പടുകിഴവൻ പൂജാരി 3 വയസുകാരിയായ പിഞ്ചുകുഞ്ഞിനോട് ചെയ്തത് ഞെട്ടിക്കും… ഒടുവിൽ…

in News 2,132 views

മൂന്നര വയസുകാരിയെ പീ,ഡി,പ്പി,ച്ച പൂജാരിക്ക് 45 വർഷം കഠിനതടവും 80,000 രൂപ പിഴയും ശിക്ഷ വിധിച്ചു പോക്സോ കോടതി. ഉദയംപേരൂർ സ്വദേശി മണക്കുന്നം ചാക്കുളം കരയിൽ വടക്കേ താനിക്കകത്ത് വീട്ടിൽ പുരുഷോത്തമനെയാണ് എറണാകുളം പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി കെ സോമൻ ശിക്ഷിച്ചത്. 2019, 2020 കാലഘട്ടത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

അമ്പലത്തിലെ പൂജാരിയായിരുന്ന പ്രതി മൂന്നര വയസ്സുകാരിയായ കുട്ടിക്ക് കൽക്കണ്ടവും, മുന്തിരിയും നൽകിയാണ് പീ,ഡ,ന,ത്തി,നിരയാക്കിയിരുന്നത്. കുട്ടിയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ കണ്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടർന്ന് കുട്ടിയുടെ മൊഴിയിൽ ഉദയംപേരൂർ പോലീസ് കേസ് എടുക്കുകയും, പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും, പോക്സോ നിയമപ്രകാരവും പത്തോളം ഗുരുതരമായ വകുപ്പുകളിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴ തുക കുട്ടിക്ക് നൽകുവാനും കോടതി നിർദ്ദേശിച്ചു. കൊച്ചു മക്കളുടെ പ്രായം മാത്രമുള്ള കുട്ടിയോട് പ്രതി ചെയ്ത ക്രൂരത അതിഹീനമായതിനാൽ യാതൊരു ദയവും അർഹിക്കുന്നില്ലെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.

തൃക്കാക്കര അസിസ്റ്റൻറ് കമ്മീഷണർ കെ.എം ജിജി മോനാണ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പി.എ ബിന്ദു, അഡ്വക്കേറ്റ് സരുൺ മാങ്കറ തുടങ്ങിയവർ ഹാജരായി.

Share this on...