ഓട്ടിസം ബാധിതനായ മകന് പിറന്നാൾ പാർട്ടി ഒരുക്കി, എത്തിയത് ഒരേ ഒരാൾ: ഹൃദയം തകർന്ന് അച്ഛന്റെ കുറിപ്പ്

in News 104 views

ഓട്ടിസം ബാധിതരായ കുട്ടികൾക്ക് വേണ്ട പരിഗണനയും പരിപാലനവും നൽകിയാൽ അവർക്ക് പരിമിതികളിൽ ഒതുങ്ങി നിൽക്കാതെ ജീവിതം മുൻപോട്ട് കൊണ്ടു പോകാനാവൂ. ഇതിനായി ഏറ്റവുമധികം ശ്രമിക്കേണ്ടത് മാതാപിതാക്കളാണ്. എന്നാൽ ഓട്ടിസം ബാധിതനായ തൻ്റെ കുഞ്ഞു മകനെ സന്തോഷിപ്പിക്കാനായി വമ്പൻ പിറന്നാൾ പാർട്ടി ഒരുക്കി അങ്ങേയറ്റം വിഷമത്തിൽ ആയിരിക്കുകയാണ് വാൻകൂർ സ്വദേശിയായ ഡേവിഡ് ഷെൻ എന്ന പിതാവ്. ആറുവയസ്സുകാരനായ മകൻ മാക്സിന് വേണ്ടിയൊരുക്കിയ പിറന്നാൾ പാർട്ടിയിൽ മാക്സിൻ്റെ ഒരേ ഒരു സുഹൃത്ത് മാത്രമാണ് പങ്കെടുത്തത്. മകനെയും സഹപാഠികളെയും സന്തോഷിപ്പിക്കാൻ വലിയൊരു ഇൻ്റോർ പ്ലെ ഗ്രൗണ്ട് കണ്ടെത്തി അവിടെയാണ് പാർട്ടി സംഘടിപ്പിച്ചിരുന്നത്.

മകൻ്റെ ക്ലാസിലെ 19 കുട്ടികളെയും പാർട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. കൂട്ടുകാരെല്ലാം എത്തുമെന്ന് കരുതി അങ്ങേയറ്റം ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു കുഞ്ഞു മാക്സ്. ഏറെ കാത്തിരുന്നിട്ടും ഒരേ ഒരു കൂട്ടുകാരൻ മാത്രമാണ് പിറന്നാൾ ആഘോഷത്തിന് എത്തിയത്. പാർട്ടിക്കായി നിശ്ചയിച്ചിരുന്ന സമയം കഴിഞ്ഞിട്ടും മറ്റാരും എത്താതിരുന്നത്രയും പറഞ്ഞറിയിക്കാനാവാത്ത നിരാശയിലായിരുന്നു തങ്ങളെന്ന് ഡേവിഡ് പറയുന്നു.പാർട്ടിയിൽ എത്തില്ല എന്ന് അറിയിക്കാൻ പോലും കുട്ടികളെ മാതാപിതാക്കൾ ശ്രമിച്ചില്ല എന്നതാണ് അദ്ദേഹത്തെ ഏറെ വിഷമത്തിലാക്കിയത്. കുട്ടികൾക്ക് ആയി താൻ ഒരുക്കി വച്ച പ്ലേഗ്രൗണ്ട് ഒഴിഞ്ഞുകിടക്കുന്നതിൻ്റെ ചിത്രങ്ങളും ഡേവിഡ് പങ്കുവച്ചിട്ടുണ്ട്.

ഒടുവിൽ മകനെയും പാർട്ടിക്കെത്തിയ ഒരേ ഒരു സുഹൃത്തിനെയും വിഷമിപ്പിക്കാതെ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുകയായിരുന്നു.എന്നാൽ മാക്സിൻ്റെ പിറന്നാളിന് ഏതാനും നിമിഷങ്ങൾക്ക് മാത്രം നടന്ന മറ്റൊരു കുട്ടിയുടെ പിറന്നാൾ ആഘോഷത്തിൽ ഇതേ ക്ലാസിലെ 16 പങ്കെടുത്തിരുന്നു എന്നതാണ് ഡേവിഡിനെ കൂടുതൽ വേദനിപ്പിച്ചത്. ഓട്ടിസം ബാധിതനായതുകൊണ്ട് മാക്സ് എത്രത്തോളം വിവേചനം അനുഭവിക്കുന്നുണ്ട് എന്നത് ഡേവിഡിൻ്റെ വാക്കുകളിൽ നിന്നും വ്യക്തമായിരുന്നു.

ഈ അവസ്ഥയെക്കുറിച്ച് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ ഹൃദയം നിറയ്ക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഫുട്ബോൾ കളിക്കാനും, പിറന്നാൾ പാർട്ടികൾക്കുമെല്ലാം മാക്സി ന് ധാരാളം ക്ഷണം ഇതുവരെ കിട്ടിക്കഴിഞ്ഞു. ഇതിനെല്ലാം പുറമേ മെട്രോ വൻകൂർ ട്രാൻസിറ്റ് പൊലീസിൻ്റെ ഔദ്യോഗിക വാഹനത്തിൽ റൈഡിന് പോകാനുള്ള ക്ഷണവും വരെ മാക്സിനെ തേടിയെത്തി. സംഭവം ജനശ്രദ്ധ നേടിയതോടെ പാർട്ടിക്ക് ക്ഷണിച്ചു കൊണ്ട് ഡേവിഡ് അയച്ചിരുന്ന ഇമെയിൽ ശ്രദ്ധയിൽപ്പെട്ടില്ല എന്ന് അറിയിച്ചു കൊണ്ട് ചില സഹപാഠികളുടെ മാതാപിതാക്കൾ അറിയിച്ചതായും ഡേവിഡ് പറയുന്നു.

Share this on...