകുന്ന തൊക്കെ മോൾക്ക് വലിയ ഇഷ്ടമാണ്. ഈ ഇടയ്ക്ക് എനിക്ക് നെഞ്ചുവേദന വന്നു. ആഞ്ജിയോ പ്ലാസ്റ്റി ചെയ്യേണ്ടതായി വന്നു. ഭാരം എടുക്കരുത് എന്നാണ് ഡോക്ടർ പറഞ്ഞത്.

എങ്കിലും മോള് വാശി പിടിക്കുമ്പോൾ എടുക്കാതെ വഴിയില്ല. അവൾ എൻ്റെ മുത്തല്ലേ. കൊലുസ് ഒക്കെ ഇട്ട് ഈ മുറ്റത്തൂടെ കളിച്ചു നടക്കേണ്ട കുട്ടിയാണ്. ഇപ്പോൾ ഒരു മുറിയിൽ ഒതുങ്ങി കഴിയുന്നത്. മാലയും വളയും പാദസരവും ഒക്കെ ഞാൻ അവൾക്ക് വാങ്ങി നൽകിയിട്ടുണ്ട്. പൊട്ടു വയ്ക്കുന്നതൊക്കെ അവൾക്ക് വലിയ ഇഷ്ടമാണ്. അതുപോലെ മഴയും. മഴ കണ്ടാൽ അവൾ പറയും യാ.. യാ ….. എന്നൊക്കെ. ചില രാത്രിയിൽ അവൾ ഉറങ്ങാതെ കിടക്കുന്നത് കാണുമ്പോൾ ചണ്ടിൽ ഒരു വിങ്ങൽ ആണ്. ഒരു നിമിഷം ദൈവത്തെ ഭൂമിയിൽ കണ്ടത് പോലെ ഒരു തോന്നൽ. ഇവരുടെയും പരസ്പരമുള്ള സ്നേഹം ഏവരെയും അത്ഭുതപ്പെടുത്തും. ആ അച്ഛൻ്റെ മുന്നിൽ എല്ലാവരും കൈ കൂപ്പുകയാണ്.